Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധാര്‍ഥന്റെയും വസിഷ്ഠന്റെയും വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:49 am IST
inSamskriti

അസമഞ്ജസിനെ നാടുകടത്തിയതിന്റെ കാരണങ്ങള്‍ രാജാവിന്റെ മുഖ്യ മന്ത്രിയായിരുന്ന  സിദ്ധാര്‍ഥന്‍ വിശദീകരിച്ചു. രാമനെതിരെ രാജ്ഞിയുടെ അഭിപ്രായം വിലപ്പോകയില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജകീയസമ്പത്ത് രാമനില്‍ നിന്നും മാറ്റുവാന്‍ ആവില്ലെന്നും ജനവികാരം രാജ്ഞിക്കെതിരാകുന്നുവെന്നും സിദ്ധാര്‍ഥന്‍ സൂചിപ്പിക്കുകയും ചെയ്തു. ‘ഈ കാര്യങ്ങള്‍ ശരിയാണെന്ന് രാജ്ഞിക്കു തോന്നുന്നില്ല എങ്കില്‍ താനും അയോധ്യയിലെ ജനങ്ങളും രാമനോടൊപ്പം പോവുകയാണ്. നിങ്ങള്‍ പുത്രനായ ഭരതനോടൊപ്പം രാജ്യം ആഹ്‌ളാദത്തോടെ ഭരിച്ചുകൊള്ളൂ’ ദശരഥന്‍  പറഞ്ഞു.

മര്യാദാപുരുഷോത്തമനായ രാമന്റെ ചോദ്യം ഏറ്റവും യുക്തിഭദ്രവും അര്‍ത്ഥവത്തുമായിരുന്നു എല്ലാം ഉപേക്ഷിച്ച എനിക്ക് സേനയും മറ്റും എന്തിനാണുപകരിക്കുക. ഇതൊക്കെ ഭരതന്‍ ഉപയോഗിച്ചുകൊള്ളട്ടെ. രാമന്‍ കൈകേയിയുടെ ദാസിയോടായി പറഞ്ഞു, വനത്തില്‍ ധരിക്കുവാനുള്ള വസ്ത്രവും ഒരു കുട്ടയും മണ്‍വെട്ടിയും പോയി കൊണ്ടുവരൂ.

അപ്പോള്‍ കൈകേയി സ്വയം മരവുരികള്‍ രാമനു നല്‍കി. അവര്‍ക്ക് എല്ലാ മാന്യതയും നഷ്ടമായിരുന്നു. രാമനും ലക്ഷ്മണനും ആ മരവുരികള്‍ അവിടെവച്ചുതന്നെ ധരിക്കയും ചെയ്തു. സീതാദേവിയാകട്ടെ മരവുരി ധരിക്കുവാനറിയാതെ വിഷമിച്ചപ്പോള്‍ രാമന്‍ ദേവിയെ മരവുരി ധരിക്കുവാന്‍ സഹായിക്കുകയും ചെയ്തു. ഉത്തമകുലജാതയായ ജനകപുത്രിയുടെ ഈയവസ്ഥ കണ്ട അന്തഃപുരസ്ത്രീകള്‍ കണ്ണുനീര്‍വാര്‍ത്തു. ദേവിയുടെ ഈ ദര്‍ശനം തന്നെ തങ്ങള്‍ക്ക് വരുംകാലങ്ങളില്‍ പുണ്യമായി ഭവിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

കൈകേയിയുടെ കൈയില്‍നിന്നും മരവുരി വാങ്ങുമ്പോള്‍ സീതാദേവിയെ തടഞ്ഞുകൊണ്ട് നിറകണ്ണുകളോടെ കുലഗുരുവായ വസിഷ്ഠന്‍ കൈകേയിയോടു പറഞ്ഞു, ‘ദുഷ്ടയായ നീ രാജാവിനെ വഞ്ചിക്കുകയും മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുകയുമാണ്. സീത വനത്തിലേക്കു പോകുന്നില്ല. സീത അയോദ്ധ്യയുടെ സിംഹാസനത്തിലിരുന്ന് വിശ്വത്തെ ഭരിക്കും. പത്‌നി ഗൃഹസ്ഥന്റെ സ്വത്വം തന്നെയാണ്. അതിനാല്‍ രാമനു പകരം സീത രാജപദവി വഹിക്കും. ഈ അന്തഃപുരത്തെ കാത്തുരക്ഷിക്കുന്ന ഭടന്മാര്‍ രാമനേയും സീതയേയും ചുറ്റിനില്‍ക്കും. കോസലമാകമാനം അയോദ്ധ്യയുള്‍പ്പെടെ രാമനോടും സീതയോടുമൊപ്പം പോകും. ഭരതനും ശത്രുഘ്‌നനും മരവുരി ധരിച്ച് തങ്ങളുടെ ജ്യേഷ്ഠനോടൊപ്പം പോകും. ജനങ്ങളില്ലാത്ത വൃക്ഷങ്ങള്‍ മാത്രമുള്ള രാജ്യം നീ ഏകയായി ഭരിച്ചുകൊള്ളൂ. രാമനില്ലാത്ത രാജ്യം നിലനില്‍ക്കയില്ല’.

വസിഷ്ഠന്‍ തുടര്‍ന്നു ‘തന്റെ പിതാവ് വേണ്ടെന്നുവച്ച രാജ്യം ഭരതന്‍ സ്വീകരിക്കയില്ല. ഭരതന്‍ നിന്നോടൊപ്പം പുത്രനായും വസിക്കയില്ല. തന്റെ പുത്രനെതിരേയാണ് നിന്റെ ഈ പ്രവൃത്തികള്‍. മൃഗങ്ങളും സര്‍പ്പങ്ങളും എല്ലാം രാമനോടൊപ്പം പോകും. വൃക്ഷങ്ങള്‍പോലും രാമനോടൊപ്പം പോകുവാന്‍ ആഗ്രഹിക്കും. അതുകൊണ്ട് മകള്‍ക്ക് മരവുരി നല്‍കാതെ രത്‌നങ്ങള്‍ നല്‍കൂ. മരവുരി അവള്‍ക്ക് യോജിച്ചതല്ല. മഹാബ്രാഹ്മണനും ഗുരുവുമായ വസിഷ്ഠന്റെ വാക്കുകള്‍ ഫലം കണ്ടില്ല.

വി.എന്‍.എസ്. പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.