കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ മരണം അഞ്ചായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബുവിലും സാക്രമെന്റോ മേഖലയിലുമായാണ് കാട്ടുതീ പടരുന്നത്.
പ്രദേശത്ത് ശക്തമായ കാറ്റുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150000 ആളുകളെ മാറ്റി പാര്‍പ്പിച്ചു. കാറുന്നുള്ളിലാണ് വെന്തെരിഞ്ഞ മൃതദേഹം. പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. ഏഴായിരത്തോളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. 35 പേരെ കാണാതായിട്ടുണ്ട്.
വടക്കന്‍ കലിഫോര്‍ണിയയില്‍ ക്യാംപ് ക്രീക്കിനു സമീപത്താണു മറ്റൊരു കാട്ടുതീ ആരംഭിച്ചത്. പാരഡൈസ് ടൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഇവിടെയാണ് അഞ്ചു പേര് കാറിനുള്ളില്‍ വെന്തു മരിച്ചത്. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ഭാഗത്തേക്കാണു തീ പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കലിഫോര്‍ണിയയില്‍ നിലവില്‍ സജീവമായിരിക്കുന്ന 16 കാട്ടുതീകളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: