ന്യൂദല്‍ഹി: ദല്‍ഹി അടക്കം നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന യമുന നദിയും കനത്ത മഴയില്‍ കരകവിഞ്ഞു. അപകട പരിധി കവിഞ്ഞും നിറഞ്ഞ നദിയില്‍ ഇപ്പോഴും വെള്ളം ഉയരുകയാണ്. ഇതേത്തുടര്‍ന്ന് യമുനാ തീരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 205.50 മീറ്ററിലെത്തി. അപകടനിരക്കിന് മുകളിലാണിത്. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയുടെ തീരങ്ങളില്‍ ജീവിക്കുന്നര്‍ക്ക് ഇന്നലെ മുല് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നദീതീരത്ത് താമസിക്കുന്ന കുടുംബങ്ങളോടും മാറി താമസിക്കാന്‍ ഇന്നലെ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പതിനായിരത്തിലധികം ആളുകള്‍ ഇതില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്. ജലനിരപ്പ് ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേരെ കൂടി ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടിവന്നേക്കും.ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നതും ജലനിരപ്പ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകും. യമുനയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ സുരക്ഷ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ന്യൂദല്‍ഹിയില്‍ എത്തുന്നതിന് മുന്‍പ് ഹരിയാനയിലെ യമുനാനഗര്‍, കര്‍ണാല്‍, പാനിപത് ജില്ലകളിലൂടെ യമുനാ നദി ഒഴുകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: