Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രവാഹണന്റെ ശിഷ്യനായി ഗൗതമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 02:13 am IST
in Samskriti

ശ്വേതകേതുവിന്റെ അച്ഛനായ ഗൗതമന്‍ പ്രവാഹണ രാജാവിന്റെ അടുത്ത് പഠിക്കാനെത്തുന്നു.

സ ഹോ വാച, തഥാ നസ്ത്വം താത ജാനീഥാ…

അച്ഛന്‍ പറഞ്ഞു; വത്സാ, എന്തെല്ലാം എനിക്ക് അറിയാമോ അതെല്ലാം നിനക്ക് ഞാന്‍ ഉപദേശിച്ചിട്ടുണ്ട് എന്ന് കരുതുന്നു. വരൂ… നമുക്ക് അവിടെ പോയി ബ്രഹ്മചാരിമാരായി താമസിക്കാം. അങ്ങ് തനിയേ പോകൂ, ഞാനില്ല എന്ന് ശ്വേതകേതു പറഞ്ഞു. ആ ഗൗതമന്‍ ജീവലന്റെ മകനായ പ്രവാഹണന്റെ സഭയിലേക്ക് പോയി. രാജാവ് അദ്ദേഹത്തിന് ആസനം കൊടുത്ത് വെള്ളം കൊണ്ടുവന്നു കൊടുപ്പിച്ചു. പിന്നെ അര്‍ഘ്യം മുതലായവയെ കൊണ്ടു പൂജിച്ചു. രാജാവ് അദ്ദേഹത്തിന്റെ ആഗ്രഹത്തെ സാധിപ്പിച്ചു കൊടുക്കാമെന്ന് ഉറപ്പ് നല്‍കി.

രാജാവിന്റെ ചോദ്യങ്ങളുടെ ഉത്തരം തനിക്കറിയാത്തവയാണെന്ന് ഗൗതമന്‍ സമ്മതിച്ചു. ആ വിഷയം രാജാവില്‍ നിന്ന് ഒരുമിച്ച് പോയി പഠിക്കാമെന്ന് അച്ഛന്‍ പറഞ്ഞു.

ശ്വേതകേതു, അപമാനിക്കപ്പെട്ടതിനാല്‍ വീണ്ടും കൊട്ടാരത്തില്‍ പോകാന്‍ കൂട്ടാക്കിയില്ല. പക്ഷേ ഗൗതമന്‍ പഠിക്കാന്‍ നിശ്ചയിച്ച് രാജാവിനെ കാണാന്‍ എത്തി.

സ ഹോ വാച, പ്രതിജ്ഞാതോ മ ഏഷ വരഃ…

രാജാവേ അങ്ങ് എന്റെ ഇഷ്ടം സാധിപ്പിച്ച് തരാമെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എന്റെ മകന്‍ ശ്വേതകേതുവിനോട് എന്തെല്ലാം ചോദ്യങ്ങളാണോ ചോദിച്ചത് അതിനെക്കുറിച്ച് എനിക്ക് പറഞ്ഞു തരണേ എന്ന് ഗൗതമന്‍ പറഞ്ഞു.

സ ഹോവാച, ദൈവേഷു വൈ ഗൗതമ…

അത് ദേവ സംബന്ധികളായ വരങ്ങളിലുള്ളതാണ്. മനുഷ്യരെ സംബന്ധിച്ച വരം ചോദിക്കാന്‍ രാജാവ് ഗൗതമനോട് പറഞ്ഞു. അലൗകികങ്ങളായ കാര്യങ്ങളെപ്പറ്റി ചോദിക്കാതെ ഭൗതികസമ്പത്തോ ലൗകിക ജ്ഞാനമോ മറ്റോ ആവശ്യപ്പെടൂ എന്നാണ് രാജാവ് ഉദ്ദേശിച്ചത്.

സ ഹോവാച, വിജ്ഞായതേ ഹാസ്തി ഹിരണ്യസ്യാപാത്തം…

എനിക്ക് ധാരാളം സ്വര്‍ണവും പശുക്കളും കുതിരകളും ദാസികളും പരിവാരങ്ങളും വസ്ത്രവും ഉണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ. അനന്തവും അതിരില്ലാത്തതുമായ ധനത്തെപ്പറ്റി അങ്ങ് എന്നോട് പറയേണ്ടതില്ല എന്ന് ഗൗതമന്‍ പറഞ്ഞു.

അങ്ങനെയെങ്കില്‍ നീ വിധി പ്രകാരം വിദ്യ നേടാനായി ആഗ്രഹിക്കൂ എന്ന് രാജാവ് പറഞ്ഞു. ഞാന്‍ അങ്ങയുടെ ശിഷ്യനായിരിക്കുന്നുവെന്ന് ഗൗതമന്‍ രാജാവിനോട് പറഞ്ഞു. പൂര്‍വികര്‍ വാക്ക് കൊണ്ട് തന്നെയാണ് ഗുരുവിനെ സമീപിച്ചിരുന്നത്. ഗൗതമന്‍ ശിഷ്യനാകുന്നു എന്ന വാക്ക് കൊണ്ടു തന്നെ രാജാവിന്റെ കൂടെ താമസിച്ചു.

ഭൗതികമായ സമ്പത്ത് തനിക്ക് വേണ്ടുവോളമുണ്ടെന്നും അതിനല്ല വന്നതെന്നും ഗൗതമന്‍ രാജാവിനെ അറിയിച്ചപ്പോഴാണ് ശിഷ്യനെന്ന നിലയില്‍ തന്നെ സമീപിക്കാന്‍ രാജാവ് നിര്‍ദേശിച്ചത്. ബ്രാഹ്മണര്‍ ക്ഷത്രിയരുടെ അടുത്തോ ക്ഷത്രിയര്‍ വൈശ്യരുടെ അടുത്തോ ശിക്ഷ അഭ്യസിക്കുന്നത് പ്രതിലോമ രീതിയാണ്. അപ്പോള്‍ ഉപഹാരം, ശുശ്രൂഷ മുതലായവയൊന്നും വേണ്ട. ഞാന്‍ ശിഷ്യത്വം സ്വീകരിക്കുന്നുവെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതി. ഈ രീതിയനുസരിച്ചാണ് ഗൗതമന്‍ പ്രവാഹണന്റെ ശിഷ്യനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.