കോഴിക്കോട്: മാതൃഭൂമിയില്‍ പരസ്യം നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച ഭീമയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെ സുരേന്ദ്രന്റെ മറുപടി.
കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാല്‍ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയര്‍ത്തിക്കെണ്ടുവരാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് സുരേന്ദ്രന് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താല്‍പ്പര്യത്തിന്റെ പേരില്‍ എടുത്തതാണെന്നു കരുതാനാവില്ല.
എന്‍എസ്എസ്, എസ്എന്‍ഡിപി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവര്‍ത്തകരും ആത്മാഭിമാനമുള്ള സാഹിത്യകാരന്മാരും ഈ വിഷയത്തില്‍ പ്രതിഷേധമുള്ളവരാണ്.ഇനി ഒരു സംഘടനയുടേയും പിന്‍ബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു. ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
നബി തിരുമേനിയുടെ കാര്യത്തില്‍ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തില്‍ പലര്‍ക്കുമുണ്ട്. ഒട്ടേറെ മുസ്ലീം കൃസ്ത്യന്‍ സഹോദരന്മാര്ക്കും ഇതേ അഭിപ്രായമുണ്ട്.മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിനു മുന്‍പ് ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയാണ് വേണ്ടത്.
ഒരു കോണ്‍ഗ്രസ്സ് നേതാവ് ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാര്‍ട്ടിയുടെ കച്ചവടം കേരളത്തില്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാല്‍ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയര്‍ത്തിക്കെണ്ടുവരാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുന്നത് നല്ലത്.
ഇവിടുത്തെ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്സ് തറവാട്ടില്‍ പിറന്ന ആണരൊത്തന് ഈ നൂറ്റാണ്ടിലുണ്ടാവുമോയെന്നും സുരേന്ദ്രന് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: