Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ സംസ്‌കൃത പാരമ്പര്യം പുനരുദ്ധരിച്ച വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:10 am IST
in Vicharam

കേരളത്തിന്റെ സംസ്‌കൃത പാരമ്പര്യത്തെ പരിരക്ഷിച്ചുകൊണ്ട് അഭിമാനകരമാംവിധം ലോകപ്രശസ്തി നേടിയ ഒരു വ്യക്തിയെ രാഷ്‌ട്രം ആദരിക്കുമ്പോള്‍ അദ്ദേഹത്തിനു പൊതുസ്വീകരണം നല്‍കുന്നത് സ്വാഭാവികം. ആദിശങ്കരന്റെ പേരില്‍ കാലടിയില്‍ രൂപംകൊണ്ട സംസ്‌കൃത സര്‍വകലാശാലയുടെ ക്യാമ്പസ് ഡയറക്ടറായി സേവനം നടത്തിക്കൊണ്ട്, ആ സ്ഥാപനത്തിനു വേണ്ട വികസന സാധ്യതകള്‍ ഒരുക്കിയതും ആ പണ്ഡിതശ്രേഷ്ഠനാണ്; കോട്ടയം ജില്ലയിലെ വാഴൂരില്‍ 1946ല്‍ ജനിച്ച ജി. ഗംഗാധരന്‍ നായര്‍ എന്ന വ്യക്തി തന്റെ ജീവിതം സംസ്‌കൃത പഠനത്തിനും പ്രചാരണത്തിനും മാറ്റിവയ്‌ക്കുന്നു.

അദ്ദേഹത്തിന്റെ അനന്തരകാല ജീവിതം തിരുവനന്തപുരം സംസ്‌കൃതകോളജില്‍നിന്ന് വ്യാകരണത്തില്‍ മഹോപാധ്യായ ബിരുദം നേടിയശേഷം, അതേ വിഷയത്തില്‍ പിഎച്ച്ഡി എടുത്തതിനു പുറമേ റഷ്യന്‍ ഭാഷയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു. തുടര്‍ന്നു 38 വര്‍ഷകാലം കോളജധ്യാപകനായി സേവനം തുടങ്ങിയ ഗംഗാധരന്‍ നായര്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍നിന്നു വിരമിക്കുമ്പോള്‍ പ്രൊഫസറും ഡീനുമായിരുന്നു. 38 വര്‍ഷക്കാലത്തെ കോളജധ്യാപക വൃത്തിക്കുശേഷം തന്റെ പഠനവും അന്വേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. ഭാരതത്തിലെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല അഡൈ്വസറി സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 150-ല്‍പ്പരം ഗവേഷണ പ്രബന്ധങ്ങളും അനവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സര്‍വകലാശാലയുടെ തുടക്കത്തില്‍ തന്നെ ഡോ. ഗംഗാധരന്‍ നായരെ ലഭിച്ചതുകൊണ്ട് അതിന്റെ പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ പങ്കാളിയായിക്കൊണ്ട് അവിടുത്തെ പ്രധാന കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കാനും അനവധി ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

കേരളത്തിലെ സംസ്‌കൃത പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, തിരുവനന്തപുരം സംസ്‌കൃത കോളജിലും തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലും ഒരുകാലത്ത് പ്രശസ്തരായ അനവധി സംസ്‌കൃത പണ്ഡിതന്മാരുണ്ടായിരുന്നു. സംസ്‌കൃതത്തിലെ വിവിധ ശാസ്ത്ര ശാഖകളില്‍ അഗാധപാണ്ഡിത്യം നേടിയ വ്യക്തികള്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാല്‍ അവരില്‍ പലരും തമിഴ്‌നാട്ടില്‍നിന്നു വന്ന പണ്ഡിതന്മാരായിരുന്നു; രാജഭരണം നടന്നിരുന്നപ്പോല്‍ അനവധി ആനുകൂല്യങ്ങലും പാരിതോഷികങ്ങളും ലഭിക്കാനും അവര്‍ക്ക് അവസരമുണ്ടായിരുന്നു. അക്കാലത്ത് സംസ്‌കൃത പഠനത്തിനോ പണ്ഡിത സദസ്സുകളില്‍ വാദവിവാദങ്ങള്‍ നടത്താനോ എത്തുന്ന മലയാളികളുടെ എണ്ണം പരിമിതമായിരുന്നു. തിരുവനന്തപുരം സംസ്‌കൃത കോളജില്‍ പ്രഫസറായിരുന്ന ബാലരാമപ്പണിക്കര്‍ എന്ന ഒരദ്ധ്യാപകനെയാണ് ഗംഗാധരന്‍ നായരെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മവരുന്നത്. അയത്‌ന ലളിതമായി സുദീര്‍ഘം സംസ്‌കൃതത്തില്‍ പ്രസംഗിക്കുന്ന ബാലരാമപ്പണിക്കര്‍ സാറിനെ മറക്കാനാകില്ല. വേദാന്തമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വ്യാകരണ ശാസ്ത്രമായിരുന്നു ഗംഗാധരന്‍ നായരുടെ വിഷയമെങ്കിലും, വിശാലമായി സംസ്‌കൃത ഭാഷാപ്രചാരണത്തിനദ്ദേഹം സമയം കണ്ടെത്തുന്നു.

ഇന്ന് സ്ഥാപനബാഹ്യമായി സാധാരണക്കാരെ സംസ്‌കൃതത്തോടടുപ്പിക്കാന്‍ സംഭാഷണ ശിബിരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട്, രംഗത്തുവന്ന സംഘപ്രചാരകനായ ശ്രീകൃഷ്ണ ശര്‍മ്മാജിയേയും കര്‍ണാടകത്തിലെ ചമു കൃഷ്ണ ശാസ്ത്രിയേയും പോലെ സാധാരണക്കാരൊടൊപ്പമിറങ്ങി സംസ്‌കൃത പ്രചാരണത്തിന് ഗംഗാധരന്‍ നായരും രംഗത്തുവന്നു.  രക്ഷാധികാരി എന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനം മാത്രമല്ല, ചാലക്കുടിക്കടുത്ത് ഒരു സംസ്‌കൃത ഗ്രാമം സൃഷ്ടിക്കുവാനുള്ള പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നു.

ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഗംഗാധരന്‍ നായര്‍ തന്റെ എല്ലാ സഹകരണവും നല്‍കി. സാംസ്‌കാരിക വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഒരു വിദ്യാപീഠം തുടങ്ങിയപ്പോള്‍, അതിന് പാഠ്യപദ്ധതി തയ്യാറാക്കാന്‍ മുന്‍പന്തിയില്‍ വന്നതും ഗംഗാധരന്‍ നായരാണ്. കഴിഞ്ഞ 30 വര്‍ഷമായി അമൃത ഭാരതി വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ട്, ഇന്നതിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു.

അടുത്തകാലത്ത് രാഷ്‌ട്രപതിയുടെ കയ്യില്‍നിന്ന് മഹാമഹോപാദ്ധ്യായ ബിരുദം സ്വീകരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഖില ഭാരതീയ പ്രശസ്തിയെക്കുറിച്ച് പലരും അറിയുന്നത്. 

ഗംഗാധരന്‍ നായരുടെ ജന്മനാടായ വാഴൂരിലെ തീര്‍ത്ഥപാദാശ്രമവുമായി ബന്ധപ്പെടാനും മഹാപണ്ഡിതനായിരുന്ന വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ സമ്പര്‍ക്കം ലഭിക്കാനും അദ്ദേഹത്തിനവസരം ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സംസ്‌കൃത കോളജില്‍ വളരെക്കാലം അധ്യാപകനായിരിക്കാനും അവിടെ സ്ഥിരമായി താമസിക്കാനും അവസരം ലഭിച്ച ഗംഗാധരന്‍ നായര്‍ക്ക് മേയ് 19 ന് അനുയോജ്യമായ ഒരു സ്വീകരണം നല്‍കാന്‍ തൃപ്പൂണിത്തുറ പൗരാവലി തയ്യാറെടുക്കുകയാണ്.

എം. എ. കൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.