Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്ത്രി തിരിച്ചെത്തി, എംപിമാരോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 03:24 am IST
inVicharam

റോമാനഗരം കത്തുമ്പോള്‍ വീണവായിച്ച നീറോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. നീറോയുടെ പുനരവതാരങ്ങള്‍ കേരളത്തിലാണുണ്ടായത്. കേരളം മുമ്പൊരിക്കലും കാണാത്ത കഠിന ദുരന്തം പ്രളയത്തിലൂടെ എത്തിയപ്പോള്‍ ഒരു മന്ത്രിയും ചില എം.പിമാരും വിദേശത്തായിരുന്നു. പ്രളയക്കെടുതി അതിജീവിക്കാനും ഏകോപനം നടത്താനും നിയോഗിക്കപ്പെട്ടയാളാണ് മന്ത്രി. കോട്ടയം ജില്ലയുടെ ചുമതലയിലായിരുന്ന വനം മന്ത്രി കെ.രാജു ജര്‍മ്മനിയിലേക്കാണ് പറന്നത്. 

ലോകമലയാളി സംഘടനയുടെ സമ്മേളനത്തിനാണ് മന്ത്രി കാടും നാടും വിട്ട് ജര്‍മ്മനിയിലെത്തിയത്. ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ ഭരണാധികാരി ഹിറ്റ്‌ലറുടെ ആധിപത്യത്തിലായിരുന്ന ജര്‍മ്മനിയില്‍ മന്ത്രി പോകുന്നതില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയനും പോണമെങ്കില്‍ പോയിക്കോ എന്ന നിലപാടായിരുന്നു. കേരളമാകെ മുങ്ങിയപ്പോള്‍ കേരളത്തില്‍ നിന്നും മന്ത്രി മുങ്ങാക്കയത്തിലായത് വിവാദമായപ്പോഴാണ് മന്ത്രി പോയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. പലരും മൂക്കത്ത് വിരല്‍വച്ചു. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

മുഖ്യമന്ത്രി അറിയാതെ ഒരു മന്ത്രി വിദേശത്ത് പോവുകയോ? ആ മന്ത്രിയുടെ വകുപ്പ് ആര്? ആരെ ഏല്പിച്ചു? ചോദ്യം ശക്തമായപ്പോഴാണ് വകുപ്പ് സ്വന്തം പാര്‍ട്ടിക്കാരനായ തിലോത്തമനെ എല്‍പ്പിച്ചു എന്ന വിശദീകരണം വന്നത്. പക്ഷേ അക്കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ല. പൊതുഭരണവകുപ്പും അറിഞ്ഞില്ല. മന്ത്രി രാജു സ്വന്തം ലെറ്റര്‍ പാഡില്‍ തിലോത്തമനോട് വനം വകുപ്പുകൂടി താങ്കള്‍ നോക്കണമെന്നറിയിച്ചത്. കേട്ടുകേള്‍വിയില്ലാത്തതാണിത്. അഭിഭാഷകന്‍ കൂടിയായ മന്ത്രി രാജുവിന് വിദ്യാഭ്യാസം ഇല്ലെന്നാരും പറയില്ല. പക്ഷേ വിവരദോഷി എന്ന് വിശേഷിപ്പിക്കേണ്ടിവരും. 

കൊടുക്കുന്നവന് വിവരമില്ലെങ്കില്‍ വാങ്ങുന്നവന്‍ അറിയേണ്ടതല്ലേ? അതും ഉണ്ടായില്ല. സംഗതി വഷളാകുന്നു എന്നറിഞ്ഞപ്പോഴാണ് തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ ഹോള്‍സെയില്‍കാരനായ കാനം രാജേന്ദ്രന് വിവരം വന്നത്. മന്ത്രി രാജുവിനോട് ഉടന്‍ മടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റ് 16 ന് രാജ്യം വിട്ട മന്ത്രിയുടെ മണ്ഡലമായ പുനലൂരില്‍ മഴയും കാറ്റും നാശം വിതച്ചിരുന്നു. കേരളമാകെ കേഴുകയും ചെയ്തു. 20 ന് മടങ്ങിയത്തിയ മന്ത്രി ആരോപണങ്ങളെല്ലാം നിഷേധിച്ചു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിദേശപര്യടനം അറിയാമായിരുന്നു. ഈ നാണക്കേട് മൂടിവയ്‌ക്കാന്‍ മന്ത്രിരാജുവിനോട് വിശദീകരണം ചോദിക്കുമെന്ന മഹാമനസ്‌കതയാണ് കാനം രാജേന്ദ്രന്‍ കാണിച്ചത്. ആര്‍ക്കുവേണം ഈ വിശദീകരണം. ആര് ഉള്‍ക്കൊള്ളും ഈ മന്ത്രിയെ? രാജി എന്ന വാക്കാണ് മന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടത്. അത് വാങ്ങിക്കാന്‍ സിപിഐ തയ്യാറാകുമോ? മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ? സൗജന്യമായി കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ കിട്ടിയിട്ടും അതാരെന്ന് തീരുമാനിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിക്ക് എങ്ങിനെ നേരും നെറിയുമില്ലാത്ത മന്ത്രിയെ രാജിവയ്‌പിക്കാനാകും!

പൊന്നാനി എം.പി മുഹമ്മദ് ബഷീര്‍ വനം വകുപ്പ് മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അയാളെ തിരിച്ചുവിളിക്കാന്‍ തങ്ങളാരും ആവശ്യപ്പെട്ടതായി കണ്ടില്ല. ഏതായാലും തെങ്ങേല്‍ കേറിയതല്ലെ ഇനി താളിയും പറിച്ചിറങ്ങാം എന്ന മനോഭാവത്തിലാണോ എം.പി.എന്നറിയില്ല. എം.പി. വന്നാലും വന്നില്ലേലും കോണിയുണ്ടല്ലോ എന്ന ഭാവത്തിലാകും അണികളെല്ലാം.

തലസ്ഥാന നഗരത്തെ പ്രതിനിധീകരിക്കുന്ന എം.പി.ശശി തരൂര്‍ ഹിന്ദു പാകിസ്ഥാനിലാണെന്നാണ് ധരിച്ചത്. ട്വീറ്റ് കണ്ടപ്പോഴാണ് ജനീവയിലാണെന്നറിഞ്ഞത്. ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക സഹായവും സാധനസാമഗ്രികള്‍ സംഘടിപ്പിക്കാനുമാണ് ജനീവയിലെ ദൗത്യമെന്നാണ് ട്വീറ്റ്. കേരളത്തില്‍ വെള്ളം പൊങ്ങിയപ്പോള്‍ ജനീവയില്‍ മുങ്ങിയതിന്റെ കാരണം ദുരൂഹമാണ്. ഏതായാലും ഐക്യരാഷ്‌ട്രസഭ ഇന്ത്യയിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് കെല്‍പുണ്ടെന്ന് വ്യക്തമാക്കി. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നല്ല രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടക്കുന്നതായും വ്യക്തമാക്കി. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍ പ്രളയം നേരിടാന്‍ ഐക്യരാഷ്‌ട്രസഭയുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും തരൂരിന്റെ തിരിഞ്ഞുകളി എന്തിനാവും?

700 കോടി യുഎഇ സര്‍ക്കാര്‍ നല്‍കുന്നു എന്നു കേട്ടപ്പോള്‍ ചില അന്തം കമ്മികള്‍ കൈകാലിട്ടടിക്കുകയാണ്. പ്രധാനമന്ത്രി 500 കോടിയല്ലേ പ്രഖ്യാപിച്ചുള്ളൂ എന്നാണവരുടെ അരിശം. യുഎഇ നല്‍കിയതിന്റെ പതിന്മടങ്ങാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടിരിക്കുന്നത്. അരിശം കൊള്ളുന്നവര്‍ പിണറായിയുടെ മിത്രങ്ങളല്ല, ശത്രുക്കളാണ്. അക്കൂട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറിയുമുണ്ടെന്നതാണ് രസകരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.