Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ ജീവിതം, ഉജ്ജ്വലമായ തിരക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 07:41 pm IST
in India

അന്തരിച്ച എം കരുണാനിധി രാഷ്‌ട്രീയ നേതാവ്, തിരക്കഥാ രചയിതാവ്, എഡിറ്റര്‍, പ്രസാധകന്‍, അഞ്ചുവട്ടം തമിഴ്നാട് മുഖ്യമന്ത്രി എന്നീ നിലകളില്‍ അസാമാന്യ പ്രതിഭയായിരുന്നു. മുത്തുവേല്‍ കരുണാനിധി എന്ന എം. തമിഴ്നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി, മികച്ച ഭരണാധികാരിയായി മാറി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യുടെ തലവന്‍ ആദ്യം മുഖ്യമന്ത്രിയായത് 1969 ലാണ്. 2006 മെയ് 13ന് അഞ്ചാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.

ഹിറ്റുകള്‍: 

പ്രസംഗകന്‍, മികച്ച വായനക്കാരന്‍, എഴുത്തുകാരന്‍, തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്… ജീവിതത്തിലും രാഷ്‌ട്രീയത്തിലും അദ്ദേഹം എഴുതിയ തിരക്കഥകളും സിനിമകളുടേതെന്ന പോലെ ഹിറ്റുകളായി.

ദക്ഷിണാമൂര്‍ത്തി: 

1924 ജൂണ്‍ മൂന്നിന് തിരുക്കുവലൈ നാഗപത്തിനത്താണ് ജനിച്ചത്. അച്ഛന്‍ മുത്തുവേലര്‍ കരുണാനിധി. അമ്മ അഞ്ചുഗം കരുണാനധി. ആദ്യം വിളിച്ച പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തേ നാടകം, കവിത, സാഹിത്യം എന്നിങ്ങനെയായിരുന്നു ദക്ഷിണാമൂര്‍ത്തിക്ക് താല്‍പര്യം. 

“രാജകുമാരി സിനിമയുടെ പോസ്റ്റര്‍”

രാജകുമാരി:

തമിഴ്സിനിമയില്‍ തിരക്കഥയെഴുതിയാണ് ശ്രദ്ധേയനാകുന്നത്. 1947-ല്‍ 23-ാം വയസില്‍ രാജകുമാരി എന്ന സിനിമയ്‌ക്ക് തിരക്കഥയെഴുതി. സിനിമ ഹിറ്റായി, കരുണാനധിയും. ജസ്റ്റീസ് പാര്‍ട്ടിയുടെ നേതാവ് അളഗിരി സ്വാമിയുടെ പ്രസംഗത്തില്‍ പ്രചോദിതനായി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. യുവജന സംഘടന ഉണ്ടാക്കി, മാനവര്‍ നേശന്‍ എന്ന കൈയെഴുത്ത് പത്രം പ്രസിദ്ധീകരിച്ചു, വിതരണം ചെയ്തു. പിന്നീട് തുടങ്ങിയ മുരശൊലി എന്ന പത്രം പില്‍ക്കാലത്ത് ഡിഎംകെയുടെ മുഖപത്രമായി.

പരാശക്തി:

പ്രസംഗങ്ങളിലൂടെ കരുണാനധി ശ്രദ്ധേയ നേതാവായി. ദ്രാവിഡ രാഷ്‌ട്രീയ മുന്നേറ്റങ്ങള്‍ക്കുതകുന്ന കഥകളും ചരിത്രവും സാഹിത്യവും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു. പരാശക്തിയെന്ന സിനിമയിലൂടെ തമിഴ്മക്കള്‍ക്കിടയില്‍ തന്റെ രാഷ്‌ട്രീയം കരുണാനിധി പ്രചരിപ്പിച്ചു. പരാശക്തി തമിഴ് സിനിമയുടെയും വഴിത്തിരിവായിരുന്നു. അത് ദ്രാവിഡ ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രചണ്ഡ പ്രചാരണത്തിന് തുടക്കം കുറിച്ചു. സിനിമയില്‍ ശിവാജി ഗണേശന്‍ എന്ന താരത്തിന്റെ ഉദയം കുറിച്ചു, എസ്.എസ്. രാജേന്ദ്രന്‍ സിനിമാലോകത്തെ പുതിയ ഉദയമായി. 

നിയമസഭയിലേക്ക്: 

കരുണാനധി ആദ്യമായി തമിഴ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1957-ല്‍ ആയിരുന്നു. തിരുച്ചിറപ്പള്ളിയിലെ കുളിത്തലൈ സീറ്റിലാണ് വിജയിച്ചത്. അദ്ദേഹം 1961-ല്‍ ഡിഎംകെയുടെ ട്രഷററായി. അടുത്ത വര്‍ഷം നിയമസഭയില്‍ പ്രതിപക്ഷ ഉപ നേതാവായി.

മുഖ്യമന്ത്രി: 

അടുത്ത തെരഞ്ഞെടുപ്പില്‍, 1967-ല്‍ ഡിഎംകെയാണ് അധികാരത്തില്‍വന്നത്. അപ്പോള്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയായി. 1969-ല്‍ സി.എന്‍. അണ്ണാദുരൈയുടെ നിര്യാണത്തോടെ കരുണാനധി തമിഴ്നാട് മുഖ്യമന്ത്രിയായി.

പ്രധാന എതിരാളിയായ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രനോട് പലതവണ കരുണാനധി രാഷ്‌ട്രീയമായി പരാജയപ്പെട്ടു. എഡിഎംകെ നേതാവ് എംജിആര്‍ 1987 ല്‍ അന്തരിക്കുംവരെ കടുത്ത എതിരാളിയായിരുന്നു. 1996 ലാണ് പിന്നീട് കരുണാനധി മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ 2001 ല്‍ എഐഎഡിഎംകെ നേതാവ് ജയലളിതയോട് പരാജയപ്പെട്ടു. 

അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ജയലളിതയെ തോല്‍പ്പിച്ച് വീണ്ടും 2006-ല്‍ മുഖ്യമന്ത്രിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ (2011) വീണ്ടും തോറ്റു. എന്നാല്‍ 12 വട്ടവും തമിഴ്നാട് നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കലൈഞ്ജര്‍ വിടവാങ്ങി

വേറിട്ട രാഷ്‌ട്രീയത്തിന്റെ അരനൂറ്റാണ്ട്

വിട, കലൈഞ്ജര്‍ക്ക്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.