Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിനന്ദനങ്ങള്‍, പ്രണബ്ദാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 04:15 am IST
in Editorial

കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ പരിശീലന ശിബിരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആവനാഴിയില്‍ അവശേഷിക്കുന്ന ആയുധങ്ങളെല്ലാം കോണ്‍ഗ്രസ്സ് പുറത്തെടുത്തു. ആര്‍എസ്എസിന്റെ ക്ഷണം മുഖര്‍ജി സ്വീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രചാരവേല തുടങ്ങി.

പരിപാടിയില്‍ മുഖര്‍ജി പങ്കെടുക്കരുതെന്ന് ചിലര്‍. കോണ്‍ഗ്രസ്സ് പാരമ്പര്യമുള്ള മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തിന്റെ പടി ചവിട്ടരുതെന്ന് മറ്റു ചിലര്‍. അഥവാ പരിപാടിയില്‍ പങ്കെുത്താല്‍ത്തന്നെ ആര്‍എസ്എസിനെ വിമര്‍ശിക്കണമെന്ന് ഇനിയും ചിലര്‍. ഉപദേശങ്ങളും ആക്ഷേപങ്ങളും താക്കീതും പരിഹാസവും അനുനയവുമൊക്കെയായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അരങ്ങുതകര്‍ത്തു. ഒടുവില്‍ അച്ഛനെതിരെ മകള്‍ ശിര്‍മിഷ്ഠ മുഖര്‍ജിയെത്തന്നെ രംഗത്തിറക്കി!

എല്ലാം വിഫലമായിരിക്കുന്നു. വിമര്‍ശനങ്ങളില്‍ പതറുന്നയാളല്ല അനുഭവസമ്പന്നനായ മുഖര്‍ജി. വ്യക്തിപരമായ അന്തസ്സും പ്രതിപക്ഷ ബഹുമാനവും രാഷ്‌ട്രീയ സദാചാരവും അറിയുന്ന, കയറ്റിറക്കങ്ങള്‍ പലതും കണ്ട പൊതുപ്രവര്‍ത്തനരംഗത്തെ ഭീഷ്മാചാര്യനെ സങ്കുചിത രാഷ്‌ട്രീയംവച്ച് വിമര്‍ശിക്കാതിരിക്കാനുള്ള വിവേകം കോണ്‍ഗ്രസ്സ്  കാണിക്കണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. ഇന്ന് രാഷ്‌ട്രീയമായും സംഘടനാപരമായും തകര്‍ന്നടിഞ്ഞ ഒരു പ്രസ്ഥാനമാണത്. ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചും അജ്ഞരായ ഒരുകൂട്ടമാളുകള്‍ അധികാരത്തിനുവേണ്ടി മാത്രം ഒന്നിച്ചുനില്‍ക്കുകയാണ്.

ഇവര്‍ക്കിടയില്‍ മുഖര്‍ജിയെപ്പോലെ ഔന്നത്യമുള്ള ഒരാള്‍ക്ക് സ്ഥാനമുണ്ടാവില്ല. മുഖര്‍ജിയുടെ കോണ്‍ഗ്രസ്സ് പാരമ്പര്യത്തെക്കുറിച്ച് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്ന കോണ്‍ഗ്രസ്സ്, മുന്‍കാലങ്ങളില്‍ അദ്ദേഹത്തെ അവഗണിച്ചതും വഞ്ചിച്ചതും അവഹേളിച്ചതുമൊക്കെ ആരും മറന്നിട്ടില്ല. മൂന്നുപ്രാവശ്യമാണ് മുഖര്‍ജിക്ക് കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിസ്ഥാനം നിഷേധിച്ചത്. ഒടുവില്‍ രാഷ്‌ട്രപതിയാക്കിയത് കോണ്‍ഗ്രസ്സിലെ യുവരാജാവായ രാഹുലിനെ അരിയിട്ടുവാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. സോണിയാ കോണ്‍ഗ്രസ്സിന്റെ ഈ നന്ദികേടുകള്‍ മുഖര്‍ജിയെപ്പോലൊരാള്‍ മറന്നിരിക്കുമെന്ന് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കൂ.

ആഗ്രഹിച്ചതൊന്നും നടക്കാെത വന്നപ്പോള്‍ കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്സ്. നാഗ്പൂരില്‍ മുഖര്‍ജി നടത്തിയ പ്രസംഗം ആര്‍എസ്എസിനുള്ള പാഠമാണത്രേ. നാഗ്പൂരിലെത്തിയ മുഖര്‍ജി മാധ്യമ കോലാഹലം കണക്കിലെടുത്ത് ആര്‍എസ്എസിനെ വിമര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും വ്യാമോഹിച്ചത്. എന്നാല്‍ വിമര്‍ശിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നു മാത്രമല്ല, ആര്‍എസ്എസ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആശയധാരകളെ അരക്കിട്ടുറപ്പിക്കുന്ന പ്രസംഗമാണ് മുഖര്‍ജി നടത്തിയത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുഖര്‍ജി സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചത് ‘ഹെഡ്‌ഗേവാര്‍ ഭാരതത്തിന്റെ മഹാനായ പുത്രന്‍’ എന്നാണ്. ഇതിനെക്കാള്‍ എന്ത് അംഗീകാരമാണ് ആര്‍എസ്എസിനു വേണ്ടത്!

ഭാരതത്തിന്റെ വിശ്വവിശാലമായ ദേശീയതയെക്കുറിച്ചും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും, ബഹുസ്വരതയെക്കുറിച്ചും, ഒരു രാഷ്‌ട്രം ഒരു ജനത എന്ന സങ്കല്‍പ്പത്തെക്കുറിച്ചും രാഷ്‌ട്രതന്ത്രജ്ഞന്റെ ഔന്നത്യത്തോടെ ആവര്‍ത്തിച്ചു പറഞ്ഞ പ്രണബ്ദായോട് ആര്‍എസ്എസ് മാത്രമല്ല, മുഴുവന്‍ ദേശാഭിമാനികളും കടപ്പെട്ടിരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.