Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തകരാതെ ശരണമന്ത്ര ശക്തി; സര്‍ക്കാര്‍ വീണ്ടും കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2018, 03:05 am IST
in Kerala

സന്നിധാനം: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ അയ്യപ്പഭക്തര്‍ ശരണ മന്ത്രങ്ങളുമായി മലപോലെ ഉറച്ചുനിന്നപ്പോള്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ എത്തിയ തീവ്ര ഇടത് ആക്ടിവിസ്റ്റുകള്‍ക്ക് മലയിറങ്ങേണ്ടിവന്നു. 

പോലീസ് സംരക്ഷണം ഇല്ലാതെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആചാരം ലംഘിക്കാനുള്ള സര്‍ക്കാര്‍-പോലീസ് നാടകം വീണ്ടും പൊളിഞ്ഞു. ശരണം വിളികളുമായി മറ്റുസംസ്ഥാനങ്ങളിലേയും കേരളത്തിലെയും അയ്യപ്പഭക്തര്‍ ഒറ്റക്കെട്ടായി മരക്കൂട്ടത്തിനിപ്പുറം കൈകോര്‍ത്ത് നിന്നതോടെ പിണറായി സര്‍ക്കാരിന്റെ സായുധ സേന വീണ്ടും മുട്ടുമടക്കി. മൂന്നിടത്ത് ഭക്തര്‍ക്ക് നേരെ ലാത്തിവീശി. 

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പമ്പയില്‍ എത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരെ പോലീസ് തന്നെ സന്നിധാനത്തേക്ക് കയറ്റി വിടുകയായിരുന്നു. 

പോലീസ് ഒപ്പം പോയാല്‍ ഭക്തര്‍ ശ്രദ്ധിക്കുമെന്നതിനാല്‍ ഇവരെ ഒറ്റയ്‌ക്ക് മലകയറ്റി. എന്നാല്‍ അപ്പാച്ചിമേട്ടില്‍ ഇവരെ തിരിച്ചറിഞ്ഞതോടെ കുട്ടികളടക്കമുള്ള ഭക്തര്‍ നിലത്തിരുന്ന് നാമജപം നടത്തി. ഇതറിഞ്ഞെത്തിയ പോലീസ് ഭക്തരെ വലിച്ചിഴച്ച് നീക്കി സുരക്ഷ ഒരുക്കി. യുവതികളുമായി മരക്കൂട്ടത്ത് എത്തിയെങ്കിലും അവിടെയും ഭക്തര്‍ ഭാഷ-ദേശ വ്യത്യാസമില്ലാതെ നാമജപവുമായി അണിനിരന്നു. ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് ഭക്തരെ തള്ളിനീക്കിയും വലിച്ചിഴച്ചും യുവതികള്‍ക്ക് വീണ്ടും വഴി ഒരുക്കി. 

കന്നിഅയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും അമ്മമാരും കണ്ണീരോടെ പോലീസിനോടും യുവതികളോടും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുന്നത്് കണ്ടതോടെ മലയിറങ്ങുകയായിരുന്ന ഭക്തര്‍ നാമജപത്തോടൊപ്പം ചേര്‍ന്നു. ഇതോടെ നടപ്പന്തലില്‍  എത്തുന്നതിന് 150 മീറ്റര്‍ മുന്നേ പോലീസ് സംഘത്തിനും യുവതികള്‍ക്കും യാത്ര അവസാനിപ്പിക്കേണ്ടിവന്നു. 

ഭക്തരെ തള്ളിനീക്കി മുന്നോട്ട് പോകാന്‍ ശ്രമം നടന്നെങ്കിലും പുറകില്‍നിന്നും മുന്നില്‍നിന്നും ഭക്തര്‍ കൂടുതല്‍ സംഘടിച്ചതോടെ ആ നീക്കം പോലീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് യുവതികളോട് തിരിച്ചിറങ്ങണം എന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ സന്നിധാനത്തേക്ക് പോകണമെന്ന് ശഠിച്ചു. 

ഇതോടെ ചുറ്റുമുള്ള കാട്ടിലും ശരണം വിളികളുമായി അയ്യപ്പഭക്തര്‍ അണിനിരന്നു. പോലീസും യുവതികളും നാമജപത്തിന് നടുവിലായി. ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് കനകദുര്‍ഗയെ ആദ്യം പമ്പയിലെത്തിച്ചു. എന്നാല്‍ ബിന്ദു മലയിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ നാമജപം ഉച്ചത്തിലായി. ഗത്യന്തരമില്ലാതെ പോലീസ് ബിന്ദുവിനെ ബലം പ്രയോഗിച്ച് പമ്പയില്‍ എത്തിച്ചു. 

ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടു. ഷീല്‍ഡും ലാത്തിയും ഉപയോഗിച്ച് ഇടിച്ചു. മൂന്ന് ക്യാമറകള്‍ തല്ലിത്തകര്‍ത്തു. എസ്പി ജയദേവന്‍ എത്തിയാണ് പോലീസുകാരെ അനുനയിപ്പിച്ചത്. സ്വാമി അയ്യപ്പന്‍ റോഡിലേക്ക് ഇറങ്ങവെ പോലീസിനും യുവതിക്കും നേരെ അയ്യപ്പഭക്തര്‍ കുപ്പിവെള്ളം വലിച്ചെറിഞ്ഞു. രണ്ട് യുവതികളെയും പമ്പ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. അതുവരെ നടപ്പന്തലിലും നാമജപം നടന്നു. 

ആചാരലംഘനം ഉണ്ടായാല്‍ നട അടയ്‌ക്കണമെന്നതില്‍ തന്ത്രി കണ്ഠര് രാജീവരും പന്തളം കൊട്ടാരവും ഉറച്ച് നിന്നു. നാമജപത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.