Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പകര്‍ന്നാട്ടം; ഹീറോയില്‍ നിന്ന് ഷീറോയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 03:31 am IST
in Entertainment

കഥാപാത്രങ്ങളില്‍ എന്നും വ്യത്യസ്തത തേടുന്ന നടനാണ് ജയസൂര്യ. ഇതിലൊന്നാണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടി. മാനുഷിക പ്രശ്‌നങ്ങള്‍ അഭ്രപാളിയിലെത്തിക്കുന്ന രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീം കാലിക പ്രസക്തമായ പ്രമേയവുമായി വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകരെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യും. 

ഇരുപത്തിയാറാം വയസ്സില്‍ ആണില്‍നിന്ന് പെണ്ണിലേക്ക്, ലിംഗമാറ്റത്തിലൂടെ മാത്തുക്കുട്ടിയില്‍ നിന്ന് മേരിക്കുട്ടിയിലേക്ക്. ജന്മനാല്‍ത്തന്നെ തന്റെ പ്രകൃതം സ്ത്രീയുടേതാണെന്ന് തിരിച്ചറിയുന്ന മാത്തുക്കുട്ടി ഇരുപത്തിയാറാം വയസ്സില്‍ ഉറച്ച തീരുമാനത്തിലെത്തുന്നു- ഇനി ഞാന്‍ മേരിക്കുട്ടി. അവളുടെ സ്വപ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ഭിന്നലിംഗക്കാര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് പോലീസില്‍നിന്നാണെന്നും അതുകൊണ്ട് തനിക്ക് പോലീസാകണമെന്നും അവള്‍ നിശ്ചയിക്കുന്നു. 

മാറ്റങ്ങളെ ഉള്‍ക്കൊള്ളുക മലയാളിക്ക് എന്നും മടിയുള്ള കാര്യമാണ്. മേരിക്കുട്ടിയുടെ കാര്യത്തിലും അവര്‍ അത് തെറ്റിച്ചില്ല. മാത്തുക്കുട്ടിയില്‍നിന്ന് മേരിക്കുട്ടിയായ അവളെ സമൂഹം വല്ലാതെ വേട്ടയാടുന്നു. കുടുംബവും സഭയും പോലീസും വേട്ടക്കാരുടെ പട്ടികയില്‍. തണലായി പള്ളിവികാരിയും സുഹൃത്തുക്കളില്‍ ചിലരും മാത്രം. പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നങ്ങളിലേക്ക് മേരിക്കുട്ടി.

ട്രാന്‍സ്‌ജെന്റര്‍ എന്ന് തന്നെ വിശേഷിപ്പിക്കുമ്പോള്‍ താന്‍ ട്രാന്‍സ്‌ജെന്ററല്ല, ട്രാന്‍സ് സെക്ഷ്വറാണെന്നുള്ള മറുപടി സംവിധായകന്‍ പ്രേക്ഷകന് മുന്നില്‍വയ്‌ക്കുന്നത് പുതിയ ചിന്തയാണ്. ജന്മംകൊണ്ടാണ് പ്രകൃതമെന്നും, അതിലേക്ക് ശരീരത്തിന്റെ മാറ്റമാണ് ലിംഗമാറ്റമെന്നും സംവിധായകന്‍ പറഞ്ഞുവയ്‌ക്കുന്നു. മേരിക്കുട്ടിയെ വെറുക്കുന്ന സമൂഹം റേഡിയോ ജോക്കി (ആര്‍ജെ) ആയ ഏഞ്ചലിനെ സ്‌നേഹിക്കുന്നു. മേരിക്കുട്ടിയെ സമൂഹവുമായി സംവദിക്കാന്‍ പാതിരി കണ്ടെത്തുന്ന മാര്‍ഗമാണ് ഇടവകയുടെ കീഴിലുള്ള എഫ്എം സ്റ്റേഷനിലെ ആര്‍ജെ. സമൂഹത്തിന്റെ സങ്കടവും പ്രണയവും പരിഭവവും അവള്‍ ആര്‍ജെ ഏഞ്ചലായി പരിഹരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പക്ഷേ അവളിലെ മേരിക്കുട്ടിയെ ആരും അംഗീകരിച്ചില്ല. 

 ഉന്നത ഭരണകേന്ദ്രങ്ങളും ഭിന്നലിംഗക്കാരുടെ പരാതി കേള്‍ക്കില്ല. മേരിക്കുട്ടിക്ക് സന്ദര്‍ശനാനുമതി നിഷേധിക്കുന്ന കളക്ടര്‍, ആര്‍ജെ ഏഞ്ചലിനെ കാണാന്‍ തയ്യാറാകുന്നു. അവിടെ ഭരണകൂടത്തിന്റെ ഒരു സംരക്ഷണം അവളെത്തേടിയെത്തുകയാണ്. അത് സ്വപ്നങ്ങളിലേക്കുള്ള മേരിക്കുട്ടിയുടെ യാത്രയെ സഹായിക്കുന്നു. 

ഭിന്നലിംഗക്കാരെ മാത്രമല്ല അവര്‍ ജനിക്കുന്ന കുടുംബത്തേയും സമൂഹം വേട്ടയാടുമെന്ന് സിനിമ പറഞ്ഞുവയ്‌ക്കുന്നു. സ്വന്തം സഹോദരിയുടെ പെണ്ണുകാണല്‍ ചടങ്ങില്‍ അന്യനായി പരിചയപ്പെടുത്തപ്പെടുന്നതും  ഈ ഭയത്താല്‍തന്നെ.

രംഗങ്ങളുടെ ആവര്‍ത്തനം തിരക്കഥയിലെ പാളിച്ചയാണ്. ”ഗഡി, ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി പറയാനുള്ളത് പറ” എന്ന് പ്രേക്ഷകര്‍ പരിഭവിച്ചാല്‍  അത്ഭുതപ്പെടാനില്ല. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായി അത്രയേറെ ആവര്‍ത്തനമുണ്ട്. അത് സിനിമയെ തെല്ലൊന്ന് അലോസരപ്പെടുത്തുന്നുണ്ട്.   ഇത് ആണിന്റെയോ പെണ്ണിന്റെയോ ലോകമല്ല, മറിച്ച് കഴിവിന്റെ ലോകമാണെന്ന് സംവിധായകന്‍ പറയുന്നുണ്ട്. പക്ഷേ ആണില്‍നിന്ന് പെണ്ണായവളെ ഹീറോക്കു പകരം ഷീറോ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ഹീറോയിനില്‍ നിന്ന് ഷീറോെയ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല സംവിധായകന്‍.  ആണില്‍നിന്നും പെണ്ണിലേക്കുള്ള മാറ്റം പറയുന്ന സിനിമയില്‍ ഒരു രംഗത്തില്‍പോലും പെണ്ണില്‍നിന്നും ആണിലേക്ക് മാറിയവര്‍ വരാത്തത് സംവിധായകനിലെ പുരുഷചിന്തതന്നെ. 

ആണില്‍നിന്ന് പെണ്ണിലേക്കുള്ള മാറ്റം മിമിക്രിയില്‍ ഒതുങ്ങാതെ മനോഹരമാക്കിയിരിക്കുന്നു ജയസൂര്യ. മറ്റു തുടര്‍ച്ചകളിലും ജയസൂര്യയുടെ പ്രകടനം വ്യത്യസ്തവും മനോഹരവുമായിരിക്കുന്നു. മേരിക്കുട്ടി എന്ന ഷീറോ മലയാളസിനിമയിലെ നാഴികക്കല്ല് തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.