Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ബന്ധമായി ശമ്പളം പിടിക്കാന്‍ നീക്കം; ജീവനക്കാര്‍ നിയമനടപടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 04:08 am IST
in Kerala

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. ശമ്പളം പിടിക്കരുത് എന്നുള്ളവര്‍ എഴുതിനല്‍കണമെന്നാണ് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ സമ്മതം അറിയിക്കുന്നവരുടെ മാത്രം ശമ്പളം പിടിക്കാനേ നിയമപരമായി കഴിയൂ എന്ന നിലപാടിലാണ് ജീവനക്കാര്‍.

ഓണക്കാലത്ത് നല്‍കുന്ന ഫെസ്റ്റിവല്‍ അലവന്‍സ് ഇത്തവണ ജീവനക്കാര്‍ക്ക് പ്രളയത്തിന്റെ പേരില്‍ നല്‍കിയിരുന്നില്ല. അതുവഴി സര്‍ക്കാരിന് ലഭിച്ചത് 102 കോടി രൂപയാണ്. ഇതിനുപുറമേയാണ് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം. പ്രളയദുരന്തമനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ എട്ട് ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരിതാശ്വാസക്യാമ്പുകളിലായിരുന്നു. ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ പ്രതിസന്ധിയിലാകുമെന്നാണ് ജീവനക്കാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ലോണ്‍, ചിട്ടി അടവുകള്‍ മുടങ്ങും. വീട്ടുചെലവുകളും കുട്ടികളുടെ പഠനച്ചെലവുകളും നിര്‍വഹിക്കാന്‍ കഴിയാതെയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ നീക്കം. 

ഫെസ്റ്റിവല്‍ അലവന്‍സ് കൂടാതെ രണ്ട് ദിവസത്തെ ശമ്പളം കൂടി നല്‍കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ തയാറായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ഇടതുപക്ഷ യൂണിയന്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് ദേശാഭിമാനിക്ക് ജീവനക്കാരെ വരി ചേര്‍ത്ത രീതിയില്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. സ്ഥാപനമേധാവികളും ജീവനക്കാരുടെ യോഗം വിളിച്ച് ശമ്പളം നല്‍കണമെന്ന് പറയുന്നുണ്ട്. നല്‍കില്ലെന്ന് പറയുന്നവരെ സ്ഥലം മാറ്റുമെന്നാണ് ഭീഷണി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ആയിരം കോടിയിലധികം രൂപയുടെ സംഭാവന ലഭിച്ചിട്ടുണ്ട്. ഇതൊന്നും ആരുടേയും പ്രേരണയാലല്ല ലഭിച്ചത്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിവുള്ള ജീവനക്കാര്‍ അതിനു തയാറായിട്ടുമുണ്ട്. ബുദ്ധിമുട്ടുള്ളവരെ നിര്‍ബന്ധിക്കരുതെന്നും കഴിയുന്നത് നല്‍കാന്‍ അനുവദിക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. 

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ ജീവനക്കാര്‍ 32 കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കി. എന്നാല്‍ ആകെ ലഭിച്ച 218 കോടിയില്‍ 65 കോടി മാത്രമാണ് ചെലവഴിച്ചത്. ദുരന്തങ്ങളെ പണം പിരിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നത്. പ്രളയദുരന്തത്തിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങളും തടയാനാണ് നീക്കം. പേ റിവിഷന്റെ നാലാം ഗഡു ഒക്‌ടോബര്‍ മാസത്തില്‍ നല്‍കേണ്ടത് നല്‍കാതിരിക്കാനാണ് നീക്കം. അഞ്ച് ശതമാനം ക്ഷാമബത്ത കുടിശിക നല്‍കാനുള്ളതും ഉടന്‍ നല്‍കില്ല. ലീവ് സറണ്ടര്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് വകകൊള്ളിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.