Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റ് ആരോഗ്യ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:07 am IST
in Vicharam

ആരോഗ്യം പൊതുവെ കൂടുതലുള്ള പാര്‍ട്ടിയാണ് ഇടതുകമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മെമ്പര്‍മാര്‍ക്കും എല്ലുറപ്പ് കൂടും. അത്തരക്കാരില്‍ അക്രമവാസന കൂടും. മസില്‍പവര്‍, കാട്ടുനീതി എന്നിങ്ങനെയുള്ള തത്വങ്ങളില്‍ വിശ്വാസവും കൂടും. പരപീഡനം, സ്ത്രീ പീഡനം എന്നിവ അത്തരക്കാര്‍ക്ക് വിനോദം മാത്രം. 

മേല്‍പ്പറഞ്ഞ പാര്‍ട്ടിയിലെ ആരോഗ്യശ്രീമാനെ എല്ലാവര്‍ക്കുമറിയാം. ഇഷ്ടന്‍ നിയമസഭാ സാമാജികനാണ്. നാളെ മന്ത്രിയുമാകാം. ആരോഗ്യം അത്രമേലുണ്ട്. അത് മൂത്തുമൂത്ത് അസ്ഥിവരെയായി. അതോടെ കലാപരിപാടികള്‍ അതിരുവിട്ടു. പുരുഷന് ആരോഗ്യം എത്രയുണ്ടായാലും പരാക്രമം സ്ത്രീകളോടല്ല വേണ്ടു എന്നാണ് പ്രമാണം. പക്ഷേ അതെല്ലാം പഴഞ്ചനായി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നല്ലേ പുരോഗമനവാദം? അതിനാല്‍ സ്ത്രീവിഷയത്തിലും വിപ്ലവം വന്നേതീരൂ. അങ്ങനെയാണ് വിപ്ലവ പാര്‍ട്ടിയിലെ ആരോഗ്യ ശ്രീമാന്‍സ്വന്തം പാര്‍ട്ടിയിലെ സ്ത്രീപ്രജകളില്‍ ആരോഗ്യ പരീക്ഷണം നടത്തിയത്. സംഗതി പീഡന പരാതിയായി പരിണമിച്ചത് പാര്‍ട്ടിയിലെ കുലംകുത്തികളുടെ ഇടപെടല്‍മൂലമാണ്. പണി പാളിയെങ്കിലും പാര്‍ട്ടി കോടതി ആരോഗ്യമുള്ളവരെ വഴിയാധാരമാക്കുമോ? ഇല്ലെന്നാണ് പ്രമാദമായ വിധി! അങ്ങനെയാണ് ആരോഗ്യശ്രീമാനെ ആറുമാസം നല്ലനടപ്പിന് ശിക്ഷിച്ചത്.

സ്ത്രീ പീഡനം കോടതിയിലെത്തിയാല്‍പ്രതിക്ക് 6 വര്‍ഷമെങ്കിലും കഠിനതടവു കിട്ടാമെന്ന് നിയമജ്ഞര്‍ പറയുന്നു. അത്തരക്കാര്‍അജ്ഞരാണെന്ന് പാര്‍ട്ടി കോടതി തെളിയിച്ചിരിക്കുന്നു. സസ്‌പെന്‍ഷന്‍ ശിക്ഷയല്ല. ആരോപണവിധേയരെ കുറ്റം തെളിയുന്നതുവരെ മാറ്റിനിര്‍ത്താനുള്ള നടപടി മാത്രം. എന്നാല്‍പാര്‍ട്ടിയുടെ സ്വന്തം അന്വേഷണ കമ്മീഷന്‍അന്വേഷിച്ചുകൊണ്ടിരിക്കെത്തന്നെ പ്രതിശ്രീമാനെ വിശുദ്ധനും മാതൃകാപുരുഷനുമായി പാര്‍ട്ടി പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ഇഷ്ടനെ നല്ലനടപ്പില്‍വിധി വരുന്നതിനുമുമ്പേ ജാഥാക്യാപ്റ്റനാക്കിയത്. അന്വഷണാനന്തരം പ്രതിക്ക് 6 മാസത്തെ സുഖചികിത്സ കല്‍പ്പിച്ചതും ആരോഗ്യം വീണ്ടെടുക്കാനാണ്. അലോപ്പതി, ആയുര്‍വേദം, യോഗ എന്നിങ്ങനെയുള്ള ചികിത്സാവിധികള്‍സ്വീകരിച്ച് ശക്തിമാനായി തിരിച്ചുവരാമെന്ന് ചുരുക്കം.

സ്ത്രീകളുടെ മാനവും അവകാശവും സംരക്ഷിക്കാന്‍ചുമതലപ്പെട്ട വനിതാ കമ്മീഷന്‍അദ്ധ്യക്ഷപോലും വിധി അംഗീകരിക്കുന്നു. കുറ്റത്തിന്റെ വലുപ്പം വെച്ചുനോക്കുമ്പോള്‍പരമാവധി ശിക്ഷയാണത്രെ ആരോഗ്യശ്രീമാന് ലഭിച്ചിരിക്കുന്നത്! വാദിക്കും പ്രതിക്കും സംതൃപ്തി!

അപ്പോള്‍മാസം കഴിഞ്ഞാല്‍ഇഷ്ടന്‍ശക്തിമാനായി പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പ്. അങ്ങനെ പാര്‍ട്ടിയുടെ ആരോഗ്യവും ശക്തിപ്പെടും. എന്നാല്‍പീഡനത്തേക്കാള്‍ഗരുതരമായ കുറ്റം ചെയ്ത കുലംകുത്തികള്‍പാര്‍ട്ടിയിലുണ്ട്. പീഡനപരാതി പരസ്യപ്പെടുത്തി പാര്‍ട്ടി ആരോഗ്യം ക്ഷയിപ്പിച്ചവര്‍. അവറ്റകള്‍ക്ക് ശിക്ഷ വേറെ വരുന്നുണ്ട്. വെറുതെ വിടാന്‍പാര്‍ട്ടി നിയമം അനുശാസിക്കുന്നില്ല. അതിനാല്‍മാസം കഴിഞ്ഞാല്‍പരാതിക്കാരിയും ശില്‍ബന്തികളും നാടുവിടും. ഇല്ലെങ്കില്‍നാടുകടത്തും. പാര്‍ട്ടിക്ക് സ്വന്തം ആരോഗ്യമാണ് വലുത്. 

ഡോ. അജിതന്‍ മേനോത്ത്, 

കാര്യാട്ടുകര, തൃശ്ശൂര്‍.

ആധുനിക നവോത്ഥാന നായകനാകാന്‍ കൊതിക്കുന്ന മുഖ്യന്‍

തീവണ്ടിയുടെ ഭാരം കുറയ്‌ക്കാന്‍ ചുമടെല്ലാം തലയില്‍ താങ്ങിക്കൊണ്ടിരിക്കുന്ന യാത്രക്കാരനെപ്പോലെ ഒരു ഭരണാധികാരി. താനാണ് ലോകോത്തര നവോത്ഥാന നായകനെന്ന് അഭിമാനിച്ച് വൃഥാ സ്വപ്നം കാണുന്ന ഒരാള്‍. അയാള്‍ക്കു ചുറ്റും കൂടിയിരിക്കുന്നത് ഈശ്വരവിശ്വാസികളെയും തന്ത്രിമാരുള്‍പ്പെടെയുള്ള മറ്റുള്ളവരെയും നിരന്തരം അപഹസിക്കുന്ന ഒരു പറ്റം വിദൂഷകമാര്‍. അതും പോരാത്തതിന് ഇവരെ കൂടാതെ ഒരു ഡസന്‍ ഉപദേശികളും. 

ലിംഗവിവേചനത്തിന്റെ പേരില്‍ സ്ത്രീ ജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാനനുവദിക്കുന്നില്ല എന്ന ഒരു തെറ്റിദ്ധാരണയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഒരന്യായത്തിന്റെ വിധി പ്രകൃതിദുരന്തമെന്ന കൂനിന്മേലുണ്ടായ മറ്റൊരു കുരുവായി മാറുകയാണുണ്ടായത്. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ സ്വന്തം അണികളുടെ കുടുംബങ്ങളില്‍പ്പോലും രോഷാഗ്‌നി ഉയരുകയും പാര്‍ട്ടിക്കുള്ളില്‍പ്പോലും ഭിന്നതയുണ്ടാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. ഇതിനു കടിഞ്ഞാണിടാന്‍ അഭിനവ നവോത്ഥാന നായകനുമതില്‍ പണിഞ്ഞേ മതിയാകൂ എന്നായി അതും വനിതാ മതില്‍.

നവോത്ഥാന പരിവേഷം ചാര്‍ത്തി സാമുദായിക നേതാക്കന്മാരായ വെള്ളാപ്പള്ളി നടേശനെയും പുന്നല ശ്രീകുമാറിനെയും കൂടെ നിര്‍ത്തിയപ്പോള്‍ ഹൈന്ദവേതര സമുദായക്കാരെ പാടെ മറന്നു പോയി. ഇവര്‍ കെട്ടുന്ന മതിലിന്റെ പടമെടുത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് വനിതകള്‍ മതില്‍ നിര്‍മ്മിച്ചു എന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനായിട്ടാണ് ഇത്രതത്രപ്പാട്.  

രാജ്യാതിര്‍ത്തിയിലെയും , സംസ്ഥാനാതിര്‍ത്തിയിലെയും , അവനവന്റെ പറമ്പിലെയും, സ്വന്തം ഹൃദയത്തിന്റെയും മതിലുകളെക്കുറിച്ച് ബോദ്ധ്യമുള്ള ജനത്തെക്കൊണ്ട് ഒരു വര്‍ഗ്ഗീയ മതിലുകുടി പണിയിക്കുക. ആധുനിക നവോത്ഥാന നായകനെന്ന പരമപദം നേടാന്‍ ഇതൊന്നു മാത്രമാണ് കേരള മുഖ്യന്റെ ലക്ഷ്യം.  

ഡോ. എന്‍. ബാലഗോപാല പ്രസാദ്. 

ചവറ – കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.