Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമവര്‍മ രാജാവിന്റെ അഭ്യാസ പാടവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 02:56 am IST
in Samskriti

മുറജപക്കാലത്ത് തിരുവനന്തപുരത്തെത്തിയ ബ്രാഹ്മണരെല്ലാം രാമവര്‍മ മഹാരാജാവിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. അഭ്യാസിയായ കായംകുളത്തുകാരന്‍ നായരോട് അടിയറവു പറഞ്ഞ മുണ്ട്യൂരെന്ന് വിളിപ്പേരുള്ള ബ്രാഹ്മണനുമുണ്ടായിരുന്നു കൂട്ടത്തില്‍. വൈകാതെ നായരും അവിടെയെത്തിച്ചേര്‍ന്നു. അണ്ഡാകൃതിയിലുള്ള ഒരു ഇരുമ്പുദണ്ഡ് അവിടെ കിടന്നിരുന്നു. ആര്‍ക്കെങ്കിലും അതുയര്‍ത്താമോ എന്ന് രാജാവ് ചോദിച്ചു. എന്നാല്‍, അതൊന്ന് ഇളക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല.

അപ്പോള്‍ മുണ്ട്യൂര് അതെടുത്ത് മുട്ടോളം ഉയര്‍ത്തി. നായര്‍ അതെടുത്ത് അരയോളം ഉയര്‍ത്തി. വാര്‍ധക്യത്തിന്റെ ക്ഷീണമുണ്ടെങ്കിലും പരീക്ഷിച്ചു നോക്കാമെന്ന് പറഞ്ഞ് മഹാരാജാവ് അതെടുത്ത് കഴുത്തോളം ഉയര്‍ത്തി. വിദ്യാഭ്യാസ കാലത്ത് ആയിരം തവണ ഇതുയര്‍ത്തി പുറകോട്ടിട്ടിട്ടുണ്ടെന്ന് മഹാരാജാവ് പറഞ്ഞു. പ്രായാധിക്യമുണ്ടായിട്ടും രാജാവെടുത്തു പൊക്കിയ ദണ്ഡ് ഒന്നിളക്കാന്‍ പോലും തങ്ങള്‍ക്ക് പറ്റിയില്ലല്ലോ എന്നോര്‍ത്ത് അവിടെ കൂടിയ അഭ്യാസികള്‍ ലജ്ജിച്ചു.

കായംകുളത്തുകാരന്‍ നായര്‍ക്ക് മഹാരാജാവ് ഉപചാരപൂര്‍വം അനേകം സമ്മാനങ്ങളും വസ്തുവകകളും നല്‍കി. അദ്ദേഹത്തിന് പ്രതിമാസം ഒരു നിശ്ചിത തുക നല്‍കുന്നതിനും രാജാവ് ഉത്തരവിട്ടു. 

കല്ലന്താറ്റില്‍ ഗുരുക്കളുടെ ശിക്ഷണത്തില്‍ രാമവര്‍മ രാജാവിന് ലഭിച്ച അഭ്യാസബലം ഏറെ പ്രസിദ്ധമായിരുന്നു. രാമവര്‍മ രാജാവ് ഗുരുക്കള്‍ക്ക് കീഴില്‍ അഭ്യാസം തുടങ്ങിയതു മുതല്‍ അമ്മാവനായ മാര്‍ത്താണ്ഡവര്‍മ രാജാവ് എത്ര പേരെ തടുക്കാനാവുമെന്ന് നിശ്ചിത ഇടവേളകളില്‍ ചോദിക്കുന്ന പതിവുണ്ടായിരുന്നു. കോഴിക്കോട് രാജാവ് ഗുരുക്കളോട് ചോദിച്ചിരുന്ന അതേ ചോദ്യങ്ങള്‍. പതിനായിരം പേരെ, അയ്യായിരം പേരെ എന്നിങ്ങനെ രാമവര്‍മ രാജാവ് ഉത്തരം നല്‍കിക്കൊണ്ടിരുന്നു. 

അഭ്യാസം ഏറെ നാള്‍ പിന്നിട്ടപ്പോള്‍ ഒരിക്കല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പത്മനാഭപുരം കൊട്ടാര മാളികയില്‍ എഴുന്നള്ളി രാമവര്‍മ രാജാവിനെ പ്രതീക്ഷിച്ച് ഇരുന്നു. രാമവര്‍മ രാജാവ് കോവണിപ്പടി കയറി വരുന്നതു കണ്ട മാര്‍ത്താണ്ഡ വര്‍മ കോവണി വാതില്‍ക്കല്‍ ഒരുവശത്ത് മാറി ഒളിച്ചു നിന്നു. കോവണി കയറി രാമവര്‍മ രാജാവ് മുകളിലേക്ക് എത്താറായപ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തിനു നേരെ മാര്‍ത്താണ്ഡ വര്‍മ രാജാവ് പള്ളിവാള്‍ വീശി ഒരു വെട്ടു കൊടുത്തു. വെട്ടുകഴുത്തില്‍ കൊണ്ടപ്പോഴാണ് രാമവര്‍മ രാജാവ് അറിഞ്ഞത്. എങ്കിലും തൊലി മുറിയുന്നതിനു മുമ്പായി അദ്ദേഹം മാറിക്കളഞ്ഞു. വെട്ട് കൊണ്ട് കൊട്ടാര മാളികയുടെ ഒരു കഴുക്കോല്‍ മുറിഞ്ഞു പോയി. 

ഇതു കണ്ടു നിന്ന ഗുരുക്കള്‍ ഓടിയെത്തി എന്തിനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോട് ആരാഞ്ഞു. ഉണ്ണിയുടെ വിദ്യാഭ്യാസം കഴിയാറായോ എന്ന് പരീക്ഷിക്കാനാണെന്നും ഇത്തരം ചതി പ്രയോഗങ്ങള്‍ ശത്രുക്കളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണെന്നും അതില്‍ നിന്ന് രക്ഷപ്പെടാനാവാത്തവന്‍ ഈ വംശത്തില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നുമായിരുന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ മറുപടി. എന്റെയടുക്കല്‍ വിദ്യയഭ്യസിക്കുന്നവര്‍ക്ക് എന്റെ ഗുരുനാഥന്റെ അനുഗ്രഹം കൊണ്ട്് അങ്ങനെയൊന്നും ഭവിക്കില്ലെന്ന് ഗുരുക്കളും പറഞ്ഞു.

 ഈയൊരു സംഭവത്തിനു ശേഷമാണ് കായംകുളം ഉള്‍പ്പെടെയുള്ള യുദ്ധങ്ങള്‍ക്ക് രാമവര്‍മ മഹാരാജാവിനെ കൂടി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്  കൂടെ കൊണ്ടു പോകാന്‍ തുടങ്ങിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പുതിയ വാര്‍ത്തകള്‍

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.