തിരുവനന്തപുരം: അയ്യപ്പ ശരണമന്ത്രങ്ങള്‍ ഉരുവിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മഹിളാമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരണ മന്ത്രങ്ങള്‍ ഉരുവിട്ടാണ് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് എത്തിയത്.
നിലത്തിരുന്ന് മണിക്കൂറുകളോളം ശരണമന്ത്രങ്ങളും അയ്യപ്പ ഭജനകളും ഉരുവിട്ടു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നടപടികള്‍ക്കെതിരെയുള്ള താക്കീതായിരുന്നു ഓരോ ശരണം വിളിയും. നൂറുകണക്കിന് അമ്മമാരും യുവതികളുമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യം നടപ്പിലാക്കാന്‍ സര്‍ക്കാരിന് എന്താണ് തിടുക്കമെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു.
പ്രതിഷേധമാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയില്‍ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കും. ഇതിനായി പമ്പയിലും വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നാമജപസത്യാഗ്രഹം നടത്തും.
പോലീസ് സേനയിലെ വനിതകള്‍പോലും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഇതരസംസ്ഥാനത്ത് നിന്ന് വനിതാ പോലീസിനെ ഇറക്കി സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. വനിതാപ്രവര്‍ത്തകരുടെ മടിക്കുത്ത് അഴിക്കാന്‍ വരുന്ന പി.കെ.ശശി എംഎല്‍എയെ പോലുള്ളവരില്‍ നിന്ന് ഡിവൈഎഫ്‌ഐ വനിതകള്‍ക്കാണ് സംരക്ഷണം നല്‍കേണ്ടത്. അല്ലാതെ ശബരിമല തുറക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുമെന്ന ഉമാക്കി കാട്ടി മുഖ്യമന്ത്രി വിശ്വാസികളെ ഭയപ്പെടുത്താമെന്നു കരുതരുത്.
ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സിപിഎമ്മിനുള്ളിലും ജനങ്ങള്‍ക്കിടയിലും ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ക്ഷേത്രത്തിനെ സംബന്ധിച്ചു മുഖ്യമന്ത്രിയെന്നത് തന്ത്രിയാണ്. ഇത് മനസിലാക്കാന്‍ മുഖ്യമന്ത്രിയുടെ തലയില്‍ ആള്‍ താമസമുണ്ടെന്നു തോന്നുന്നില്ല. ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന വിശ്വാസികളല്ലാത്ത യുവതികള്‍ക്ക് ലക്ഷകണക്കിന് വിശ്വാസികളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ.
കോഴവാങ്ങി മെഡിക്കല്‍ പ്രവേശനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. സുപ്രീം കോടതി ഉത്തരവിന്റെ പേരില്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വന്നാല്‍ നിലയക്കല്‍ പ്രക്ഷോഭ സമയത്ത് ഗുരുവായൂരില്‍വച്ച് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് മഹിളകളുടെ ചേരുപ്പേറ് ഏറ്റത് പിണറായി വിജയന് നേരെയും ആവര്‍ത്തിത്തിക്കേണ്ടിവരുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ അധ്യക്ഷയായിരുന്നു. മുഖ്യമന്ത്രിയുടെ വിരട്ടിലിന് മുന്നില്‍ തന്റെ വീട്ടില്‍ നിന്ന് യുവതികളാരും മലകയില്ലെന്ന അഭിപ്രായം മാറ്റി പറഞ്ഞ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് ആണത്വമുണ്ടെങ്കില്‍ രാജിവയക്കണമെന്ന് വി.ടി.രമ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ ചൂടാറുമുമ്പ് പോലീസിനെ ഉപയോഗിച്ച് വിസ്വാസികളുടെ നെഞ്ചില്‍ കരാള നൃത്തം ചവുട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭാരത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശവപ്പെട്ടിയിലെ ആണിക്കല്ലാണ് പിണറായി വിജയന്‍ അടിക്കുന്നത്. അണയാന്‍ പോകുന്ന ദീപം വിശ്വാസികളുടെ മേല്‍ ആളിക്കത്തിച്ചാല്‍ ഭക്തര്‍ തെരുവിലിറങ്ങുമെന്നും വി.ടി.രമ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി അഞ്ജന സുരേഷ്, മഹിളാമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍മാര്‍, ബിജെപി സംസ്ഥാന നേതാക്കളായ പ്രമീള.സി. നായിക്, രേണുസുരേഷ്, അഡ്വ.ജെ.ആര്‍.പത്മകുമാര്‍, സി.ശിവന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
















