Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 03:02 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് പാക്കിസ്ഥാന്റെ സ്വരമാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരുത്തരവാദപരമായ നിലപാടുകളാണ് പാര്‍ലമെന്റിനകത്തും പുറത്തും സ്വീകരിച്ചുപോരുന്നത്. 

ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മനോഭാവം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. 2016 സപ്തംബറില്‍ പാക്കധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭാരതസൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണിത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ബങ്കറുകള്‍ ആക്രമിച്ച് ഭീകരരെ കൊലപ്പെടുത്തുന്നതിന്റെ നാല് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ സൈനികനും ജീവഹാനി സംഭവിക്കാതെ, പരിക്കുപോലും ഏല്‍ക്കാതെ അത്യന്തം സാഹസികമായാണ് ഭാരത സൈന്യം കൃത്യം നിര്‍വഹിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നമ്മുടെ സൈന്യം ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. മോദി സര്‍ക്കാരിന്റേത് തെറ്റായ അവകാശവാദമാണെന്നും, സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നും പി. ചിദംബരത്തിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാദിച്ചു. തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ചോരക്കളിയെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി അധിക്ഷേപിച്ചത്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ അന്നത്തെ സൈനിക നടപടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കേ, ഉത്തരംമുട്ടിയ നേതാക്കളെല്ലാം കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് പുതിയ ആരോപണം!

സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ല, ‘ഫാഴ്‌സിക്കല്‍ സ്‌ട്രൈക്ക്’ ആണ് നടന്നതെന്ന് കളിയാക്കിയവര്‍ രാജ്യരക്ഷയ്‌ക്കുപരി രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് പാക്കിസ്ഥാനെയാണ് സന്തോഷിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് ഭരണത്തലവന്മാര്‍ക്കൊപ്പം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് പുതിയൊരു തുടക്കത്തിനായിരുന്നു. 

എന്നാല്‍ സമാധാനം ആഗ്രഹിക്കാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. ജനാധിപത്യത്തെ പ്രഹസനമാക്കി അവിടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ സൈന്യത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവയാണ്. തങ്ങള്‍ നശിച്ചാലും ഭാരതത്തെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നതാണ് പാക് സൈന്യത്തിന്റെ നിലപാട്. ഇതിനേറ്റ കനത്ത പ്രഹരമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 

ഇക്കാര്യത്തിലും പാക്കിസ്ഥാനൊപ്പം നിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് ജനങ്ങളോട് മാപ്പുപറയാനുള്ള മാന്യത കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.