Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരിച്ചറിവുകളുടെ ഓണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 03:06 am IST
in Kerala

ഓണം, ഓര്‍മയിലെ ഉത്സവമായ ഇന്ന് പതിവുപോലെ ആഹ്ലാദത്തിന്റെ പൂത്തുമ്പികളായി പറന്നുകളിക്കാനാവില്ല. ആശംസകള്‍ നേരാനുമാവില്ല. അത്രമാത്രം ഘനീഭൂതമായ നൊമ്പരത്തിന്റെ ചെളിക്കെട്ടും വല്ലായ്‌മയുമാണ് പ്രളയം അലറിക്കുതിച്ചെത്തിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും. ഓരോ ഓണത്തിനും വിസ്മയാവഹമായ സംഭവഗതികള്‍ കൊണ്ട് പൂക്കളമിടാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്ക് വിങ്ങലിന്റെയും യാതനയുടെയും വേളയാണിപ്പോള്‍. ഓണം ഓര്‍മയില്‍ മാത്രം അതിന്റെ വര്‍ണ വൈചിത്ര്യത്തോടെ നിലനില്‍ക്കട്ടെ എന്നാണവര്‍ ആശിക്കുന്നത്. പലര്‍ക്കും ഓണം എന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.

ഓണക്കോടിയും പൂക്കളവും ഓണസദ്യയും ചേര്‍ന്ന് രൂപപ്പെടുന്ന ഓണാഘോഷത്തിന്റെ നിര്‍വൃതിയില്‍ നിന്ന് ഇത്തവണ കേരളം വിട്ടു നില്‍ക്കുകയാണ്. അത്രമാത്രം പ്രളയവും പേമാരിയും സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കുറഞ്ഞ ശതമാനം ജനങ്ങള്‍ക്കു മാത്രമേ ദുരന്തത്തിന്റെ ശക്തി അത്രകണ്ട് ബാധിക്കാതിരുന്നിട്ടുള്ളൂ. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലും വിവരണാതീതമായ കഷ്ടനഷ്ടങ്ങളാണ് സംഭവിച്ചത്. അനുഗൃഹീതമായ പ്രകൃതിയെ തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിദമായ ഓര്‍മകളാണ് മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്നത്. നടുങ്ങുന്ന അത്തരം ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നാം ഓണം ആഘോഷിക്കും? ആരെ കാണിക്കാന്‍? ആര്‍ക്ക് ആശ്വാസമുണ്ടാവാന്‍?  ദുരന്തത്തിന്റെ തീമുനമ്പില്‍ നിന്ന് ആര്‍ത്തുല്ലസിച്ച് ഓണം ആഘോഷിക്കാന്‍ മാത്രം രാക്ഷസമനസ്‌കരല്ലല്ലോ നമ്മള്‍.

ഏതായാലും ദുരന്തം അതിന്റെ കൈക്കരുത്തും വ്യാളീമുഖവും കാണിച്ച് പിന്‍മടങ്ങുമ്പോള്‍ നമുക്ക് ഓര്‍ത്തുവയ്‌ക്കാന്‍ പലതുമുണ്ട്. വിവരം അറിഞ്ഞതു മുതല്‍ ഒന്നും നോക്കാതെ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍. ഔദ്യോഗിക സംവിധാനം അതിന്റെ കരുതല്‍ പുറത്തെടുക്കും മുമ്പ്  അനൗദ്യോഗിക മേഖല സജീവമായത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്‌ക്കാന്‍ ഇടവച്ചു. സോഷ്യല്‍ മീഡിയ അങ്ങേയറ്റം കൃതാര്‍ഥാഭരിതമായ നിലപാടോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ പറഞ്ഞുവച്ചു.  സഹായങ്ങള്‍ക്കായി പരശ്ശതം വഴികള്‍ തുറന്നുകാട്ടി. അതേസമയം ആസുരികലഹരിയോടെ ചിലര്‍ രംഗത്തു വരികയും ചെയ്തു. വിദ്യാഭ്യാസവും സംസ്‌കാരവും ഉണ്ടെന്ന് നാം കരുതുന്ന ചിലര്‍ അങ്ങേയറ്റത്തെ അധമസ്വഭാവം പുറത്തെടുത്തു. ഒരു മുന്‍ വൈസ്ചാന്‍സലര്‍ പോലും ഇത്തരം സമീപനം സ്വീകരിച്ചു എന്നത് കേരളത്തിന്റെ സാക്ഷരസമൃദ്ധിയുടെ മുകളില്‍ അമ്ലമഴ പെയ്യിച്ച അനുഭവമായി.

എന്നാല്‍ ചില അസുലഭ നക്ഷത്രങ്ങള്‍ സമൂഹത്തിനു മുമ്പില്‍ കൂടുതല്‍ പ്രകാശമാനമായി നിന്നു എന്നത് എക്കാലത്തേക്കും അഭിമാനിക്കാനാവുന്നതാണ്. നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ ബലി നല്‍കേണ്ടി വന്നവര്‍, കേട്ടറിഞ്ഞും, കണ്ടറിഞ്ഞും ദുരിതബാധിതരെ നെഞ്ചോടു ചേര്‍ത്തവര്‍, സര്‍വസഹായങ്ങളുമായി സംസ്ഥാനത്തിന് കൈത്താങ്ങായി നിന്ന കേന്ദ്രസര്‍ക്കാര്‍, പട്ടാളക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍, പോലീസുകാര്‍, വൈദ്യുതി, ആരോഗ്യവകുപ്പുകള്‍, സന്നദ്ധസംഘടനകള്‍, രാഷ്‌ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനങ്ങളെ എന്നുമെന്നും അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. സ്വന്തം ശരീരം പോലും ചവിട്ടുപടിയാക്കി സഹോദരിമാരെ ബോട്ടില്‍ കയറാന്‍ സഹായിച്ച താനൂരിലെ ജൈസലിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക.

നാടെങ്ങും ഒറ്റ മനസ്സോടെ നിലനിന്ന കാലത്തിന്റെ ഓര്‍മയാണല്ലോ ഓണം ഉണര്‍ത്തുന്നത്. പല തരത്തിലുള്ള സ്വഭാവ വൈചിത്ര്യങ്ങളാല്‍ ചിതറിക്കിടക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് പ്രളയവും പേമാരിയും പെയ്തിറങ്ങിയപ്പോള്‍ സഹവര്‍ത്തിത്വവും സാഹോദര്യവും സ്‌നേഹവും സുദൃഢമാവുന്ന കാഴ്ച ഒരര്‍ഥത്തില്‍ ഹൃദയം കുളിര്‍പ്പിക്കുന്നുണ്ട്. എല്ലാ ദുരന്തങ്ങളും ചെറിയ ചെറിയ പാഠങ്ങള്‍ നമുക്കായി നല്‍കുന്നുണ്ട്. ഇത്തവണത്തെ ഓണം ആഘോഷിക്കാതെ അവശരെയും ആര്‍ത്തരെയും മനസ്സില്‍ കണ്ട് അവരുടെ കണ്ണീരൊപ്പാന്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങാനാവട്ടെ നമ്മുടെ പരിശ്രമങ്ങള്‍. അത് കണ്ട് മഹാബലിത്തമ്പുരാന്‍ മനം നിറഞ്ഞ് കേരളത്തിന്റെ മണ്ണിലൂടെ തന്റെ ഓണയാത്ര പൂര്‍ത്തിയാക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.