Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമഭദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 01:03 am IST
inSamskriti

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാവ്യാഖ്യാനത്തില്‍ ശ്രീരാമഭദ്ര ശബ്ദത്തിനു മംഗള സ്വരൂപനെന്ന് സ്വാനുഭവത്തില്‍നിന്നു അര്‍ത്ഥം പറഞ്ഞിരിക്കുന്നു. അലൗകികാനന്ദമായ ശ്രീരാമനാണ് യഥാര്‍ത്ഥമായ മംഗളം. അകവും പുറവും തെല്ലും ഇടവിടാതെ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മംഗളമാകയാലാണ് സ്വാമി തൃപ്പാദങ്ങള്‍ രാമനെ മംഗള സ്വരൂപനെന്നു പറഞ്ഞുവച്ചത്. അതാണു ശ്രീരാമഭദ്രന്‍.

ഏവരും ആഗ്രഹിക്കുന്നതു മംഗളമാണ്. അമംഗളം ആരും കൊതിക്കുന്നില്ല. മംഗളത്തെക്കുറിച്ച് ഏകദേശ  ധാരണ എല്ലാപേര്‍ക്കുമുണ്ട്. അതെന്താണെന്ന് സൂക്ഷ്മമായി അറിയുകയാണ് ഇനി വേണ്ടത്. മാറ്റങ്ങളൊന്നുമില്ലാത്ത ബോധസ്ഥിതിയാണു മംഗളം. മാറ്റം അമംഗളമാണ്. അതു നശ്വരതയെയും ദുഃഖപരിതാപങ്ങളെയും സൃഷ്ടിക്കുന്നു. ഈ ലോകത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നു എല്ലാവര്‍ക്കുമറിയാം. ജീവജാലങ്ങള്‍  ജനിക്കുന്നു, ക്രമേണ വളരുന്നു, അനന്തരം വളര്‍ച്ചയുടെ പരമകാഷ്ഠയിലെത്തുന്നു. തുടര്‍ന്ന് ക്ഷയിക്കാനാരംഭിക്കുന്നു. അവസാനം എങ്ങോ മറയുന്നു. ജീവനില്ലെന്നു നാം കരുതുന്ന പദാര്‍ത്ഥങ്ങള്‍ക്കുമുണ്ടു മാറ്റങ്ങള്‍. സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങളുടെ കാര്യവും വേറൊന്നല്ല. മാറ്റങ്ങളുടെ കൂട്ടത്തില്‍ ക്ഷയവും മരണവും ദുഃഖകരമാണെന്നതിനു സംശയമില്ല. അതിനാ ല്‍ അവ പ്രത്യക്ഷത്തില്‍ തന്നെ അമംഗളകരമായിരിക്കുന്നു. ജനനവും വളര്‍ച്ചയും സുഖകരമെന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും പിന്നീടു നിര്‍ബന്ധമായും സംഭവിക്കുന്ന ക്ഷയവും മൃതിയും അവയെപ്പോലും വിനാശഭീതിയിലാഴ്‌ത്തി അമംഗളമാക്കി പരിണമിപ്പിക്കുന്നു. ജനനമുണ്ടോ മരണവും ഉറപ്പാണ്. വളര്‍ച്ചയുണ്ടോ തളര്‍ച്ചയും അനിവാര്യം. ഇതാണ് ലോക യാഥാര്‍ത്ഥ്യം. രോഗങ്ങള്‍ ഇതിനോടെല്ലാം കെട്ടപ്പെട്ടു കൂടിക്കലര്‍ന്നിരിക്കുന്നു. എല്ലാവിധ കൂട്ടിവയ്‌പ്പുകളും അവരുടെ ക്ഷയത്തില്‍ പര്യവസാനിക്കും. എല്ലാ കയറ്റങ്ങളും ഇറക്കത്തില്‍ എത്തിച്ചേരും. എല്ലാ ഒത്തുകൂടലുകളും വേര്‍പാടില്‍ പര്യവസാനിക്കും. ജീവിതം മരണത്തിലും കലാശിക്കും എന്നു ജീവിതത്തിന്റെ അമംഗളകരമായ നശ്വരതയെ വാല്മീകി മഹര്‍ഷി ആദികാവ്യമായ രാമായണത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ഇത് ഏവരുടേയും അനുഭവവുമാണ്. രോഗം, വാര്‍ദ്ധക്യം, മരണം എന്നിവയാണ് കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാര്‍ത്ഥനെ ജീവിതതത്ത്വാന്വേഷണത്തിന്റെ പന്ഥാവിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന കാര്യം ഇവിടെ ഓര്‍മിക്കണം.

അമംഗളകരമായ അഥവാ അഭദ്രമായ മരണത്തെ ആരും ഇഷ്ടപ്പെടുന്നില്ല. അത് ഒഴിവാക്കാനാണ് ജീവികളെല്ലാം ശ്രമിക്കുക. അതിന്റെ സാഫല്യത്തിനായി മരണാദികളോടു ബന്ധപ്പെട്ട രോഗവാര്‍ദ്ധക്യാദികളെ അകറ്റാനും മനുഷ്യര്‍ പ്രയത്‌നിക്കുന്നു. അമംഗളനിവാരണം എങ്ങനെ സാധിക്കും? ഭൗതിക മാര്‍ഗങ്ങളിലൂടെ മാനവരാശി അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ക്ക് ആയിരത്താണ്ടുകളുടെ ചരിത്രമുണ്ട്. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനെങ്കിലും അമംഗളനിവാരണം അഥവാ മരണത്തെ അതിലംഘിക്കല്‍ ഇന്നും അപ്രാപ്യമായിത്തന്നെ അവശേഷിപ്പിക്കുന്നു. മാറ്റങ്ങള്‍ക്കു വിധേയമായ ഭൗതിക പദാര്‍ത്ഥങ്ങള്‍ പുനഃസംവിധാനം ചെയ്തതുകൊണ്ടു മാറ്റങ്ങളെ അതിലംഘിക്കാനാവുകയില്ലെന്ന സാമാന്യയുക്തിയാണ് അതിനു കാരണം. അതിന്റെ സൂക്ഷ്മാംശങ്ങള്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്നു ക്രമേണ വ്യക്തമായിക്കൊള്ളും. മരണത്തെ അതിവര്‍ത്തിച്ച അനേകം പേരുടെ ജീവിത ദൃഷ്ടാന്തങ്ങള്‍ രാമായണത്തിലുള്‍ക്കൊണ്ടിരിക്കുന്നു.

ഭദ്രതയുദിക്കാന്‍ ലോകമെമ്പാടും ഓടിനടന്നു പണിപ്പെടേണ്ട കാര്യമില്ല. മാറ്റമില്ലാത്ത തത്ത്വം ഈ ലോകത്തുണ്ടോ എന്നു അന്വേഷിച്ചാല്‍ മാത്രം മതി. മുന്‍വിധികളും കടുംപിടിത്തങ്ങളുമില്ലാതെ സമാധാനമായി അല്‍പമൊന്നു ചിന്തിക്കുന്നവര്‍ക്കു ഉള്ളംകൈയിലെ നെല്ലിക്കപോലെ സുസ്പഷ്ടം; ഭദ്രതയുടെ തത്ത്വം അഥവാ മംഗളതയുടെ രഹസ്യം വെളിവായിക്കിട്ടും. തന്റെ ഹൃദയത്തിന്റെ ഉള്ളറയിലിരിക്കുന്ന ആനന്ദസ്വരൂപനായ ശ്രീരാമനാണ് മാറ്റമില്ലാത്ത ബോധസത്തയെന്ന പ്രഖ്യാപനമായിരിക്കുമത്.

എന്താണു ബോധം? ലോകത്തെ കണ്ടറിയുകയും കാതിലൂടെ ലോകത്തെ കേള്‍ക്കുകയും മൂക്കിലൂടെ ലോകത്തെ മണത്തറിയുകയും നാവിലൂടെ ലോകത്തെ രുചിച്ചറിയുകയും ത്വക്കിലൂടെ സ്പര്‍ശിച്ചറിയുകയും ചെയ്യുന്ന ഉള്ളിലെ തത്ത്വമാണു ബോധം. അതു ഞാന്‍  ഞാന്‍ എന്നിങ്ങനെ ഉള്ളില്‍ നിരന്തരം സ്ഫുരിക്കുന്നു. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുംവരെ നിരന്തരം ഹൃദയാന്തര്‍ഭാഗത്തെ പ്രകാശിപ്പിക്കുന്നു.  അതുണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ലോകാനുഭവമുള്ളൂ. അല്ലാത്തപ്പോള്‍ പ്രപഞ്ചം അനുഭവപ്പെടുന്നില്ല. അതാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യവ്യക്തി. അല്ലാതെ ജഡമയമായ ശരീരമനോബുദ്ധികളല്ലെന്നു ക്രമേണ വ്യക്തമായിക്കൊള്ളും. ഓരോ മനുഷ്യനും ഞാന്‍ ഞാനെന്നു പറയുന്നത് പ്രസ്തുത ബോധത്തെയാകുന്നു. 

ബോധത്തിനു ജനനമില്ല, മരണമില്ല, രോഗമില്ല, വാര്‍ദ്ധക്യമില്ല, ദുഃഖമില്ല, ദൗര്‍ബല്യങ്ങളില്ല. ഇങ്ങനെ അമംഗളകരമായ യാതൊന്നും ബോധത്തിനില്ല. ആനന്ദമാണ് ബോധസ്വരൂപം. ഇക്കാര്യം മനസ്സിലാക്കാന്‍ ഏറെ പരിശ്രമം വേണ്ട. തൊണ്ണൂറുവയസ്സായ മുത്തച്ഛന്‍ പേരക്കിടാവിനെ മടിയിലിരുത്തിക്കൊണ്ടു വീട്ടിന്റെ ഉമ്മറത്തിരുന്നു ഇങ്ങനെ സ്വാനുഭവം വിവരിക്കും. ”കുഞ്ഞേ മുത്തശ്ശന്‍ കുട്ടിയായിരുന്നപ്പോള്‍  ഓടിക്കളിച്ചത് ഈ മുറ്റത്താണ്. പിന്നീട് സ്‌കൂളില്‍ പോയിത്തുടങ്ങി. മുത്തശ്ശന്‍ വലുതായപ്പോള്‍ കോളജില്‍ പഠിച്ചു. ഡിഗ്രികളെടുത്തു. ഏറെക്കാലം ഉദ്യോഗം ഭരിച്ചു.  പെന്‍ഷന്‍ വാങ്ങി. സാമൂഹിക പ്രവര്‍ത്തനം ചെയ്തു. ഇപ്പോള്‍ നടക്കാന്‍ മേലാ. ഇവിടെ ഇരിക്കുന്നു.” സ്‌കൂളില്‍ പഠിച്ചതും ഉദ്യോഗം ഭരിച്ചതുമെല്ലാം താന്‍ തന്നെയാണെന്നു മുത്തശ്ശനു നല്ല ബോധ്യമുണ്ട്. അത് ഏവരുടെയും അനുഭവമാണ്. ഇതിനിടയ്‌ക്ക് ശരീരം മാറി, മനസ്സുമാറി, ബുദ്ധി നിരന്തരം മാറി എന്ന കാര്യം മറന്നുപോകരുത്. പക്ഷേ ബോധത്തിന് മാത്രം മാറ്റമില്ല. അതാണു മംഗളം അഥവാ ഭദ്രം.

അലൗകികമായ ആനന്ദം അഥവാ ശ്രീരാമനാണു ഉള്ളിലെ ബോധവസ്തു. അതു മാറ്റങ്ങളില്ലാത്തതും തന്മൂലം മംഗളസ്വരൂപവുമാകയാല്‍ എഴുത്തച്ഛന്റെ ശാരികപ്പൈതല്‍ ശ്രീരാമനെ ശ്രീരാമഭദ്രന്‍ എന്നും വിളിച്ചു. നിനക്കു മരണമില്ലെന്ന മഹാസന്ദേശമാണ് അത് ഓരോ മനുഷ്യനും നല്‍കുന്നത്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.