Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാറാണത്തുഭ്രാന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:05 am IST
in Samskriti

മലയുടെ മുകളിലേക്ക് കല്ലുരുട്ടി കയറ്റി,  മുകളിലെത്തുമ്പോള്‍ കൈവിട്ട ശേഷം കല്ല് താഴേക്ക് ഉരുണ്ടു  വീഴുന്നതു കണ്ട് കൈകൊട്ടി ചിരിക്കുന്നതായിരുന്നു നാറാണത്തുഭ്രാന്തന്റെ പ്രധാന വിനോദം. 

ഏറെ ആയാസപ്പെട്ട് കല്ലുരുട്ടി കയറ്റി, അനായാസം അത് കീഴോട്ടിടുന്നത് ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു നാറാണത്തു ഭ്രാന്തന്റെ  പ്രവൃത്തി. ഭിക്ഷയെടുത്തായിരുന്നു അദ്ദേഹത്തിന്റെയും ഉപജീവനം. ഭിക്ഷ യാചിച്ചു കിട്ടുന്ന അരി ഭിക്ഷാടനം തീരുമ്പോള്‍ എവിടെയെത്തുന്നുവോ അവിടെ വെച്ച് പാകം ചെയ്ത് ഭക്ഷിക്കും. ഒരു നേരമാണ് ഭക്ഷണം. സ്വയം പാചകം ചെയ്‌തേ കഴിക്കൂ. ഊണുകഴിഞ്ഞ് അവിടെത്തന്നെയുറങ്ങി വെളുപ്പിനെണീറ്റു പോകും. പിന്നെയും ഭിക്ഷാടനം. ഇതാണ് ദിനചര്യ. ഉച്ചവരെ കല്ലുരുട്ടി കയറ്റി അതു കഴിഞ്ഞാണ് ഭിക്ഷയാചിക്കുന്നത്. 

ഒരിക്കലൊരു വൈകുന്നേരം അദ്ദേഹം എത്തിപ്പെട്ടത് ഒരു ശ്മശാനത്തിലായിരുന്നു. അവിടെ ഒരു ശവദാഹം കഴിഞ്ഞ് തീയും വിറകുമെല്ലാം ബാക്കിയുണ്ടായിരുന്നു. ഇതു കണ്ട നാറാണത്തു ഭ്രാന്തന്‍ അടുപ്പു കൂട്ടി അവിടെ ഭക്ഷണം പാകം ചെയ്തു. മന്തുള്ള ഇടതു കാല്‍ അടുപ്പു കല്ലില്‍ വെച്ച് തീ കാഞ്ഞു കൊണ്ടായിരുന്ന പാചകം. 

അങ്ങനെയിരിക്കെ ഭൂതപ്രേത പിശാചുക്കളുടെ അകമ്പടിയോടെ ചുടലഭദ്രകാളിയെത്തി. അവരുടെ ബഹളം കേട്ടിട്ടും കൂസലില്ലാതെ നാറാണാത്തു ഭ്രാന്തനിരുന്നു. അവിടം വിട്ടു പോകാന്‍ അവര്‍ നാറാണത്തു ഭ്രാന്തനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് കണ്ണില്ലേ, ഞാനൊരു മനുഷ്യനാണെന്നു കണ്ടില്ലേ, എനിക്കു പോകാന്‍ ഭാവമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ നിന്നെ പേടിപ്പിക്കുമെന്നായി ഭദ്രകാളി. പേടിച്ചില്ലെങ്കിലോ എന്ന് ഭ്രാന്തന്‍. 

ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാത്താവരായി ആരെങ്കിലുമുണ്ടോ എന്നു ചോദിച്ച കാളിയോട് പരീക്ഷിച്ചു നോക്കാന്‍ ഭ്രാന്തന്‍ പറഞ്ഞു. കോപം പൂണ്ട കാളി  തന്റെ കണ്ണുകള്‍ തുറിച്ചും ദംഷ്‌ട്രകള്‍ നീട്ടിയും അട്ടഹസിച്ച് നാറാണത്തു ഭ്രാന്തനെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം കൂസലില്ലാത അവിടെത്തന്നെ ഇരുന്നു. ഇതു കണ്ട് ഭദ്രകാളിയും ചുടലഭൂതങ്ങളും ലജ്ജിച്ച് തല താഴ്‌ത്തി.  അങ്ങൊരു സാധാരണ മനുഷ്യനാണെന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. അങ്ങൊരു അസാമാന്യ മനുഷ്യനാണെന്നു മനസ്സിലായി. അങ്ങ് ദയവു ചെയ്ത് ഇവിടുന്ന് മാറിത്തരണം, ഞങ്ങള്‍ക്ക് നൃത്തം ചെയ്യണമെന്ന് നാറാണത്തിനോട് അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം പോകാന്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ നൃത്തം ചെയ്‌കയില്ലെന്ന് ഭദ്രകാളി വീണ്ടും പറഞ്ഞു.  എന്നാല്‍ നൃത്തം നാളെ ചെയ്‌തോളൂ, ഇന്നു ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്നായി നാറാണത്ത്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ കാളിയും കൂട്ടരും മടങ്ങിപ്പോകാനുറച്ചു. അക്കാര്യം നാറാണത്തിനെ അറിയിച്ചു. സാധാരണ മനുഷ്യരെ നേരിട്ട് കണ്ടു മുട്ടിയാല്‍ ഞങ്ങള്‍ ശപിക്കുകയാണ് പതിവ്. പക്ഷേ അങ്ങയെ ഞങ്ങള്‍ ശപിക്കുന്നില്ല. അനുഗ്രഹം നല്‍കാം എന്നു പറഞ്ഞു. പക്ഷേ നിങ്ങളുടെ അനുഗ്രഹമൊന്നും എനിക്കു വേണ്ടെന്നു നാറാണത്തും പറഞ്ഞു. അതു പറ്റില്ലെന്ന കാളിയുടെ തുടര്‍ച്ചയായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ അനുഗ്രഹം വാങ്ങാമെന്നായി നാറാണത്ത്.

ഞാനെന്നു മരിക്കുമെന്ന് നിങ്ങള്‍ക്ക് പറയാമോ എന്നു ചോദിച്ച നാറാണത്തിനോട് മുപ്പത്താറു സംവത്സരവും ആറുമാസവും പന്ത്രണ്ടു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ എന്റെ ആയുസ്സ് ഒരു ദിവസം കൂടി നീട്ടിത്തരാമോ എന്നായി നാറാണത്ത്.  അയ്യോ അതു വയ്യ, ഒരു മാത്രകൂടി നീട്ടിത്തരാനാവില്ലെന്നു പറഞ്ഞ കാളിയോട് എന്നാലെന്റെ മരണം ഒരു ദിവസം മുമ്പോട്ടാക്കണമെന്നായി നാറാണത്തിന്റെ ആവശ്യം. അതും വയ്യെന്നറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അനുഗ്രഹമൊന്നും വേണ്ടന്നും നാറാണത്ത് കോപിച്ചു.  ഒടുവില്‍ തന്റെ ഇടതു കാലിലെ മന്ത് വലതു കാലിലാക്കി തരണമെന്ന് പറഞ്ഞ നാറാണത്തിന് അത് സസന്തോഷം അനുഗ്രഹിച്ചു നല്‍കി കാളിയും കൂട്ടരും ശ്മശാനം വിട്ടു പോയി. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.