ന്യൂദല്‍ഹി: ലോകം മുഴുവന്‍ ഇന്ധനപ്രതിസന്ധിയിലേക്ക് പോകുമ്പോഴും മോദിവിരോധം മുൻനിർത്തി ഇന്ത്യയിലെ മാധ്യമങ്ങള്‍ പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ പടച്ചുവിട്ടു. വാസ്തവത്തില്‍ ലോകത്തിലെ പല രാജ്യങ്ങളും വലിയ രീതിയിലുള്ള ഇന്ധനപ്രതിസന്ധി നേരിട്ടപ്പോഴും ഭാരതം അതിനെ കൃത്യമായി നിയന്ത്രിച്ചു.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് നമുക്കതിന് സാധിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകിയത്. എന്നാൽ, ഈ പ്രതിസന്ധിയുടെ യഥാർത്ഥ മുഖം മനസ്സിലാക്കാത്ത നമ്മുടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ, മോദിവിരോധം മുൻനിർത്തി പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ പടച്ചുവിട്ടു.
അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോൾ അതിന്റെ ഭാരം സാധാരണക്കാരുടെ മേൽ വീഴാതിരിക്കാൻ എക്സൈസ് ഡ്യൂട്ടി 10 രൂപയോളമാണ് കേന്ദ്രസർക്കാർ കുറച്ചത്. എന്നാൽ പലപ്പോഴും ഇതൊന്നും ആരും തുറന്നുപറയാൻ തയ്യാറായില്ല. ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് യഥാർത്ഥത്തിൽ 1600 രൂപയോളം ചെലവ് വരുമ്പോഴും സബ്‌സിഡി നൽകി വില 942 രൂപയായി പിടിച്ചുനിർത്തുകയാണ് ഉണ്ടായത്. മുൻകാലങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ധനത്തെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന്, ലോകത്തിലെ വിവിധ രാജ്യങ്ങളുമായി സ്ഥാപിച്ച മികച്ച നയതന്ത്രബന്ധങ്ങൾ വഴി രാജ്യത്തിന് ആവശ്യമായ ഇന്ധനവും പ്രകൃതിവാതകവും സുഗമമായി ഇറക്കുമതി ചെയ്യാൻ കഴിഞ്ഞു എന്നതും ഈ പ്രതിസന്ധികളെ മറികടക്കാൻ നമ്മെ സഹായിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.
ദീർഘവീക്ഷണമുള്ള ഒരു ഭരണനേതൃത്വത്തിന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും അടിസ്ഥാന സൗകര്യ വികസനത്തെയും എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നതിന്, ഈ ആഗോള പ്രതിസന്ധി ഘട്ടത്തിലും ഭാരതം പതറാതെ പിടിച്ചുനിന്നത് ഒരു മികച്ച ഉദാഹരണമാണ്.
















