Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മജ്ഞാനത്തിലൂടെ സംസാരചക്രത്തിനു പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 02:40 am IST
in Samskriti

തമേകനേമിം ത്രിവൃതം ഷോഡശാന്തം

ശതാര്‍ദ്ധാരം വിംശതി പ്രത്യരാഭി:

അഷ്ടകൈഃ ഷഡ്ഭിര്‍ 

വിശ്വരൂപൈകപാശം

ത്രിമാര്‍ഗഭേദം ദ്വിനിമിത്തൈക മോഹം

പ്രകൃതിയാകുന്ന വലയത്തോട് കൂടിയതുംത്രിഗുണങ്ങളാല്‍ വലയം ചെയ്തതും പതിനൊന്ന് ഇന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളുമാകുന്ന അതിര്‍ത്തികളോടും കൂടിയതാണ് പ്രപഞ്ചം. 50 പ്രത്യയങ്ങളാകുന്ന ആരക്കാലുകളോട് കൂടിയതും അവയെ ഉറപ്പിക്കുന്ന 20 ആണികളോട് കൂടിയതുമാണ്.

ആറ് അഷ്ടകങ്ങളാല്‍ വ്യാപിച്ചതും മൂന്ന് മാര്‍ഗങ്ങളിലൂടെ പോകുന്നതും ലോക വ്യവഹാരമാകുന്ന കയറിനാല്‍ ഉറപ്പിച്ചിരിക്കുന്നതും രണ്ട് നിമിത്തങ്ങളെയുണ്ടാക്കുന്ന മോഹമാകുന്ന ഭ്രമണത്തോടു കൂടിയ ഒരു ചക്രം പോലെയാണ് ഈ സംസാരം.

ബ്രഹ്മത്തില്‍ നിന്ന് വിവിധ ഭാഗങ്ങളോടെ ആവിര്‍ഭവിക്കുന്നതായി തോന്നുന്ന സംസാരത്തെ ഒരു ചക്രമായി വര്‍ണിക്കുകയാണ് ഇവിടെ. ചക്രം വൃത്തത്തിലായതിനാല്‍ അതിന്റെ തുടക്കവും ഒടുക്കവും നിര്‍ണയിക്കാനാവില്ല. അതുപോലെ സംസാരവും ആദിയും അന്തവുമില്ലാത്തതാണ്. ചക്രത്തിന് വിവിധ ഭാഗങ്ങള്‍ ഉള്ളതുപോലെ ഇവിടെയും പല ഭാഗങ്ങള്‍ കാണാം.

ചക്രത്തിന്റെ പ്രധാന ഭാഗമാണ് പുറമെയുള്ള വൃത്തമായ നേമി. സൃഷ്ടിയുടെ നേമിസ്ഥാനമാണ് പ്രകൃതി. അതിനെ മായ, ശക്തി, അവിദ്യ, അജ്ഞാനം എന്നും വിളിക്കുന്നു. സൃഷ്ടി മുഴുവന്‍ നിലനില്‍ക്കുന്നത് പ്രകൃതിയിലാണ്. അതുകൊണ്ട് പ്രകൃതിയെ ഏകനേമി എന്ന് പറയുന്നു.

ത്രിവൃതം എന്നാല്‍ ത്രിഗുണാത്മികയായ പ്രകൃതിയാണ്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളെയാണ് പ്രധാനമായുംഉദ്ദേശിക്കുന്നത്. കാലം, ദേശം, നിമിത്തം എന്നിവയെല്ലാം ത്രിവൃതമായി പറയാം. ഷോഡശാന്തം- പഞ്ചമഹാഭൂതങ്ങള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മേന്ദ്രിയങ്ങള്‍, മനസ്സ് എന്നീ 16 എണ്ണവും ചേരുമ്പോള്‍ പ്രകൃതിയുടെ വികാരം പൂര്‍ത്തിയാകുന്നതിനാല്‍ ഷോഡശാന്തം എന്ന് പറയുന്നു.

 ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയാലാണ് ആന്തരിക പ്രപഞ്ചം ഉണ്ടാകുന്നത്. പഞ്ചമഹാ ഭൂതങ്ങളാല്‍ ബാഹ്യ പ്രപഞ്ചവും ഉണ്ടാകുന്നു. ഇന്ദ്രിയങ്ങളും മനസ്സും പഞ്ചഭൂതങ്ങളും ലയിച്ചാല്‍ പ്രപഞ്ച സൃഷ്ടിയുണ്ടാകില്ല. അതിനാലാണ് ഇവയെ സൃഷ്ടിയുടെ അവസാനം എന്ന് പറയുന്നത്. ചക്രത്തിന്റെ അതിര്‍ത്തി പോലെ സൃഷ്ടിചക്രത്തിന്റെ അതിര്‍ത്തിയാണിത്. അതിനപ്പുറം ബ്രഹ്മം തന്നെ.ചക്രത്തിന് ബലം കൊടുക്കുന്ന ആരക്കാലുകളെപ്പോലെ സംസാര ചക്രത്തിന് 50 അഴികളെ കല്‍പ്പിക്കുന്നു. 5 വിപര്യയങ്ങള്‍, 28 അശക്തികള്‍, 9 തുഷ്ടികള്‍, 8 സിദ്ധികള്‍ എന്നിവയാണത്. ഇതിനെ ശതാര്‍ദ്ധാരം. നൂറിന്റെ പകുതി ആരക്കാലുകള്‍.

പത്ത് ഇന്ദ്രിയങ്ങളും പത്ത് ഇന്ദ്രിയ വിഷയങ്ങളുമാണ് 20 ആണികള്‍.  പ്രകൃതി, ധാതു, ഐശ്വര്യ, ഭാവ, ദേവ, ഗുണ എന്നിവയാണ് ആറ് അഷ്ടകങ്ങള്‍. ആറ് അഷ്ടകങ്ങളാല്‍ വ്യാപിച്ചിരിക്കുന്ന സംസാരം ഷട്‌കോണാകാരമായ ചക്രത്തിന് തുല്യമാണ്.

സംസാരചക്രത്തെ കെട്ടി നിര്‍ത്തിയിരിക്കുന്ന കയറായി പറഞ്ഞിരിക്കുന്നത് കാമമാണ്. ഏക പാശമായി വിശേഷിപ്പിച്ച ഇത് വിഷയങ്ങളിലെ അഭിനിവേശമാണ്. ധര്‍മം, അധര്‍മം, ജ്ഞാനം എന്നിവയാണ് മൂന്ന് വഴികള്‍. പുണ്യപാപങ്ങള്‍ക്കോ സുഖദുഃഖങ്ങള്‍ക്കോ കാരണമാകുന്ന മോഹത്തെയാണ് പിന്നെ പറഞ്ഞത്. സംസാരചക്രത്തില്‍ പെട്ട് പോയ ജീവന് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വിഷമത്തെ ഓര്‍മിപ്പിക്കുന്നു. ബ്രഹ്മജ്ഞാനം കൊണ്ടേ സംസാരചക്രത്തില്‍ നിന്നു രക്ഷപ്പെടാനാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.