Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിങ്ങല്‍ക്കുത്തില്‍ സാധ്യമായത് മുന്‍കൂട്ടി കണ്ടുള്ള നിയന്ത്രണം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:01 am IST
in Kerala

ഇടുക്കി: കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള, വെള്ളത്തിന്റെ അളവിലുള്ള നിയന്ത്രണം മാത്രമാണ് വരുംകാലങ്ങളില്‍ പെരിങ്ങല്‍ക്കുത്തില്‍ സാധിക്കുക. ജലനിരപ്പ് പഠന വിധേയമായി താഴ്‌ത്തി നിര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയ്യേണ്ടത്. മഴക്കാലത്ത്  ദിവസവും കൂടുന്ന വെള്ളത്തിന്റെ കണക്കു നോക്കി ഇക്കാര്യം തീരുമാനിക്കണം. ഇതിനായി വൈദഗ്ധ്യം സിദ്ധിച്ച ആളുകളെ വൈദ്യുതി വകുപ്പില്‍ നിയമിക്കണം.

അതേസമയം തമിഴ്‌നാട് അനിയന്ത്രിതമായി വെള്ളം തുറന്നുവിട്ടതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. താരതമ്യേന ശേഷി കുറഞ്ഞ അണക്കെട്ടാണ് പെരിങ്ങല്‍. 10.625 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇവിടെ ശേഖരിക്കാനാകുക. അതായത് ഇടുക്കിയില്‍ നിന്ന് ഒരു ദിവസം ഉത്പാദിപ്പിക്കുന്നതിലും കുറവ് വെള്ളം മാത്രം. വലിപ്പത്തിന്റെ കണക്കില്‍ പറയുമ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ പെടുന്ന സംഭരണി.

സമീപത്തുള്ള  ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍  നിന്നുള്ള വെള്ളം ഇവിടെയാണ് എത്തുന്നത്. ആഗസ്തില്‍ മഴ വീണ്ടും ശക്തമായതോടെ അപ്പര്‍ ഷോളയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് തുറന്നുവിട്ടു. ഇതോടെ ഷോളയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പെരിങ്ങല്‍കുത്തിന് ഇത്രയും അധികം വെള്ളം ശേഖരിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കൂടുതലായി എത്തുന്ന വെള്ളം ഒഴുക്കി കൊണ്ട് പോകുന്നതിനായി ഇവിടെ നിന്ന് ഇടമലയാറിലേക്ക് ഒരു കനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ടാക്കിയിരുന്നു. വച്ചുമരം കനാല്‍ എന്നറിയപ്പെടുന്ന ഇതുവഴി പെരിങ്ങലില്‍ 422 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ വെള്ളം ഒഴുകിത്തുടങ്ങും. ഇതിന് ഷട്ടറില്ലാത്തിനാല്‍ ഇടമലയാര്‍ നിറഞ്ഞ് കിടന്ന സമയത്തും ഈ വെള്ളം നിയന്ത്രിക്കാനുമായില്ല. ഇടമലയാര്‍ അണക്കെട്ടിന്റെ 25ല്‍ ഒന്ന് മാത്രമാണ് പെരിങ്ങലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷി എന്നതും എടുത്ത് പറയേണ്ടതാണ്. 

നിലവില്‍ കാലവര്‍ഷം ദുര്‍ബലമായെങ്കിലും തുലാമഴ ശരാശരി അളവ് പോലും ലഭിച്ചാല്‍ നിറഞ്ഞ് കിടക്കുന്ന അപ്പര്‍ ഷോളയാര്‍ വീണ്ടും തുറക്കേണ്ടി വരും. ഇത് അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നതിനൊപ്പം മഴ ശക്തമായാല്‍ വെള്ളപ്പൊക്കത്തിന് പോലും കാരണമാകാം. നിലവില്‍ 67 ശതമാനമാണ് പെരിങ്ങല്‍കുത്ത് സംഭരണിയിലെ ജലനിരപ്പ്.

ഉദ്പാദനം മൂന്ന് മാസത്തിനകം

പ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഉത്പാദനം തടസപ്പെട്ട പെരിങ്ങല്‍കുത്തിലെ പ്രധാന പവര്‍‌സ്റ്റേഷനില്‍ നിന്ന് മൂന്ന് മാസത്തിനകം ഉത്പാദനം തുടങ്ങാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇതിന്റെ ഭാഗമായി പണികള്‍ നടന്നുവരികയാണ്. ചെളിയും മണ്ണും കല്ലും അടിഞ്ഞതും വെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയതും മൂലമാണ് നഷ്ടങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. 15.6 കോടിയുടെ നഷ്ടമാണ് പദ്ധതിക്കാകെ ഉണ്ടായിരിക്കുന്നത്. ഇലക്ടിക്കല്‍ വിഭാഗത്തിനാണ് നാശം കൂടുതല്‍, 10.1 കോടി. സിവില്‍ വിഭാഗത്തിന് 5.1 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. ഇതുവരെ വൈദ്യുതി ഉത്പാദനം തടസപ്പെട്ടതോടെ 55 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഒമ്പത് മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് നശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.