Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാറാണത്തുഭ്രാന്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:05 am IST
in Samskriti

മലയുടെ മുകളിലേക്ക് കല്ലുരുട്ടി കയറ്റി,  മുകളിലെത്തുമ്പോള്‍ കൈവിട്ട ശേഷം കല്ല് താഴേക്ക് ഉരുണ്ടു  വീഴുന്നതു കണ്ട് കൈകൊട്ടി ചിരിക്കുന്നതായിരുന്നു നാറാണത്തുഭ്രാന്തന്റെ പ്രധാന വിനോദം. 

ഏറെ ആയാസപ്പെട്ട് കല്ലുരുട്ടി കയറ്റി, അനായാസം അത് കീഴോട്ടിടുന്നത് ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു നാറാണത്തു ഭ്രാന്തന്റെ  പ്രവൃത്തി. ഭിക്ഷയെടുത്തായിരുന്നു അദ്ദേഹത്തിന്റെയും ഉപജീവനം. ഭിക്ഷ യാചിച്ചു കിട്ടുന്ന അരി ഭിക്ഷാടനം തീരുമ്പോള്‍ എവിടെയെത്തുന്നുവോ അവിടെ വെച്ച് പാകം ചെയ്ത് ഭക്ഷിക്കും. ഒരു നേരമാണ് ഭക്ഷണം. സ്വയം പാചകം ചെയ്‌തേ കഴിക്കൂ. ഊണുകഴിഞ്ഞ് അവിടെത്തന്നെയുറങ്ങി വെളുപ്പിനെണീറ്റു പോകും. പിന്നെയും ഭിക്ഷാടനം. ഇതാണ് ദിനചര്യ. ഉച്ചവരെ കല്ലുരുട്ടി കയറ്റി അതു കഴിഞ്ഞാണ് ഭിക്ഷയാചിക്കുന്നത്. 

ഒരിക്കലൊരു വൈകുന്നേരം അദ്ദേഹം എത്തിപ്പെട്ടത് ഒരു ശ്മശാനത്തിലായിരുന്നു. അവിടെ ഒരു ശവദാഹം കഴിഞ്ഞ് തീയും വിറകുമെല്ലാം ബാക്കിയുണ്ടായിരുന്നു. ഇതു കണ്ട നാറാണത്തു ഭ്രാന്തന്‍ അടുപ്പു കൂട്ടി അവിടെ ഭക്ഷണം പാകം ചെയ്തു. മന്തുള്ള ഇടതു കാല്‍ അടുപ്പു കല്ലില്‍ വെച്ച് തീ കാഞ്ഞു കൊണ്ടായിരുന്ന പാചകം. 

അങ്ങനെയിരിക്കെ ഭൂതപ്രേത പിശാചുക്കളുടെ അകമ്പടിയോടെ ചുടലഭദ്രകാളിയെത്തി. അവരുടെ ബഹളം കേട്ടിട്ടും കൂസലില്ലാതെ നാറാണാത്തു ഭ്രാന്തനിരുന്നു. അവിടം വിട്ടു പോകാന്‍ അവര്‍ നാറാണത്തു ഭ്രാന്തനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് കണ്ണില്ലേ, ഞാനൊരു മനുഷ്യനാണെന്നു കണ്ടില്ലേ, എനിക്കു പോകാന്‍ ഭാവമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ നിന്നെ പേടിപ്പിക്കുമെന്നായി ഭദ്രകാളി. പേടിച്ചില്ലെങ്കിലോ എന്ന് ഭ്രാന്തന്‍. 

ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാത്താവരായി ആരെങ്കിലുമുണ്ടോ എന്നു ചോദിച്ച കാളിയോട് പരീക്ഷിച്ചു നോക്കാന്‍ ഭ്രാന്തന്‍ പറഞ്ഞു. കോപം പൂണ്ട കാളി  തന്റെ കണ്ണുകള്‍ തുറിച്ചും ദംഷ്‌ട്രകള്‍ നീട്ടിയും അട്ടഹസിച്ച് നാറാണത്തു ഭ്രാന്തനെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം കൂസലില്ലാത അവിടെത്തന്നെ ഇരുന്നു. ഇതു കണ്ട് ഭദ്രകാളിയും ചുടലഭൂതങ്ങളും ലജ്ജിച്ച് തല താഴ്‌ത്തി.  അങ്ങൊരു സാധാരണ മനുഷ്യനാണെന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. അങ്ങൊരു അസാമാന്യ മനുഷ്യനാണെന്നു മനസ്സിലായി. അങ്ങ് ദയവു ചെയ്ത് ഇവിടുന്ന് മാറിത്തരണം, ഞങ്ങള്‍ക്ക് നൃത്തം ചെയ്യണമെന്ന് നാറാണത്തിനോട് അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം പോകാന്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ നൃത്തം ചെയ്‌കയില്ലെന്ന് ഭദ്രകാളി വീണ്ടും പറഞ്ഞു.  എന്നാല്‍ നൃത്തം നാളെ ചെയ്‌തോളൂ, ഇന്നു ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്നായി നാറാണത്ത്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ കാളിയും കൂട്ടരും മടങ്ങിപ്പോകാനുറച്ചു. അക്കാര്യം നാറാണത്തിനെ അറിയിച്ചു. സാധാരണ മനുഷ്യരെ നേരിട്ട് കണ്ടു മുട്ടിയാല്‍ ഞങ്ങള്‍ ശപിക്കുകയാണ് പതിവ്. പക്ഷേ അങ്ങയെ ഞങ്ങള്‍ ശപിക്കുന്നില്ല. അനുഗ്രഹം നല്‍കാം എന്നു പറഞ്ഞു. പക്ഷേ നിങ്ങളുടെ അനുഗ്രഹമൊന്നും എനിക്കു വേണ്ടെന്നു നാറാണത്തും പറഞ്ഞു. അതു പറ്റില്ലെന്ന കാളിയുടെ തുടര്‍ച്ചയായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ അനുഗ്രഹം വാങ്ങാമെന്നായി നാറാണത്ത്.

ഞാനെന്നു മരിക്കുമെന്ന് നിങ്ങള്‍ക്ക് പറയാമോ എന്നു ചോദിച്ച നാറാണത്തിനോട് മുപ്പത്താറു സംവത്സരവും ആറുമാസവും പന്ത്രണ്ടു ദിവസവും അഞ്ചു നാഴികയും മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ എന്റെ ആയുസ്സ് ഒരു ദിവസം കൂടി നീട്ടിത്തരാമോ എന്നായി നാറാണത്ത്.  അയ്യോ അതു വയ്യ, ഒരു മാത്രകൂടി നീട്ടിത്തരാനാവില്ലെന്നു പറഞ്ഞ കാളിയോട് എന്നാലെന്റെ മരണം ഒരു ദിവസം മുമ്പോട്ടാക്കണമെന്നായി നാറാണത്തിന്റെ ആവശ്യം. അതും വയ്യെന്നറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അനുഗ്രഹമൊന്നും വേണ്ടന്നും നാറാണത്ത് കോപിച്ചു.  ഒടുവില്‍ തന്റെ ഇടതു കാലിലെ മന്ത് വലതു കാലിലാക്കി തരണമെന്ന് പറഞ്ഞ നാറാണത്തിന് അത് സസന്തോഷം അനുഗ്രഹിച്ചു നല്‍കി കാളിയും കൂട്ടരും ശ്മശാനം വിട്ടു പോയി. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.