Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരമ വാര്‍ഷികത്തിലും അനാഥമായി കെ. കേളപ്പന്റെ സമാധി ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 07:45 am IST
in Kerala

തൃശൂര്‍: കേരളഗാന്ധി കെ. കേളപ്പന്റെ ഓര്‍മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി അന്യാധീനപ്പെടുന്നു. തന്റെ കര്‍മഭൂമിയായ തവനൂരില്‍ അന്ത്യവിശ്രമം വേണമെന്നത് കെ.കേളപ്പന്റെ ആഗ്രഹമായിരുന്നു.  ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് ഔദ്യോഗിക ബഹുമതികളോടെയാണ്  ഭൗതികശരീരം സംസ്‌കരിച്ചത്. ഒക്‌ടോബര്‍ ഏഴിനാണ് കെ.കേളപ്പന്റെ സമാധി ദിനം. 

 ഇടക്കാലത്ത് ഇവിടെ ഒരു മണ്ഡപം നിര്‍മിച്ചിരുന്നുവെങ്കിലും കാര്യമായ ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ല. കഴിഞ്ഞ പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ നിള ഈ പ്രദേശത്ത് പുതിയ മണല്‍പ്പുറം സൃഷ്ടിച്ചു. ഇതോടെ സമാധിത്തറയും അപ്രത്യക്ഷമായി. ഇന്ന് കേളപ്പന്റെ സമാധിയുടെ അടയാളം പോലും കാണാനാവില്ല. അതിനിടെ ചിലര്‍ സമാധിയുള്‍പ്പെടുന്ന പ്രദേശം വളച്ചുകെട്ടിയെടുക്കാനുള്ള ശ്രമവും നടത്തുന്നു.  

ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് കേരളത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏറ്റവും ഉജ്വല വ്യക്തിത്വമായിരുന്നു കെ.കേളപ്പന്‍. അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ കേരളത്തെ നവീകരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലെ നേതൃത്വം, പയ്യന്നൂരിലും കോഴിക്കോടും നടന്ന ഉപ്പ് സത്യഗ്രഹം, ഖിലാഫത്ത് മൂവ്‌മെന്റില്‍ ജയിലായവരെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍,  നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരണം തുടങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് കെ.കേളപ്പന്‍ നടത്തിയ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണ്.  

 പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അവര്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങിയും പുതിയ മാതൃകകള്‍ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു.  തവനൂരിനടുത്ത് തിരുന്നാവായ ഓത്താര്‍മഠത്തിന് സമീപമാണ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം പണികഴിപ്പിച്ച ഹോസ്റ്റല്‍. അതിന്റെ ഒരു മുറി അദ്ദേഹത്തിന്റെ ഓഫീസും വീടുമായി മാറി. കേളപ്പന്‍  വൈകുന്നേരങ്ങളില്‍ നിളയുടെ തീരത്തെ കല്‍പ്പടവുകളില്‍ ഇരിക്കാറുണ്ടെന്ന് തവനൂരുകാര്‍ ഓര്‍മിച്ചെടുക്കുന്നു. തവനൂര്‍ ഗ്രാമത്തെ ഇന്ന് കാണുന്ന രീതിയില്‍ ഉയര്‍ത്തിയതിനു പിന്നില്‍ കേളപ്പജിയുടെ പ്രവര്‍ത്തനമാണ്. എല്‍.പി, യു. പി., ഹൈസ്‌കൂള്‍ എന്നിവ അദ്ദേഹം ആരംഭിച്ചു.

 നെഹ്‌റുവുമായുള്ള അടുപ്പം നല്‍കിയതാണ് ഇന്ന്  കാണുന്ന തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. സുഹൃത്തും ദേശീയവാദിയുമായ തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി നല്‍കിയ 100 ഏക്കര്‍ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്. തവനൂരിലെ ഇടവഴികളും നിളയുടെ തീരവും ചെറ്റക്കുടിലുകളും ഓത്തന്നാര്‍മഠവും ഇല്ലങ്ങളുമെല്ലാം കെ.കേളപ്പന്റെ ഓര്‍മകളാല്‍ സമ്പന്നമാണ്. 

ന്നിട്ടും അദ്ദേഹത്തിനായി ഒരു സ്മൃതിമണ്ഡപം പോലും സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് വീണ്ടും ഒരു ഒക്‌ടോബര്‍ ഏഴ് കടന്നുവരുമ്പോള്‍ ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.