Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിരോധ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ തകര്‍ത്തു; ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:02 am IST
inWorld

ഫ്‌ളോറിഡ: കാന്‍സര്‍ ചികിത്സാ രംഗത്ത് അത്ഭുതകരമായ മുന്നേറ്റത്തിനു വഴിയൊരുക്കാവുന്ന പരീക്ഷണത്തിന് വിജയം. സ്തനാര്‍ബുദം ബാധിച്ച് പിന്നീട് അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടര്‍ന്ന്, മരണം ഉറപ്പിച്ചിരുന്ന സ്ത്രീ ജീവിതത്തിലേക്കു തിരിച്ചു വന്നു. രോഗിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നു തന്നെ ശേഖരിച്ച പ്രതിരോധ കോശങ്ങളെ ഉപയോഗിച്ച് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന രീതിയാണ് വിജയിച്ചത്. 

ഫ്‌ളോറിഡയില്‍ നിന്നുള്ള നാല്‍പ്പത്തൊമ്പതുകാരിയായ ജൂഡി പെര്‍ക്കിന്‍സ് എന്ന സ്ത്രീ ഈ പരീക്ഷണത്തിന്റെ വിജയപ്രതീകമായി പുഞ്ചിരിച്ച് ഈ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു. വലതു സ്തനത്തില്‍ ബാധിച്ച കാന്‍സര്‍ പിന്നീട് കരള്‍ വരെ പടര്‍ന്നു. നിരവധി കീമോതെറാപ്പികള്‍ക്കു ശേഷം ഇനി ഏറിയാല്‍ രണ്ടു വര്‍ഷം എന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ജോലി വരെ രാജിവെച്ച് മരണത്തെ വരവേല്‍ക്കാനൊരുങ്ങി ജൂഡി. 

എന്നാല്‍ ജൂഡിയെ ചികിത്സിച്ച മെറിലാന്‍ഡ് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ ഒരു അവസാന ശ്രമത്തിനു തയാറെടുക്കാന്‍ ജൂഡിയോടു നിര്‍ദേശിച്ചു. ഇമ്യൂണോതെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ജൂഡിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നും ഭാവിയില്‍ ട്യൂമറായി മാറാന്‍ സാധ്യതയുള്ള ഭാഗത്തു നിന്നും ബയോപ്‌സിയെടുത്തു. ട്യൂമര്‍ ടിഷ്യൂവിലെ പ്രതിരോധ കോശങ്ങളെ വേര്‍പെടുത്തി. പിന്നീട് ഇവയെ ലക്ഷക്കണത്തിനു കോശങ്ങളാക്കി ലാബില്‍ വളര്‍ത്തി. ട്യൂമര്‍ സെല്ലുകള്‍ ഏതു തരത്തിലുള്ള രൂപാന്തരീകരണത്തിനാണ് വിധേയമാതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഈ സെല്ലുകളെ നശിപ്പിക്കാന്‍ പാകത്തിനുള്ള പ്രതിരോധ കോശങ്ങളെ തരംതിരിച്ച് ട്യൂമറിലേക്ക് വീണ്ടും കടത്തിവിട്ടു. പ്രതിരോധ സെല്ലുകള്‍ കാന്‍സര്‍ സെല്ലുകളെ ആക്രമിച്ചു നശിപ്പിക്കുന്ന കാഴ്‌ച്ചയാണ് പിന്നീടു കണ്ടത്.

എണ്‍പതു ദശലക്ഷം പ്രതിരോധ സെല്ലുകളെയാണ് ജൂഡിയുടെ ശരീരത്തിലേക്ക് കടത്തി വിട്ടത്. എല്ലാ പ്രതിരോധ സെല്ലുകളും കാന്‍സര്‍ സെല്ലുകളെ തകര്‍ക്കത്താന്‍ പാകത്തിനു കരുത്തുറ്റവയായിരുന്നില്ല. കരുത്തുള്ള പ്രതിരോധ സെല്ലുകളെ കണ്ടെത്തുന്നതും വെല്ലുവിളിയായിരുന്നു. നാല്‍പ്പത്തിരണ്ട് ആഴ്ചയ്‌ക്കു ശേഷമുള്ള പരിശോധനകളില്‍ ജൂഡി പരിപൂര്‍ണമായും കാന്‍സറില്‍ നിന്നു മോചനം നേടിയെന്നു കണ്ടെത്തി. രണ്ടു വര്‍ഷം ജൂഡിയെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് വിശദാംശങ്ങള്‍ ആശുപത്രി പുറത്തു വിട്ടത്. പര്‍വതാരോഹണത്തിനിടെ എടുത്ത തന്റെ ചിത്രങ്ങള്‍ ജൂഡി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. മരണത്തിനായി കാത്തിരുന്നിട്ട് അത്ഭുതകരമായി തിരിച്ചു വന്നു എന്നാണ് രോഗം ഭേദമായതിനെ ജൂഡി വിശേഷിപ്പിക്കുന്നത്. 

ചികിത്സയുടെ വിശദാംശങ്ങള്‍ നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ ഈ നേട്ടത്തെ പ്രശംസിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ്, ഗര്‍ഭാശയ ക്യാന്‍സര്‍ ചികിത്സക്ക് ഫലപ്രദമായി പരീക്ഷിക്കാവുന്ന രീതിയാണിതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ കൂടുതല്‍ വിശദമായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ലാതെ ഈ രീതി മറ്റു രോഗികളില്‍ പ്രയോഗിക്കരുത് എന്ന മുന്നറിയിപ്പുമുണ്ട്. ഒരു ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ അതേ രോഗിയുടെ കാന്‍സര്‍ സെല്ലുകളില്‍ വിജയിച്ചെന്നു കരുതി ഇത് എല്ലായിടത്തും അനുകൂല പ്രതികരണമുണ്ടാക്കണെമന്നില്ലെന്ന് ലണ്ടന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്യൂണോതെറാപ്പി വിഭാഗം പ്രഫസര്‍ അലന്‍ മെല്‍ച്ചര്‍ പറയുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.