Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബര്‍ഗ്മാന്റേത് മനസിലെ ഉള്‍ക്കാടുകളെ എരിയിക്കുന്ന സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 04:35 pm IST
in Entertainment

മനുഷ്യമനസിലെ ഉള്‍ക്കാടുകളെ പുറത്തെടുത്ത് സ്‌ക്രീനില്‍ നട്ടതാണ് ഇഗ്മര്‍ ബര്‍ഗ്മാന്റെ സിനിമകള്‍. പ്രത്യക്ഷത്തില്‍ കാണുന്ന മനുഷ്യപ്രകൃതിയില്‍ നിന്നും അവരുടെ അകത്തുള്ള ശരിമനുഷ്യനെ കാട്ടിത്തരികയായിരുന്നു ബര്‍ഗ്മാന്റെ ക്യാമറ. സിനിമയിലെ ഫ്രോയ്ഡായും ഷേക്‌സ്പിയറായുമൊക്കെ അദ്ദേഹം മാറുന്നുണ്ട്. ജീവിതത്തെ ദാര്‍ശനികതയുടെ പ്രക്ഷുബ്ധ വാസനയില്‍ വ്യാഖ്യനിച്ച ബര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ജൂലൈ 14. 

 സ്ത്രീ പുരുഷ ബന്ധങ്ങളുടെ അഴിയാക്കുരുക്കുകളായിരുന്നു മിക്കവാറും ബര്‍ഗ്മാന്‍ സിനിമകളിലെ പ്രമേയം. അവയെ പുതിയൊരു രീതിയില്‍ പരിചരിക്കുകയായിരുന്നു അവയെ അദ്ദേഹം. എന്നാല്‍ ഒരേയൊരു ചിത്രം മാത്രം മതി ഈ സിനിമാക്കാരനെ ഓര്‍ക്കാന്‍ എന്ന വിശേഷണമുള്ള സെവന്‍ത് സീല്‍ തിരശീലയില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ജീവന്മരണ മത്സരത്തിന്റെ  ഏറ്റവും ചടുലമായ ആവിഷ്‌ക്കാരമാണ്. വിശ്വാസിയാണെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തോട് സന്ദേഹിയായിത്തീരുന്ന ബ്‌ളോക്ക് തോറ്റാല്‍ കീഴടങ്ങാമെന്നു വെല്ലുവിളിച്ചുകൊണ്ട് മരണത്തോടൊപ്പം ചതുരംഗംകളിക്കാനിരിക്കുന്നു. അവസാനം ജീവിതത്തിനുമേലുള്ള മരണത്തിന്റെ അനിവാര്യമായ അജയ്യത നടമാടുന്നതാണ് ചിത്രം.

അനുഭവങ്ങളുടെ വികാര സമുദ്രം കഥാപാത്രങ്ങളുടെ മുഖത്ത് അലയടിക്കുന്നത് ബര്‍ഗ്മാന്‍ ചിത്രങ്ങളില്‍ കാണാം. ക്‌ളോസപ്പുകളുടെ രാജാവായി അറിയപ്പെടുന്ന ബര്‍ഗ്മാന്‍ നിശിതമായ സത്യസന്ധതയുടെ ചലച്ചിത്രകാരനായിരുന്നു. ലൈംഗികതയും അവിഹിതങ്ങളും ഒറ്റപ്പെടലും ഏകാന്തതകളും നഷ്ടങ്ങളുമൊക്കെ ഈ സത്യസന്ധതയിലാണ് അദ്ദേഹം ആവിഷ്‌ക്കരിച്ചത്. തന്നോടും ലോകത്തോടും തന്റെതായൊരു തത്വശാസ്ത്രവും സൗന്ദര്യ നിരീക്ഷണവും ഉണ്ടായിരുന്നു ബര്‍ഗ്മാന്. ജീവിതത്തെ തന്റേതായ രീതിയില്‍ പുനര്‍ നിര്‍ണ്ണയിച്ചപ്പോള്‍ അത് യഥാര്‍ഥ ജീവിതത്തെപ്പോലും ചുട്ടുപൊള്ളിക്കുന്നതായി.

മനുഷ്യന്‍ അവനുള്ളില്‍ നട്ടുവളര്‍ത്തിയ മലരണിക്കാടുകള്‍ക്കപ്പുറമുള്ള സത്യം വിളിച്ചു പറയുകയായിരുന്നു അത്. ദ വെര്‍ജിന്‍ സ്പ്രിംങ്,സീക്രട്ട്‌സ് ഓഫ് വിമണ്‍,ഫന്നി ആന്റ് അലക്‌സാണ്ടര്‍, പെഴ്‌സോണ,വൈല്‍ഡ് സ്‌ട്രോബറീസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ വലിയ സൂചകങ്ങളാണ്. ഒരേ സമയം മികച്ച എഴുത്തുകാരനും സിനിമാക്കാരനും നാടകക്കാരനും ചിന്തകനുമൊക്കെയായ ബര്‍ഗ്മാനെ സിനിമയുടെ ലോകമാസ്റ്റര്‍ എന്ന നിലയിലാണ് പ്രേക്ഷകന്‍ ആരാധിക്കുന്നത്. ലോകമെമ്പാടും,കേരളത്തിന്റെ കുഗ്രാമങ്ങളില്‍പ്പോലും കാണികളുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ബര്‍ഗ്മാന്‍ സിനിമകള്‍.

സ്വീഡനില്‍ 1918 ജൂലൈ 14നു ജനിച്ച ഇഗ്മര്‍ ബര്‍ഗ്മാന്‍ പുരോഹിതനാകണമെന്നാഗ്രഹിച്ച മാതാപിതാക്കളില്‍ നിന്നും നാടകവേദിയിലേക്കു തള്ളിക്കേറുകയായിരുന്നു. ഇരുപത്തിരണ്ടു വയസിനുള്ളില്‍ ഇരുപതു നാടകങ്ങള്‍ ചെയ്തു. സിനിമയില്‍ വാഴ്‌ത്തപ്പെടുമ്പോഴും നാടകത്തിലേക്ക് ഓടിപ്പോയി. അവിടന്നു സിനിമയിലേക്കും. നാടകവും സിനിമയും ആത്മാവും ശരീരവുമായിരുന്നു. സിനിമ സ്വപ്‌നവും സംഗീതവുംപോലെയാണെന്നു പറഞ്ഞ അദ്ദേഹത്തിന് ജീവിതവും അതുപോലെ തന്നെയായിരുന്നു.

ഒരേ സമയം അനേകം പ്രണയങ്ങളുണ്ടായിരുന്നു. വിഖ്യാത നടി ലിവ് ഉള്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഭാര്യമാരും അവരില്‍ ഒന്‍പതു മക്കളും. ലോകപ്രശസ്ത പുരസ്‌ക്കാരങ്ങളെല്ലാം അദ്ദേഹംവാരിക്കൂട്ടി. സ്വന്തമായൊരു ലാവണ്യ നിയമം സിനിമയില്‍ പരീക്ഷിച്ച ബര്‍ഗ്മാന്റെ ആത്മകഥ മാജിക് ലാന്റേണ്‍ ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന  അനുപമമായ ഒരു കാവ്യം പോലെയോ നോവല്‍ പോലെയോ അനവദ്യസുന്ദരമാണ്. ലോകം മികച്ച പുസ്തകമായി വാഴ്‌ത്തുന്ന ഇതിന്റെ പുനപ്രകാശനം ജര്‍മനിയില്‍ ഈയിടെ നടക്കുകയുണ്ടായി. ഒരു ജൂലൈയില്‍ ജനനം എന്നപോലെ മറ്റൊരു ജൂലൈയില്‍(30),2007 ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

പുതിയ വാര്‍ത്തകള്‍

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.