തിരുവനന്തപുരം : ശബരിമലയില്‍ നിലവിലുണ്ടായ സാഹചര്യങ്ങള്‍ ഹൈക്കോടതി മൂന്നംഗ സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതുസംബന്ധിച്ച് സമിതി എടുക്കുന്ന തീരുമാനം സന്നിധാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്തുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഹെക്കോടതി മൂന്നംഗ നിരീക്ഷണ സംഘത്തം നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ശബരിമലയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു. രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്നവാരാണ് നിരീക്ഷണ സംഘം.
എന്നാല്‍ ശബരിമലയില്‍ മനീതി സംഘാംഗങ്ങള്‍ ദര്‍ശനത്തിന് എത്തിയതിനെ തുടര്‍ന്ന് പമ്പയിലും മറ്റും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റുകളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: