മാന്നാര്‍(ആലപ്പുഴ): ശബരിമല നിലയ്ക്കലില്‍ പോലീസ് അതിക്രമത്തില്‍ അയ്യപ്പഭക്തനായ ശിവദാസന്‍ മരിക്കാനിടയായ സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് മകന് ശരത് പറഞ്ഞു.
തുടയെല്ല് പൊട്ടിയതാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്. 22നാണ് ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാനോ അന്വേഷിക്കാനോ പോലീസ് തയാറായില്ല. തന്റെ പിതാവ് എങ്ങനെ മരിച്ചു എന്ന കാര്യം അറിയാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്നും ശരത് പറയുന്നു.
കഴിഞ്ഞ ദിവസം ശിവദാസന്റെ മൃതദേഹം കണ്ടെത്തിയ ഉടന്‍ അപകട മരണമാണെന്ന് പോലീസ് മേധാവിപറയുന്ന വീഡിയോ പ്രചരിച്ചിരുന്നു. മൃതദേഹം കണ്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മുന്‍പ് അപകട മരണമാണെന്ന പോലീസിന്റെ സ്ഥിരീകരണവും ദുരൂഹതയ്ക്ക് വഴിവെയ്ക്കുന്നതാണ്. 17ന് നിലയ്ക്കലിലെ പോലീസ് നടപടി അവസാനിച്ചു എന്ന് പറയുമ്പോഴും 23 വരെ അവിടെ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഭക്തരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസ് നടപടി നേരത്തേതന്നെ തീര്‍ന്നു എന്ന് കള്ളപ്രചാരണം നടത്തുകയാണ് ചെയ്തത്.
ശിവദാസിന്റെ വസ്തു തര്‍ക്കം സംബന്ധിച്ച് ഏപ്രില്‍ 24ന് പോലീസിന് നല്കിയ പരാതി ഇപ്പോള്‍ എങ്ങനെ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു എന്നതും ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: