ന്യൂദല്‍ഹി: റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൊലയാളികളുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. ബൈക്കില്‍ പോകുന്ന മൂന്നു പേരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാള്‍ മുഖം കുനിച്ചിരിക്കുകയും മൂന്നാമത്തെയാള്‍ പാതി മുഖം മറച്ചുമാണ് ഇരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് ശ്രീനഗര്‍ നഗരമധ്യത്തിലെ പ്രസ് എന്‍ക്ലേവിന് സമീപത്തുള്ള പത്രഓഫീസില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതരായ നാലംഗ സംഘത്തിന്റെ ആക്രമണത്തിലാണ് ബുഖാരി വെടിയേറ്റ് മരിച്ചത്. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു
2000ല്‍ ബുഖാരിക്ക് നേരേ നടന്ന ആക്രമണത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച സുരക്ഷാ സൈനികനും ബുഖാരിയുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: