Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഷ്‌കര്‍ ഇ തൊയ്ബ സംഭാഷണം ചോര്‍ത്താനാകാത്ത മൊബൈലുകള്‍ വികസിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:04 am IST
in World

ന്യൂദല്‍ഹി : അന്വേഷണഏജന്‍സികള്‍ക്ക് സംഭാഷണം ചോര്‍ത്താന്‍ കഴിയാത്ത മൊബൈല്‍ സംവിധാനം ആശയവിനിമയത്തിനായി ഭീകരവാദസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ മുള്‍ട്ടാന്‍ സ്വദേശിയായ ഇരുപതുകാരനായ ഹംസ എന്ന സൈബുള്ളയെ ചോദ്യംചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. 2017ല്‍ 450 യുവാക്കളെ ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനിലെ വിവിധപ്രദേശങ്ങളില്‍ നിന്നും നിന്നും റിക്രൂട്ട് ചെയ്ത് വിദഗ്ധപരിശീലനം നല്‍കിയിട്ടുണ്ടെന്നും സൈബുള്ള വെളിപ്പെടുത്തി.  

ലഷ്‌കര്‍ ഇ തൊയ്ബയുടെ വിദ്യാര്‍ത്ഥിവിഭാഗമായ അല്‍ മുഹമ്മദീയാ സ്റ്റുഡന്‍സ് ആണ് പുതിയ മൊബൈല്‍ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. ഒരു പ്രത്യേക ചിപ്പ് മൊബൈലില്‍ ഇട്ടാല്‍ തൊട്ടടുത്ത ടവറുമായി മൊബൈല്‍ കണക്ഷന്‍ ബന്ധിക്കപ്പെടും. അംഗീകൃത മൊബൈല്‍ സര്‍വ്വീസ് ദാതാക്കളുടെ സേവനമില്ലാതെ തന്നെ ആശയവിനിമയം നടത്താനാകും. ഇത്തരം സംഭാഷണങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കണ്ടെത്താനാവില്ല. ഏതെങ്കിലും തരത്തില്‍ സംഭാഷണം ചോര്‍ത്താന്‍ ശ്രമം നടത്തിയാല്‍ കോള്‍ ഉടന്‍ കട്ടാവും. ബുര്‍ഹാന്‍ വാനിയുടെ പേരിലാണ് യുവാക്കളെ പ്രേരിപ്പിച്ച് 15 നും 25 നുമിടയില്‍ പ്രായമുള്ള 450 യുവാക്കളെ ലഷ്‌കര്‍ ഇ തൊയ്ബ റിക്രൂട്ട് ചെയ്തത്. ഇവരെ കൂടുതല്‍ ആയുധപരിശീലനങ്ങള്‍ക്കായി വിവിധ ക്യാമ്പുകളിലേക്ക് അയച്ചു.

പാക് അധീന കശ്മീരിലെ മുസാഫറാബാദ് വനമേഖലയിലെ മസ്‌ക്കര്‍ ഖാലിബാര്‍ എന്ന ക്യാമ്പില്‍ ലഷ്‌കര്‍ ഇ തൊയ്ബയും മാതൃസംഘടനയായ ജമാത്ത് ഉദ് ദാവയും ആത്മഹത്യാസ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മസ്‌ക്കര്‍ ഖാലിബാറിനെ കൂടാതെ കറാച്ചി ഫുഡ് സെന്റര്‍, മന്‍സേരയില്‍ താബുക്ക്,  മുസാഫറാബാദില്‍ മസ്‌ക്കര്‍, ദക്കന്‍, ഖാലിദ് ബിന്‍ വലീദ് എന്നീ പേരുകളിലും മുര്‍ദ്ദിക്കില്‍ ദോറ ബെയ്ത് ഉല്‍ റിസ്വാന്‍ എന്ന പേരിലും ഏഴ് പരിശീലനക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കടക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ നാല്‍പ്പതോളം കേഡര്‍ ലഷ്‌കര്‍ ഭീകരസംഘങ്ങള്‍ തയ്യാറെടുക്കുകയാണെന്നും  സൈബുള്ള വെളിപ്പെടുത്തി.  2017 ജനുവരിയില്‍  ദക്കനില്‍ പരിശീലനക്യാമ്പില്‍ രണ്ടുമാസക്കാലം ലഷ്‌കര്‍ ഇ തൊയ്ബ ഓപ്പറേഷന്‍ കമാന്‍ഡറും നവംബര്‍ 26 ഭീകരാക്രമണക്കേസിലെ പ്രതിയുമായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി പങ്കെടുത്തിരുന്നതായും സൈബുളള പറഞ്ഞു.

 മാര്‍ച്ച് 2 നാണ് സൈബുള്ള അടങ്ങുന്ന ആറംഗസംഘം ഇന്ത്യയിലേക്ക് കടന്നത്. സൈബുള്ളക്കൊപ്പമുണ്ടായിരുന്ന കമാന്‍ഡര്‍ വഖാസ് അടക്കമുള്ള അഞ്ചുപേര്‍ മാര്‍ച്ച് 20 ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവയ്‌പ്പില്‍ പരിക്കേറ്റ സൈബുള്ള  അവിടെനിന്ന് രക്ഷപ്പെട്ടുവെങ്കിലും 15 ദിവസത്തിനുശേഷം കുപ്‌വാരയിലെ ജഗദിയാല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പിടിയിലാവുകയായിരുന്നു. സൈബുള്ളയുടെ പിതാവ് പാകിസ്ഥാനിലെ ഇന്‍കംടാക്‌സ് ഓഫീസറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി; ബി.ബി ഗോപകുമാർ പത്രിക സമർപ്പിച്ചു, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

പുതിയ വാര്‍ത്തകള്‍

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.