കോട്ടയം: ആക്ടിവിസ്റ്റുകളായ കനക ദുർഗയ്‌ക്കും ബിന്ദുവിനും ശബരിമല ദര്‍ശനം സാധ്യമാക്കാമെന്ന് പോലീസിന്റെ ഉറപ്പ്. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് സൗകര്യം ഒരുക്കാമെന്ന് കോട്ടയം എസ്‌പി ഹരിശങ്കറാണ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.
എസ്‌പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ശബരിമല യാത്ര മാറ്റിവയ്‌ക്കുകയും ആശുപത്രിയില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങാൻ ഭയമുള്ളതിനാൽ എവിടേക്ക് പോകണമെന്ന് ഇരുവരും പിന്നീട് അറിയിക്കുമെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി പറഞ്ഞു.
കോട്ടയം ഡിവൈഎസ്‌പി ശ്രീകുമാര്‍ ഇരുവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഇരുവരേയും പോലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കാന്‍ പോലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ഇരുവരും തീരുമാനമെടുക്കും.
തിങ്കളാഴ്ച രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: