Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 08:15 pm IST
in Samskriti

അനന്തമാണ് വേദജ്ഞോത്തമന്മാരുടെ മാഹാ്ത്മ്യം. അതു വര്‍ണിച്ചു കേള്‍പ്പിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലും പ്രയാസമാണ്. അതിനാല്‍ അവരെ നമസ്‌കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വേദമറിയുന്നവരാണ് വേദജ്ഞര്‍.  ജ്ഞാനസ്വരൂപനായ പരമാത്മാവിന്റെ ജ്ഞാനമാണ് വേദമായി ബ്രഹ്മാവിന്റെ  നാലുമുഖങ്ങളിലൂടെ ബഹിര്‍ഗമിച്ചത്. ഇപ്പോഴും ആ പ്രക്രിയ അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനെ അറിഞ്ഞവന്‍-വേദജ്ഞന്‍- അതായിത്തീരുന്നു. ശ്രീരാമനെ അറിയുന്നതു മറ്റുപദാര്‍ത്ഥങ്ങളെ അറിയുന്നതുപോലെ ത്രിപു

ടീ സംഹിതമായിട്ടാകരുതെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമറിവ് തുടക്കം മാത്രമേ ആകുന്നുള്ളൂ. തന്നില്‍നിന്ന് അന്യമായ മറ്റൊന്നായി മനസ്സിലാക്കുന്നതിനാണു ത്രിപുടീസഹിതമായ അറിവെന്നു പറയുന്നത്. അവിടെ അറിയുന്നവനും 

അറിയപ്പെടുന്ന പദാര്‍ത്ഥവും അതിനെപ്പറ്റിയുള്ള അറിവും മൂന്നായി നില്‍ക്കുന്നു. അവ ഒന്നായിത്തീരുന്ന അറിവാണ് ത്രിപുടീരഹിതമായ അറിവ്. അവിടെ രാമനും ഭക്തനും രാമനെപ്പറ്റിയുള്ള അറിവും ഒന്നായിരിക്കുന്നു. ഇതാണ് ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മമായിത്തീരുന്നു എന്നു പറയുന്നതിനു കാരണം. ബ്രഹ്മം അനാദി അനന്തമാണ്. ബ്രഹ്മത്തിന്റെ മഹിമാവും അങ്ങനെ തന്നെ. അതു ഒരേസമയം അണുവിനെക്കാള്‍ അണുവും മഹത്തുമാണെന്നു കഠോപനിഷത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മത്തിന്റെ അഥവാ വേദത്തിന്റെ പ്രത്യക്ഷജ്ഞാനം നേടി ഐക്യം പ്രാപിച്ച വേദജ്ഞോത്തമന്റെ മഹിമാവും അങ്ങനെതന്നെ. ആ മാഹാത്മ്യശേഖരം വര്‍ണനാതീതമാണ്.

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരെ കണ്ടിട്ടുള്ളവര്‍ക്ക് എഴുത്തച്ഛന്റെ ഈ വാക്കുകളുടെ സാംഗത്യം എളുപ്പം പിടികിട്ടും. ശബരിമല തീര്‍ത്ഥാടനത്തിനു പോകുന്ന ആശ്രമ ബന്ധുക്കളായ ഭക്തജനങ്ങളില്‍ പലരും ആശ്രമത്തില്‍ വന്നു കെട്ടുനിറച്ചു മലയ്‌ക്കുപോകാറുണ്ട്. ചിലര്‍ കെട്ടുനിറച്ചശേഷം അതുമെടുത്തു ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചു മലയ്‌ക്കുപോകും. നീലകണ്ഠ ഗുരുപാദര്‍ ഒരിക്കല്‍ ഒരു സംഘം അയ്യപ്പഭക്തന്മാരോട് ”എടോ ഞങ്ങളും കൂടി വരുന്നുണ്ട് കേട്ടോ” എന്നു പറഞ്ഞയച്ചിരുന്നു. ഇന്നത്തെപ്പോലെ തിക്കും തിരക്കുമൊന്നുമില്ലാതിരുന്ന അക്കാലത്ത് എരുമേലി വഴിയുള്ള കാല്‍നട യാത്ര ക്ലേശഭൂയിഷ്ഠമായിരുന്നു എന്നുപറയേണ്ടതില്ലല്ലൊ. കാട്ടുമൃഗങ്ങളുടെ ശല്യവും അക്കാലത്ത് ധാരാളമായിരുന്നു. ആശ്രമത്തിലെത്തി ദര്‍ശനം കഴിച്ചു പുറപ്പെട്ടവര്‍ വലിയാനവട്ടത്തെത്തി രാത്രി വിശ്രമത്തിനായി വിരിവച്ചു. അര്‍ദ്ധരാത്രിയോടെ കാട്ടിനുള്ളില്‍ ഒരു ഞെരിപ്പുകേട്ട് എല്ലാവരും ഉണര്‍ന്നു. ഉറക്കെ ശരണം വിളിയും തകരപ്പാട്ടയില്‍ തല്ലി ശബ്ദമുണ്ടാക്കലും ആരംഭിച്ചു. അതുകേട്ടു ഭയന്ന കാട്ടുമൃഗങ്ങള്‍ ചിതറിയോടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. പക്ഷേ അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊട്ടന്‍ കടുവ മാത്രം പിന്തിരിഞ്ഞോടാതെ വിരികളുടെ നേരെ നീങ്ങി. പെട്ടെന്ന് അവിടേക്ക് എടുത്തുചാടിയ ഒരു വലിയ കടുവ അവനുമായി കടിപിടിയായി. പൊട്ടന്‍ കടുവയെ ആഭിമാകാരന്‍ മറിച്ചിട്ടു. തുടര്‍ന്നു രണ്ടും കാട്ടിനുള്ളിലേക്ക് ഓടിക്കയറി. ഭക്തജനങ്ങള്‍ക്കു ശ്വാസം വീണത് അതിനുശേഷമായിരുന്നു.

ദര്‍ശനം കഴിഞ്ഞു മടങ്ങി ആശ്രമത്തിലെത്തുമ്പോള്‍ അവര്‍ക്കു മുഖ്യമായും പറയാനുണ്ടായിരുന്നത് ഈ സംഭവമായിരുന്നു. ഗുരുപാദര്‍ അതുകേട്ടു പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ സമാധാനിപ്പിച്ചു: ”അവരാരും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നില്ലല്ലൊ. കണ്ടപ്പോള്‍ ഓടിമറഞ്ഞതല്ലേയുള്ളൂ. ”കാലം കുറച്ചു കഴിഞ്ഞു. ഒരുനാള്‍ ഒരുയോഗിവര്യന്‍ സ്വാമിജിയെ കാണാന്‍ ആശ്രമത്തില്‍ വന്നു. യൂറോപ്യന്മാര്‍ക്കിണങ്ങുന്ന വേഷവിധാനങ്ങളില്‍ ഒരു പച്ചപ്പരിഷ്‌കാരിയെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഒരു യോഗിക്കു മാത്രമേ വേറൊരു യോഗിയെ അറിയാന്‍ പറ്റൂ. ലോകോപകാരപ്രദമായി താന്‍ പ്രയോഗിക്കാറുള്ള സിദ്ധികള്‍ മറ്റാരുമറിയരുതെന്ന് പ്രശസ്തി ആഗ്രഹിക്കാത്ത ഗുരുപാദര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനാ

ല്‍ എത്രയും വേഗം ഗുരുപാദര്‍ പറഞ്ഞുവിടുന്നതിനിടയ്‌ക്ക് അതിഥിയായ യോഗി ചെയ്ത ചില പരാമര്‍ശങ്ങളില്‍നിന്നാണ് പൊട്ടന്‍ കടുവയോടുകൂടിയ വലിയ കടുവ ആരാണെന്ന് ആശ്രമത്തില്‍ കൂടി നിന്നവര്‍ക്കു പിടികിട്ടിയത്. അക്കാര്യം അവര്‍ ഗുരുപാദരോടുതന്നെ ചോദിച്ചപ്പോള്‍ അജ്ഞത നടിച്ചുകൊണ്ട് ആ മഹാനുഭാവന്‍ ഇങ്ങനെ പറഞ്ഞു: ”എടോ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ വല്ല കള്ളവും പറഞ്ഞിട്ടു പോയതായിരിക്കും. ദാ പോയവരൊക്കെ നില്‍പ്പുണ്ട്. അവരോടു ചോദിക്ക്”. ”അതേ, വേദജ്ഞോത്തമന്മാരുടെ മാഹാത്മ്യങ്ങള്‍ അനന്തമാണ്. അതറിയുക സാധാരണക്കാര്‍ക്കു ദുഷ്‌കരം തന്നെ. രക്ഷിക്കേണ്ടുന്നവരെ വളരെ വിദൂരങ്ങളിലിരുന്നുകൊണ്ടുതന്നെ രക്ഷിക്കാന്‍ അവര്‍ക്ക് യാതൊരു പ്രയാസവുമില്ല. കാലദേശങ്ങളുടെ അകലങ്ങള്‍ ആത്മസാക്ഷാത്കാരം നേടിയവരുടെ മുന്നില്‍ കൊഴിഞ്ഞുപോകുന്നു.

ലോകത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് ഭഗവാനാണ്. അതിലേക്കായി ബ്രഹ്മവിഷ്ണു രുദ്രന്മാരായി-മൂര്‍ത്തിത്രയങ്ങളായി- അദ്ദേഹം ഭവിക്കുന്നു. അറിവില്ലാതെ നിസ്സാര കാര്യങ്ങള്‍ പോലും ചെയ്യാനാവുകയില്ലെന്നു പ്രസിദ്ധമാണല്ലൊ. ആ നിലയ്‌ക്കു പ്രപഞ്ചസൃഷ്ട്യാദികള്‍ക്കു അറിവ് അനുപേക്ഷണീയമാണെന്നു പറയേണ്ടതില്ല. പൂര്‍ണമായ അറിവാണ് അതിലേക്കു വേണ്ടത്. അതിനാല്‍ വേദം ഭഗവാനുപോലും ആരാധനീയമായിരിക്കുന്നു. വേദത്തെ മനുഷ്യലോകത്തില്‍ നിലനി

ര്‍ത്തുന്നവരാണ് വേദജ്ഞന്മാര്‍. അവരുടെ വാക്കുകളും ചിന്തകളും പ്രവൃത്തിയും വേദാര്‍ത്ഥത്തിന്റെ വിപുലീകരണമായിരിക്കും. ആ രീതിയിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ എല്ലാക്കാലത്തും എല്ലാ ജാതികളിലുമുണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു കേരളക്കരയില്‍ ജീവിച്ചു ചിലപ്പതികാരമെന്ന കാവ്യഗ്രന്ഥം നമുക്കുനല്‍കിയ ചേരരാജകുമാരനായ ഇളങ്കോ അടികള്‍ അത്തരമൊരു വ്യക്തിത്വമാണ്. തന്റെ യൗവനത്തില്‍ അച്ഛന്‍ വിരാജിക്കുന്ന രാജസഭയില്‍ വച്ച് ജ്യേഷ്ഠനായ ചേരന്‍ ചെങ്കുട്ടുവന്‍ ജീവിച്ചിരിക്കെ താന്‍ ചക്രവര്‍ത്തിയാകുമെന്ന് ജ്യോതിഷി പ്രവചിച്ചത് സഹിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഭീഷ്മന്റേതുപോലെ അത്യുഗ്ര പ്രതിജ്ഞയായിരുന്നു അന്നു ഇളങ്കോ കൈക്കൊണ്ടത്. സിംഹാസനം കൈയേല്‍ക്കില്ലെന്നും നിത്യ ബ്രഹ്മചാരിയായി കഴിയുമെന്നുമായിരുന്നു ആ നിശ്ചയം. വേദം ഇളങ്കോയിലൂടെ പ്രകാശിക്കുന്നത് ലോകം അന്നു കണ്ടു. ചിലപ്പതികാരത്തിന് ഇത്രയേറെ വശ്യതയും മാഹാത്മ്യവും കൈവന്നത് അദ്ദേഹത്തിന്റെ വേദജ്ഞത മൂലമാണ്. എഴുത്തച്ഛനു സമകാലികരായി പൂ

ന്താനം നമ്പൂതിരി, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി തുടങ്ങിയ വേദജ്ഞര്‍ പലരുണ്ട്. ഭാരതീയ വേദാന്ത ശാസ്ത്രത്തിന്റെ പരമാചാര്യനായ ശ്രീശങ്കരാചാര്യ സ്വാമികള്‍ പ്രപഞ്ചത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുന്നു. വൈകുണ്ഠസ്വാമികളും വിദ്യാധിരാജ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും ശുഭാനന്ദ ഗുരുദേവനും ആഗമാനന്ദ സ്വാമികളും ആധുനിക കാലത്തിനു പ്രകാശം പകര്‍ന്ന വേദജ്ഞരാണ്. ചട്ടമ്പി സ്വാമികളെഴുതിയ വേദാധികാര നിരൂപണവും അതിനെപ്പറ്റി നടരാജ ഗുരുവിന്റെ അഭിപ്രായവും വായിച്ചുകൊള്‍ക.

വേദജ്ഞന്മാരുടെ വാക്കുകളും പ്രവൃത്തിയും മൂര്‍ത്തിത്രയങ്ങള്‍ പോലും മാനിക്കുന്നു. ഭൃഗുമഹര്‍ഷിയുടെ കാല്‍പ്പാടിനെയാണ് തന്റെ ആഭരണങ്ങളില്‍വച്ച് പരമശ്രേഷ്ഠമായി മാനിച്ച് മഹാവിഷ്ണു സ്വന്തം മാറില്‍ ധരിക്കുന്നത്. അതിഥിയെ കണ്ടിട്ടും യോഗനിദ്ര തുടരുന്ന ഭഗവാനോട് കയര്‍ത്ത് ഭൃഗു അദ്ദേഹത്തിന്റെ തിരുമാറില്‍ തൊഴിച്ചതിന്റെ പാടാണ് ഭഗവാന് പ്രിയപ്പെട്ട ശ്രീവത്സം. വേദജ്ഞന്മാരുടെ മഹത്വം അതില്‍നിന്നു ഗ്രഹിക്കാം. എത്ര വര്‍ണിച്ചാലും തീരാത്തവിധം അവരുടെ അപദാനങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. അതിനാല്‍ വേദജ്ഞാനത്തിന്റെ ജീവിക്കുന്ന മാതൃകകളായ ആ മഹാത്മാക്കളെ നമിക്കുകയാണ് വേണ്ടത്. അതുകൊണ്ടു ധന്യത കൈവരുന്നത് നമുക്കു തന്നെയാകുന്നു.

(തുടരും)

സത്യാനന്ദ സുധ- 24

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.