തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ സാക്ഷി മൊഴികളില്‍ നിര്‍ണായകമായത് വനിതാ പോലീസുകാരുടെ മൊഴി. സാക്ഷി വിസ്താരത്തില്‍ അതിവേഗ കോടതയില്‍ കൂറുമാറിയ വനിതാ പോലീസുകാര്‍ സിബിഐ കോടതയില്‍ നിലപാട് മാറ്റി. ഉദയകുമാറിനെ മര്‍ദിച്ച വിവരവും അതിനു ശേഷമുള്ള നടപടിക്രമങ്ങളും സത്യസന്ധമായി സിബിഐക്ക് വിവരിച്ചു.
ഉദയകുമാറിനെ മര്‍ദിക്കരുതെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട വനിതാ പോലീസുകാരെ മേലുദ്യോഗസ്ഥര്‍ ശാസിച്ചെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന ഓഫീസര്‍മാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് അതിവേഗ കോടതില്‍ മൊഴി മാറ്റിയതെന്നും ഇവര്‍ സിബിഐക്ക് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: