Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എഴുത്തുകാര്‍ക്ക് മുന്നണി വിധേയത്വം: കടുത്ത വിമര്‍ശനവുമായി സി.വി. ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 05:42 pm IST
inSpecial Article

കൊച്ചി: കേരളത്തിലെ എഴുത്തുകാര്‍ക്ക് ഭരണകക്ഷിയോടെ മുന്നണികളോടോ മാത്രമാണ് വിധേയത്വമെന്ന് പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍. സ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള വിധേയത്വം മൂലം ഇടതുമുന്നണി അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരേ സംസാരിക്കുന്നവര്‍ കുറവാണെന്നും ഉത്തരേന്ത്യയെക്കുറിച്ച് ഏറെ സംസാരിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തല്‍ സംസാരിക്കുകയായിരുന്നു.

ബാലകൃഷ്ണന്‍ പറയുന്നു: ”കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ എഴുത്തുകാര്‍ ക്രീയാത്മകമായ പങ്കൊന്നും വഹിക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ ഉള്ള വിധേയത്വമാണ് പല എഴുത്തുകാര്‍ക്കുമുള്ളത്. സ്ഥാനങ്ങള്‍ക്കു വേണ്ടിയോ പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയോ ഉള്ള വിധേയത്വം ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെ സംസാരിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. ഇതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്ന ഭുരഭിമാനക്കൊലയോ കസ്റ്റഡി മരണമോ ദലിത് പീഡനമോ ഒന്നും ആരും പരാമര്‍ശിക്കാറില്ല.  ഇതിനെപ്പറ്റിയൊന്നും സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളെപ്പറ്റിയാണ് എല്ലാ എഴുത്തുകാരും സംസാരിക്കുക. 

കഠ്വ  സംഭവം ഇവിടെ വലിയ ചലനങ്ങളുണ്ടാക്കി. അതുസംബന്ധിച്ച്  കവിതകള്‍ എഴുതപ്പെട്ടു. ഇന്ത്യയില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം, സോ ക്രൂവല്‍ സ്റ്റേറ്റ്. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമനുസരിച്ച് 2,697 കേസുകളാണ് രജിസ്‌ററര്‍ ചെയ്യപ്പെട്ടത്. ഇക്കൊല്ലം മേയ് ഇരുപത്തിയാറിന് എണ്ണൂറു കേസുകള്‍. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് കേരളം. 

മേയ് പതിനേഴിന് രാവിലെ മുതല്‍ ഉച്ചയ്‌ക്ക് ശേഷം മൂന്നുമണിവരെയുള്ള സമയത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം ഇരുപത്തിയാറായിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും. പലവിധത്തില്‍ ഒതുക്കപ്പെട്ടതുമായ കേസുകള്‍ ഒട്ടേറെയുണ്ടാകും. രണ്ടുമാസത്തിനിടെ ഇരുനൂറ്റി അന്‍പതോളം കേസുകള്‍ ഉണ്ടായി. ഇതില്‍  മൂന്നും നാലും വയസു മുതലുള്ള പെണ്‍കുട്ടികളുമുണ്ട്. ചില അധ്യാപകര്‍ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളുണ്ട്. കാസര്‍കോട് ഭാഗത്തുനിന്നൊക്കെ മതപാഠശാലകളിലും ഇതു നടക്കുന്നതായി നിരന്തരം വാര്‍ത്തകള്‍ വരുന്നു. ഈ യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയുന്നില്ല,” അദ്ദേഹം പറയുന്നു. 

