ന്യൂദല്‍ഹി: അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സന്യാസിമാരും വിഎച്ച്പി നേതാക്കളും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.
നാല്‍പ്പതോളം സന്യാസി ശ്രേഷ്ഠന്മാര് പങ്കെടുത്ത ഉന്നതാധികാര സമിതിയോഗത്തില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ലോക്സഭാ, രാജ്യസഭാ എംപിമാരെയും കാണും. നവംബറില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ജനുവരി-ഫെബ്രുവരിയില്‍ പ്രയാഗില്‍ നടക്കുന്ന കുംഭമേളയില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും സന്യാസി ശ്രേഷ്ഠന്മാരുടെ യോഗം പ്രഖ്യാപിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിനായി മുന്നിലുള്ള പ്രതിബന്ധങ്ങള്‍ എത്രയും വേഗം ഇല്ലാതാക്കുമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു.
ഒക്ടോബര്‍ അവസാനവാരം അയോധ്യ കേസിലെ വാദം സുപ്രീംകോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് വിഎച്ച്പിയും സന്യാസിസഭയും വിഷയത്തില്‍ ഇടപെടുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് വിശ്വഹിന്ദു പരിഷത്തെന്ന് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പ്രതികരിച്ചു. ക്ഷേത്രങ്ങളില്‍ ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. അതിനെ അവഗണിച്ചുകൊണ്ട് ആചാരലംഘനത്തിന് തയ്യാറെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമെന്നും സുരേന്ദ്ര ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: