Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള മണ്ണില്‍ കാലുകുത്താതെ തൃപ്തി തോറ്റു മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 06:43 pm IST
in Kerala

കൊച്ചി: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഒരു വെല്ലുവിളികൂടി വിശ്വാസികള്‍ തോല്‍പ്പിച്ചു. പുനെയില്‍നിന്ന് ശബരിമല കയറ്റാന്‍ സര്‍ക്കാര്‍എത്തിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും,വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരള മണ്ണില്‍ കാലുകുത്താനായില്ല. പതിനഞ്ചു മണിക്കൂര്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരുന്നു കേരളത്തിലെ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധത്തിന്റെ കരുത്തറിഞ്ഞു. 

പോലീസ് നിര്‍ദേശിച്ചതിനാല്‍ മടങ്ങിപ്പോകുന്നുവെന്ന് അറിയിച്ച് 15 മണിക്കൂര്‍ കഴിഞ്ഞ് ദേശായിയും കൂട്ടരും മുംബൈക്ക് മടങ്ങി. അവര്‍ കേരള പോലീസിന് നന്ദി പറഞ്ഞു. പോലീസ് കണ്ടാലറിയാവുന്ന 250 വിശ്വാസികള്‍ക്കെതിരേ കേസെടുത്തു.

ആസൂത്രണമില്ലാഞ്ഞ സര്‍ക്കാര്‍ നടപടികള്‍, 13 മണിക്കൂര്‍ സംസ്ഥാനത്തെ ആശങ്കയിലും ആശയക്കുഴപ്പത്തിലും നിര്‍ത്തി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി, സംസ്ഥാനത്തിന്റെ ഭരണ പിടിപ്പുകേട് ലോകരാജ്യങ്ങളിലെത്തിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പരിഹരിക്കാമായിരുന്ന വിഷയം പരമാവധി വഷളാക്കി.

ശബരിമലയില്‍ വിശ്വാസികളുടെ എതിര്‍പ്പുകളെ മറികടന്ന്, കോടതിവിധി നടത്താനുള്ള മൂന്നാമത്തെ നീക്കമായിരുന്നു ഇന്നലെ. പൂനെ സ്വദേശി തൃപ്തി ദേശായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 2.45ന് യാത്രതിരിച്ച് വെളുപ്പിന് നാലരമണിക്ക് അവരെത്തി. രഹസ്യമായി ശബരിമലയില്‍ എത്തിക്കാന്‍ പോലീസ് വന്‍ സന്നാഹം ഒരുക്കിയിരുന്നു. പക്ഷേ, വെളുപ്പിനേ തന്നെ വിമാനത്താവളത്തിലെത്തിയ അമ്മമാരുള്‍പ്പെടെയുള്ള വിശ്വാസികള്‍ തൃപ്തിയെ നാമജപം കൊണ്ട് പ്രതിരോധിച്ചു. പുറത്തിറങ്ങിയാല്‍ അപകടമാണെന്ന പോലീസ് വിവരത്തെ തുടര്‍ന്ന് ദേശായിയും കൂട്ടരും വിമാനത്താവളത്തിന്റെ ലോഞ്ചില്‍ കഴിഞ്ഞു.

പോലീസ് സ്ഥിതിയറിയിച്ചിട്ടും, തൃപ്തിയോട് മടങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. നേരിട്ട് ഇക്കാര്യം അറിയിക്കാനും സര്‍ക്കാര്‍ ആദ്യം തയാറായില്ല. പോലീസിനെ ചുമതല ഏല്‍പ്പിച്ചു. ഇടയ്‌ക്ക് രഹസ്യമായി പുറത്തുകടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത് വിശ്വാസികള്‍ കണ്ടുപിടിച്ചു. ടാക്സികളും തൃപ്തിയെ കൊണ്ടുപോകാന്‍ തയാറായില്ല. 

വാര്‍ത്ത പരന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ നെടുമ്പാശേരിയിലെത്തി. വിവിധ സംഘടനാ നേതാക്കള്‍ നിയന്ത്രിക്കാനും അനുനയിപ്പിക്കാനും എത്തി. വന്‍ജനാവലി മഴയുമവഗണിച്ച് ശരണമന്ത്രം ഉരുക്കഴിച്ച് പുറത്തിരുന്നു.

പോലീസ് പലവട്ടം ദേശായിയുമായി ചര്‍ച്ച നടത്തി. ആലുവ തഹസീല്‍ദാര്‍ എത്തി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വൈകിട്ടോടെ, തൃപ്തിയുടെ സാന്നിധ്യംമൂലം ഉണ്ടായ പ്രശ്നങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) എംഡി വി.ജെ. കുര്യന്‍ അറിയിച്ചതോടെ സിഐഎസ്എഫ് ചര്‍ച്ച നടത്തി. 12 മണിക്കൂറിലേറെയായതിനാല്‍ മടങ്ങിപ്പോകണമെന്ന ആവശ്യം തൃപ്തിയും കൂട്ടരും സമ്മതിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തൃപ്തി തിരിച്ചു പോയി.  

അതിനിടെ, തൃപ്തിക്കു നിയമോപദേശം നല്‍കി, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് കോടതിയെ സമീപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.