ന്യൂദല്‍ഹി: ഇന്ത്യയിലെത്തി വന്ദേഭാരത് ട്രെയിനില്‍ യാത്രപോയ യുകെയിൽ നിന്നുള്ള ദമ്പതികള്‍ ഞെട്ടി. നാറുന്ന, കരിപ്പുക തുപ്പുന്ന ശ്വാസം മുട്ടിക്കുന്ന ഇന്ത്യയിലെ തീവണ്ടിയാത്രയുടെ യുഗം അവസാനിച്ചിരിക്കുന്നു. പകരം 11 പൗണ്ട് നല്‍കി (1100 രൂപ) അവര്‍ വന്ദേഭാരതില്‍ നടത്തിയ യാത്ര മാറുന്ന ഇന്ത്യയെക്കുറിച്ച് അവരുടെ കണ്ണതുറപ്പിക്കുന്ന ഒന്നായിരുന്നു.
ടിക്കറ്റ് നിരക്കിനുള്ളിൽ തന്നെ നല്ല ഒന്നാന്തരം ഭക്ഷണവും ഉൾപ്പെട്ടിരുന്നു എന്നത് അവരെ ശരിക്കും അത്ഭുതപ്പെടുത്തി. യാത്രയ്‌ക്കിടയിൽ കൃത്യസമയത്ത് അവര്‍ ക്ലീനായ ചായയും കടിയും ജ്യൂസും കിട്ടി. പിന്നെ നല്ല ഫ്രഷ് ആയ ഊണും. വന്ദേഭാരതിനുള്ളില്‍ എണ്ണയിട്ട യന്ത്രംപോലെ ജീവനക്കാര്‍ പ്രവൃത്തിക്കുന്നതിന്റെ വീഡിയോയും വിശദമായി ഇവര്‍ പകര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. നാല് മണിക്കൂര്‍ നീളുന്ന ഇവരുടെ വന്ദേഭാരതിലെ യാത്രയ്‌ക്കിടയില്‍ ചില്ലിലൂടെ മാറിമറിയുന്ന ഹരിതാഭമായ പ്രകൃതി സൗന്ദര്യവും വശീകരിക്കുന്നത് തന്നെ.
ഹച്ചിസണ്‍ കുടുംബം എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പലരും ഇതിന് പുകഴ്‌ത്തുന്നത് മോദി എന്ന വിശ്വഗുരുവിനെത്തന്നെ.
















