Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വാന്‍കൂവറില്‍ മൂന്നുദിവസത്തെ കൂടിയാട്ടം ഉത്സവം അവസാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 10:58 am IST
in Marukara

കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവല്‍, പതിനേഴാമത് വേള്‍ഡ് സംസ്കൃത സമ്മേളനം എന്നിവയുടെ ആഭിമുഖ്യത്തില്‍ മൂഴിക്കുളം നേപഥ്യയുടെ കൂടിയാട്ടം മൂന്നു ദിവസത്തെ  ഉല്‍സവം ജൂലായ്‌ ഒന്‍പത് രാത്രിയിലെ ബാലിവധം കളിയോടെ സമാപിച്ചു. എറണാകുളം ജില്ലയിലെ. മൂഴിക്കുളം, കേരളത്തിലെ മാത്രമല്ല, സാംസ്കാരിക ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഗ്രാമനഗരമായി അറിയപ്പെടാന്‍ ഇടയായത് പൈതൃകസംസ്കാരത്തിന്റെ കറതീര്‍ന്ന ഒരിരിപ്പിടമായി ഐക്യരാഷ്‌ട്രസഭ കൂടിയാട്ടത്തെ അംഗീകരിച്ചതോടെയാണെന്ന് തോന്നുന്നു. മൂഴിക്കുളത്തുനിന്നും അമ്മന്നൂര്‍ കുടുംബത്തിലെ ശ്രീ മാര്‍ഗ്ഗി മധുമാഷും, ഭാര്യ ഡോ. ഇന്ദുവുമാണ് നേപഥ്യയുടെ സാരഥികള്‍. കൂടിയാട്ടം തനതായ സംസ്കൃത ഭാഷയിലുള്ള തിയേറ്റര്‍ ആയതുകൊണ്ട്  ലോകസംസ്കൃത സമ്മേളനത്തില്‍ ശ്രീ മാര്‍ഗ്ഗി മധു അതിനെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.  

വാന്‍കൂവറിലെ ആദ്യ പരിപാടി മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി തോരണയുദ്ധം കളിയായിരുന്നു. രണ്ടാമത്തേത് ബാലി വധം. കൂടാതെ കൂടിയാട്ടം ശില്‍പ്പശാലയും ഉണ്ടായിരുന്നു. വാന്‍കൂവറില്‍ ഇതാദ്യമായാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്. മലയാളികളില്‍ മിക്കവാറും പേര്‍ക്കും മറ്റുള്ള ആസ്വാദകരെപ്പോലെ തന്നെ ഇത് ആദ്യത്തെ അനുഭവമായിരുന്നു. നിറഞ്ഞ സദസ്സിനുമുന്‍പില്‍ മധുവിന്റെ രാവണനും ബാലിയും നിറഞ്ഞു നിന്നു. മിഴാവിലും ഇടയ്‌ക്കയിലും തീര്‍ത്ത നടകള്‍ താളവാദ്യത്തില്‍ പലര്‍ക്കും അത്ഭുതമായി. ഷോ നടന്ന ഹാളിലെ ടെക്നീഷ്യന്‍ മിഴാവിനുള്ളില്‍ എന്തെങ്കിലും ഡിജിറ്റല്‍ സെറ്റപ്പ് ഉണ്ടോ എന്നന്യോഷിക്കുകയായിരുന്നു. ചെറുതുള്ളികളായി വെള്ളം നിലത്തു വീണ് അത് മഴയായും പിന്നെ അരുവിയായും കൂലംകുത്തിയൊഴുകുന്ന നദിയായും മാറുന്നത് മധുമാഷ്‌ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മിഴാവിലും ഇടയ്‌ക്കയിലും താലവാദ്യക്കാര്‍ മായാജാലം കാണിച്ചു. രാവണന്‍ കൈലാസമെടുത്ത് അമ്മാനമാടുമ്പോള്‍ ആ വന്‍മല പെട്ടെന്നു മേലേയ്‌ക്ക് വീണേക്കുമോ എന്ന് കാണികള്‍ക്ക് തോന്നി.

ഉത്സവത്തില്‍ രണ്ടാം ദിവസം ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സൈമണ്‍ ഫ്രേസര്‍ യൂനിവേര്‍സിറ്റി കാമ്പസ്സില്‍ നടത്തിയ കൂടിയാട്ടം വര്‍ക്ക്ഷോപ്പില്‍ കലാസ്വാദകര്‍ക്കായി മിഴാവ് പരിശീലനം, ചുട്ടി, വേഷം  പരിശീലനം, അഭിനയം എന്നിവയുണ്ടായിരുന്നു. കൂടാതെ സോദ്ദാഹരണ പ്രഭാഷണവും അഭിനയവും കാഴ്ചവച്ച് നേപഥ്യ ആസ്വാദകരെ അമ്പരപ്പിച്ചു. കൂടിയാട്ടം രീതിയില്‍ അക്ഷരം, വാക്ക്, വാചകം എന്നിവ ഹസ്തമുദ്രയിലൂടെയും ആട്ടത്തിലൂടെയും കഥ പറഞ്ഞ് ഫലിപ്പിക്കുന്ന രീതികള്‍ അവതരിപ്പിക്കാന്‍ മധുമാഷിന്റെയൊപ്പമുള്ള കലാകാരന്മാര്‍ മാറി മാറി രംഗത്തെത്തി. ഡോ ഇന്ദുവും മധുമാഷും ചേര്‍ന്ന് നവരസം അവതരിപ്പിച്ചപ്പോഴും മിഴാവും ഇടയ്‌ക്കയും അഭിനയത്തിനു മാറ്റ് കൂട്ടി.

ഉത്സവത്തിലെ മൂന്നാം ദിവസം കൂടിയാട്ടം സംസ്കൃതസമ്മേളനവേദിയില്‍ ആയിരുന്നു. ജൂലായ്‌ ഒന്‍പതാം തീയതി രാവിലെ ഭാരതത്തിലെ മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 600 സംസ്കൃത ഭാഷാ-സംസ്കാരവിദഗ്‌ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവര്‍ പ്രഫസര്‍മാരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്. കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ബാലിവധം കൂടിയാട്ടമാണ് സര്‍വകലാശാലയില്‍ അരങ്ങേറിയത്.

നേപഥ്യയിലെ രാഹുല്‍ചാക്യാര്‍, വിഷ്ണുപ്രസാദ്, യദുകൃഷ്ണന്‍, ശ്രീഹരി ചാക്യാര്‍, കലാനിലയം സുന്ദരന്‍, എന്നിവരോടൊപ്പം ഡോ. ഇന്ദുവും ശ്രീ മാര്‍ഗ്ഗി മധുവും പ്രധാന വേഷങ്ങള്‍ ചെയ്തു. കലാമണ്ഡലം മണികണ്ഠന്‍, നേപഥ്യ ജിനേഷ്, നേപഥ്യ അശ്വിന്‍ എന്നിവര്‍ മിഴാവിലും കലാനിലയം രാജന്‍ ഇടക്കയിലും നാദവിസ്മയം തീര്‍ത്തു. ഇസ്രായേല്‍ യൂനിവേര്‍സിറ്റിയിലെ കൂടിയാട്ടം ഗവേഷക ശ്രീമതി എലീന മേറ്റച്ചെല്ലി കുഴിത്താളം കൊട്ടി. കലാമണ്ഡലം സതീശനും സുന്ദരനും ചുട്ടിയും മേക്കപ്പും നടത്തി.

ഡോ സുകുമാര്‍ കാനഡ തോരണയുദ്ധം കളിയ്‌ക്ക് മുന്‍പ് കൂടിയാട്ടത്തെപ്പറ്റി പ്രസംഗിച്ചു. ജര്‍മ്മനിയില്‍ നിന്നും വന്ന പ്രഫസര്‍ ശ്രീമതി ഹെയ്‌ക്ക് ഒബെര്‍ലിന്‍ ബാലിവധം കളിയ്‌ക്ക് മുന്‍പ് കൂടിയാട്ടത്തെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചു. കൂടിയാട്ടം ആദ്യമായി കാണുന്നവര്‍ക്കുകൂടി മനസ്സിലാവാനായി കഥാസന്ദര്‍ഭം വിവരിക്കുകയും കഥ നടക്കുമ്പോള്‍ സംഭാഷണം ഇംഗ്ലീഷില്‍ പ്രോജക്റ്റ് ചെയ്തു കാണിക്കുകയും ഉണ്ടായി. മൂന്നുദിവസത്തെ അവിസ്മരണീയമായ കൂടിയാട്ടം ഉല്‍സവത്തിനു വാന്‍കൂവറില്‍ തിരശ്ശീല വീണു. കാനഡയില്‍ ഇനി കാല്‍ഗരി, മോണ്‍ട്രിയാല്‍, ടോറോന്റോ എന്നിവിടങ്ങളിലും നേപഥ്യ കൂടിയാട്ടം അവതരിപ്പിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.