മെല്‍ബണ്‍: കര്‍ണാകട ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ബോക്സിങ് ഡേ ടെസ്റ്റില്‍ ചരിത്രം കുറിച്ചു. ശക്തമായി ചെറുത്തുനിന്ന് 76 റണ്‍സ് നേടിയ മായങ്ക് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി.
്ഏഴുപത്തിയൊന്ന് വര്‍ഷം പഴക്കമുള്ള ദത്തു ഫാഡ്ക്കറുടെ റെക്കോഡാണ് മായങ്ക് മായ്ച്ചുകളഞ്ഞത്. 1947 ല്‍ ഡോണ്‍ ബ്രാഡ്മാന്റെ ഓസീസ് ടീമിനെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ ദത്തു 51 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്.
വിദേശ മണ്ണില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യ താരമായി മായങ്ക്. സുധീര്‍ നായ്ക്കാണ് മുന്നില്‍. 1974ല്‍ ഇംഗ്ലണ്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ സുധീര്‍ 77 റണ്‍സ് നേടിയിരുന്നു. സുനില്‍ ഗവാസ്ക്കര്‍ 1971 ല്‍ വിന്‍ഡീസിലെ അരങ്ങേറ്റ ടെസ്റ്റില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിനും മുരളി വിജയിനും പകരമാണ് ഇന്ത്യ പുതുമുഖമായ മായങ്ക് അഗര്‍വാളിനെ ഹനുമ വിഹാരിക്കൊപ്പം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ആദ്യ വിക്കറ്റില്‍ അഗര്‍വാളും വിഹാരിയും നാല്‍പ്പത് റണ്‍സ് നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് സീസണുകളിലായി മായങ്ക് അഗര്‍വാള്‍ കാഴചവെച്ച മിന്നും പ്രകടനമാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. 15 മത്സരങ്ങളിലായി 1516 റണ്‍സ് നേടി. അഞ്ച് സെഞ്ചുറിയും എട്ട് അര്‍ധ ശതകവും. 68.90 ശതമാനമാണ് ശരാശരി. 302 റണ്‍സുമായി പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: