തിരുവനന്തപുരം: സാലറി ചലഞ്ചില്‍ കോടതിയലക്ഷ്യമായ പുതിയ സര്‍ക്കുലറിനെതിരെ കേരള എന്‍ജിഒ സംഘ് നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം തന്നെ വേണമെന്ന സര്‍ക്കാരിന്റെ പിടിവാശി അംഗീകരിക്കാനാകില്ല. ജീവനക്കാര്‍ സ്വമേധയാ നല്കുന്ന തുക ഈടാക്കണമെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരമാര്‍ശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത ജീവനക്കാര്‍ പൊതുജനങ്ങള്‍ കൊടുക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് കൊടുക്കണമെന്ന നിര്‍ദേശം ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്.
കഴിഞ്ഞ സര്‍ക്കുലറിലെ വിസമ്മതപത്രം മാത്രം ഒഴിവാക്കി പുറത്തിറക്കിയ പുതിയ ഉത്തരവിലും ജീവനക്കാരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിര്‍ബന്ധപൂര്‍വമായ നിര്‍ദേശങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: