എരുമേലി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തില്‍ പരാജയപ്പെട്ട പോലീസ്, മകരവിളക്ക് കൈപ്പിടിയിലൊതുക്കാന്‍ പ്രധാന ഇടത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.
തീര്‍ഥാടകരുടെ തിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പേരിലാണ് നടപടിയെങ്കിലും പമ്പ മുതല്‍ സന്നിധാനം വരെ അയ്യപ്പഭക്തരെ കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇടത്താവളങ്ങളില്‍ പോലീസ് നിയന്ത്രണമൊരുക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ തിരക്കനുസരിച്ചാകും എരുമേലിയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ വാഹന നിയന്ത്രണം.
പൊന്‍കുന്നം, മുണ്ടക്കയം, എരുമേലി, റാന്നി, വടശ്ശേരിക്കര, പാലാ, ഏറ്റുമാനൂര്‍, വൈക്കം, തിരുനക്കര എന്നീ മേഖലകളിലടക്കം ഇടത്താവളങ്ങളിലെത്തുന്ന വാഹനങ്ങളാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.
പോലീസ് യുവതികളേയും കൊണ്ടുപോകുമ്പോള്‍ സന്നിധാന വഴിയില്‍ നൂറുകണക്കിന് അയ്യപ്പഭക്തരാണ് പ്രതിഷേധ നാമജപവുമായി തടഞ്ഞത്. ഇത് മുന്നില്‍ കണ്ടാണ് ഇടത്താവളങ്ങളില്‍ അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിക്കുന്നത്.
പരമ്പരാഗത കാനന പാതകളില്‍ കാട്ടാനയടക്കം വന്യജീവികളുടെ സാന്നിധ്യമുണ്ടെന്ന് പ്രചാരണം നടത്തി തീര്‍ത്ഥാടകരുടെ യാത്രയെ നിയന്ത്രിക്കാനും ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: