Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാവാന്‍ തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് ബംഗ്‌ളാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 09:30 pm IST
inKannur

തലശ്ശേരി: മലയാളത്തിന്റെ രണ്ടാം എഴുത്തച്ചനായ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാകുന്നു. ഭാഷാ സ്‌നേഹികളുടെ അഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. സ്മാരകം മലയാളിയുടെ സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പൈതൃക നഗരം പദ്ധതിയില്‍ പെടുത്തി അക്ഷര മ്യൂസിയമാക്കി സംരക്ഷിക്കാനാണ് നവീകരണം നടത്തുന്നത്. 2.10 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവീകരിക്കുമ്പോള്‍ ബംഗ്ലാവിന്റെ തനിമ അതേപടി തന്നെ നിലനിര്‍ത്തും. തറയില്‍ പാകിയ ഓട് പോലും മാറ്റില്ല.

 കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യാന്തര നിലവാരമുള്ള മ്യൂസിയവും മൂന്നാം ഘട്ടത്തില്‍ ഭാഷാ പഠന ഗവേഷണ കേന്ദ്രവുമാക്കി മാറ്റും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലളുമായി ചേര്‍ന്നായിരിക്കും ഭാഷാ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുക. ഒന്നര നൂറ്റാണ്ട് മുമ്പാണ് ഇല്ലിക്കുന്നില്‍ കല്ലും മരവും കൊണ്ടുള്ള കെട്ടിടം നിര്‍മ്മിച്ചത്. സിഎസ്‌ഐ പള്ളിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ബംഗ്ലാവുള്ളത്. പ്രമുഖ സാങ്കേതിക പരിശീലന കേന്ദ്രമായ നിട്ടൂര്‍ ടെക്‌നിക്കല്‍ ടെയിനിംഗ് ഫൗണ്ടേഷന്റെ ക്ലാസ് മുറികളായി ഇതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. മലയാളത്തിന്റെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യ സമാചാരവും (1847) പിന്നിട് പശ്ചിമോദയവും അച്ചടി മഷി പുരണ്ടിറങ്ങിയത് ഇവിടെ സ്ഥാപിച്ചിരുന്ന കല്ലച്ചിലൂടെയായിരുന്നു.

 മലയാളക്കരയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള ഭാഷയെ ഒരു മഹാനിഘണ്ടുവിലൂടെ ലോകരാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഗുണ്ടര്‍ട്ടും പത്‌നി ജൂലിയും 1839 ഏപ്രില്‍ 12 മുതലായിരുന്നു ചരിത്രം അടയാളപ്പെടുത്തിയ നിട്ടൂര്‍ ബംഗ്ലാവില്‍ താമസിച്ചു തുടങ്ങിയത്. ബാസല്‍ മിഷന്റെ മത പ്രചാരകനായി എത്തിയ ജര്‍മ്മന്‍ സായ്‌പ് പ്രകൃതി രമണീയമായ നിട്ടൂരിലെ കുന്നിന്‍ പുറത്തുള്ള ബംഗ്ലളാവിന്റെ വരാന്തയില്‍ ഇരുന്നാണ് മലയാളി ഇന്നും അറിവും നുകരുന്ന മലയാളം  ഇംഗ്ലിഷ് നിഘണ്ടു (1872) തയ്യാറാക്കിയത്. മലയാളത്തിന് വിശ്വസംസ്‌കൃതിയുടെ ജാലകം തുറന്ന് നല്‍കാന്‍ ഗുണ്ടര്‍ട്ട് ഉപയോഗിച്ച കല്ലച്ചും അദ്ദേഹത്തിന്റെ ചാരുകസേരയും കണ്ണടയും സമയമിടിക്കുന്ന ക്ലോക്കും അക്കാലത്തെ പ്രത്യേകതയായിരുന്ന വലിക്കുന്ന പങ്കയും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇതിന്റെയെല്ലാം മാതൃകകള്‍ ബംഗ്ലാവില്‍ തയ്യാറാക്കി വെക്കാന്‍ തീരുമാനമുണ്ട്. മലയാള പത്രലോകത്തിന്റെ ആരൂഢമായ ബംഗ്ലാവ് ഇപ്പോള്‍ അസ്ഥികൂട പരുവത്തിലാണുള്ളത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ജീവിതം കൊണ്ട് മലയാളിയായ ഗുണ്ടര്‍ട്ടിന്റെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഇന്നും ഇവിടെ അലയടിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.