എഴുത്തുകാര്‍ക്ക് ധൈര്യക്കുറവാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തില്‍ ധീരതയോടെ എഴുതിയിട്ടുള്ളത് ഒ.വി. വിജയനും വികെഎന്നുമാണ്. അതുകൊണ്ടുതന്നെ ഇവരോട് എല്ലാവര്‍ക്കും നീരസമായിരുന്നുവെന്നും ജയന്‍ ശിവപുരത്തിനു നല്‍കിയ അഭിമുഖത്തില്‍ ബാലകൃഷ്ണന്‍  പറഞ്ഞു. അതുകൊണ്ടുതന്നെ വികെഎന്നിന് കേരള സര്‍ക്കാരിന്റെ അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഒറീസയിലോ ഉത്തര്‍പ്രദേശിലോ നടക്കുന്നതിനോട് പ്രതികരിക്കുന്നതാണ് നമുക്ക് സൗകര്യം. സഭാ നേതൃത്വങ്ങളെയോ പാര്‍ട്ടി നേതൃത്വങ്ങളെയോ വിമര്‍ശിക്കാന്‍ ആളുകള്‍ക്കു മടിയാണ്. ഇത്തരത്തില്‍ എഴുത്തുകാര്‍ക്കൊക്കെ ധൈര്യക്കുറവുണ്ട്. പറയുന്നതില്‍ മാത്രമല്ല, പലര്‍ക്കും എഴുത്തിലും ധീരതയില്ല. കേരളത്തില്‍ ധീരതയോടെ എഴുതിയിട്ടുള്ളവരില്‍ ഒരാള്‍ ഒ.വി. വിജയനും മറ്റൊരാള്‍ വികെഎന്നുമാണ്. രാഷ്‌ട്രീയ പ്രശ്‌നങ്ങളെ അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും  അധികാരശക്തികളെ വിചാരണ ചെയ്യുകയും ചെയ്തു. ഇതുകൊണ്ടു തന്നെ ഈ രണ്ടു പേരോടും എല്ലാവര്‍ക്കും നീരസമായിരുന്നു. ഇവരെ വ്യവസ്ഥാപിത കക്ഷികളൊന്നും അംഗീകരിച്ചിരുന്നില്ല. വികെഎന്‍ മരിച്ചപ്പോള്‍ ചുരുക്കം ആളുകളെ എത്തിയിരുന്നുള്ളൂ. അദ്ദേഹത്തിന് വലിയ സംസ്ഥാന ബഹുമതികളൊന്നും ലഭിച്ചതുമില്ല.”

ഒ.വി. വിജയന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായി എഴുതാഞ്ഞതിന് ”ഇഎംഎസ് പോലും വിജയനെ കിറുക്കനെന്നും സിഐഎ ചാരനെന്നുമാണ് വിളിച്ചിരുന്ന”തെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

”കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി എന്നും അര്‍ഥവത്തായ സംവാദത്തില്‍ ഏര്‍പ്പെട്ടയാളാണ് ഒ.വി.വിജയന്‍. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് തിരിക്കെ ഇങ്ങോട്ടു സംവാദമുണ്ടായിട്ടില്ലെന്നേയുള്ളൂ. സംഭവിച്ചത് പുലഭ്യം പറച്ചില്‍ മാത്രമാണ്. ഇഎംഎസ് പോലും വിജയനെ കിറുക്കനെന്നും സിഐഎ ചാരനെന്നുമാണ് വിളിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് മാത്രമല്ല. ഇന്ദിരാഗാന്ധിയുടെ അധികാരപ്രമത്തതയോടും വിജയന്‍ ഇതേ സമീപനം കൈക്കോണ്ടിട്ടുണ്ട്. കലഹിച്ചിട്ടുണ്ട്. സൗമ്യവും തീഷ്ണവുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇങ്ങനെ നിശിതമായ രാഷ്‌ട്രീയ വിചാരണ നടത്തിയിട്ടുള്ള മറ്റൊരു എഴുത്തുകാരന്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.നമ്മള്‍ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചോ കടല്‍ത്തീരത്ത് എന്ന കഥയെക്കുറിച്ചോ മാത്രമാണ് സാധാരണ പറയുന്നത്. ”

മുന്നണികളുടെ ഒത്തുകളിയും ഒത്തുതീര്‍പ്പും ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.

”കേരളത്തിലെ അതിദാരുണമായ സാമൂഹ്യ അവസ്ഥയെ കാണിക്കുന്നതാണ് അടുത്തിടെ സംഭവിച്ച കെവിന്റെ മരണം. ഇവിടെ ഭരണകൂടമുണ്ട്. നിയമസംവിധാനമുണ്ട്. പോലീസുണ്ട്, പക്ഷെ ഇവയൊക്കെ പാവങ്ങള്‍ക്കെതിരെ കൈകോര്‍ത്തുപിടിക്കുകയാണ്. ഏതു ഭരണമായാലും അധികാരമുള്ളവര്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും പാവങ്ങള്‍ക്കുമെതിരെ സംഘടിത ശക്തിയായി നില്‍ക്കുന്നു. ബ്യൂറോക്രസിയും മതവും പോലീസും മുന്നണി ഭേദമില്ലാതെ മനുഷ്യനെ ദ്രോഹിക്കുന്നു. മുമ്പത്തെ ഭരണകക്ഷിയിലെ പോലീസ് മേധാവി ഇപ്പോള്‍ ഉപദേഷ്ടാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. പരിതാപകരമായ അവസ്ഥയാണ് കേരളത്തില്‍. മുന്നണികളും രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള ആശയഭിന്നതകള്‍ പാടെ മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു.” 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.