ന്യൂദല്‍ഹി: കേരളത്തില്‍ പാതിരിമാര്‍ക്കെതിരായ പീഡനക്കേസുകള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. പാതിരിമാര്‍ക്കെതിരായ കേസുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.
പ്രതികളായ പാതിരിമാര്‍ക്ക് രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം കാര്യമായി നടക്കുന്നില്ല. പോലീസ് അന്വേഷണത്തിന്റെ വേഗത പോരെന്നും രേഖാശര്‍മ്മ കുറ്റപ്പെടുത്തി. പള്ളികളിലെ കുമ്പസാരം സ്ത്രീകളെ ബ്ലാക്ക് മെയിലിംഗിന് ഇരയാക്കുന്നു. അതിനാല്‍ കുമ്പസാരം നിര്‍ത്തലാക്കണം.
ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പോലീസ് കേസെടുക്കണമെന്നും രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക