Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം വീണ്ടും ഭ്രാന്താലയമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:28 am IST
inEditorial

സമൂഹത്തിലെ ജാതിസ്പര്‍ദ്ദയും അയിത്തവും അനാചാരങ്ങളും കണ്ടുമടുത്താണ് ഒരിക്കല്‍ കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ ആക്ഷേപിച്ചത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള യോഗിവര്യന്മാരുടെ അക്ഷീണപരിശ്രമം മൂലം പഴയ ജീര്‍ണാവസ്ഥ ഒട്ടൊക്കെ മാറ്റിയെടുത്തു. അതിനുശേഷമാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശവാദം ഉണ്ടായത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ ചെകുത്താന്മാരുടെ വിളയാട്ടമാണ്. കുറ്റവാളികളെ നിലയ്‌ക്ക് നിര്‍ത്തേണ്ട പോലീസുകാരാകട്ടെ കാര്യനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് കാട്ടുന്നത്. ഭ്രാന്തന്മാരെ തളയ്‌ക്കേണ്ട ചങ്ങലയ്‌ക്കുതന്നെ ഭ്രാന്തിളകിയാലെങ്ങനെ എന്ന അവസ്ഥയാണിത്. വാരാപ്പുഴയില്‍ ഒരു നിരപരാധിയെ സ്റ്റേഷനില്‍ കൊണ്ടുപോയി ചവിട്ടിക്കൊല്ലുന്ന സ്ഥിതിവരെ ഉണ്ടായതിന്റെ നടുക്കം മാറും മുമ്പാണ് കരുനാഗപ്പള്ളിയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ ഒരു യുവാവിനെ പിടിച്ച് സ്റ്റേഷനിലിരുത്തിയത്. അടിപിടക്കേസില്‍ പ്രതിയായ ഇയാള്‍ക്ക് കോടതി നല്‍കിയ ജാമ്യം പോലും ഗൗനിക്കാതെയായിരുന്നു പോലീസിന്റെ അതിക്രമം.

പോലീസിന്റെ കൃത്യവിലോപത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് എടപ്പാള്‍ സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം. കൃത്യം നടന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതികിട്ടിയ ഭാവംപോലും പോലീസ് നടിച്ചില്ല. കേസില്‍ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത് പതിനേഴ് ദിവസത്തിനുശേഷമാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത് ഏപ്രില്‍ 18നാണ്. തിയേറ്ററിലെ സിസിടിവിയില്‍ പീഡനത്തിന്റെ ദൃശ്യം പതിയുകയായിരുന്നു. ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന് കൈമാറി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയതാണ്. എന്നാല്‍ സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിച്ചില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമായി നടന്നു. ഭരണകക്ഷിയുടെ പണസഞ്ചിയാണ് ഇയാളെന്ന് നാടൊന്നടങ്കം പറയുന്നു. രാഷ്‌ട്രീയ നേതാക്കളും പോലീസും ഈ ധനാഡ്യനെ രക്ഷിക്കുമെന്നായപ്പോഴാണ് മാധ്യമങ്ങളില്‍ സിനിമാഹാളിലെ കാമചേഷ്ടകളടക്കം വാര്‍ത്തയായത്. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടിക്കുന്നത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയേയും പെണ്‍കുട്ടിയേയും ഇരുവശത്തും ഇരുത്തി രണ്ട് മണിക്കൂറിലധികം ഇയാളുടെ ഞരമ്പുരോഗം പ്രകടിപ്പിച്ചു.  

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നത്. നാടോടി സംഘത്തില്‍പ്പെട്ട ഏഴ് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കവെ കുട്ടി ബഹളം വച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കളോടൊപ്പം അന്തിയുറങ്ങിയ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടിക്കാനായില്ല. അച്ഛനും അമ്മയ്‌ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടുപോവുകയാണുണ്ടായത്.

പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 50,000 രൂപയുടെ ചെക്കും നല്‍കി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പിഞ്ചുകുഞ്ഞുങ്ങളെ മാത്രമല്ല എണ്‍പത് കഴിഞ്ഞ അമ്മമാരിലേക്കും കണ്ണും കയ്യും എറിയും വിധം ഞരമ്പുരോഗികളുടെ എണ്ണം കൂടുകയാണ്. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറുകയാണോ, എന്ന ചോദ്യം പരക്കെ ഉയരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട കുറ്റവാസനകളെപ്പോലും പര്‍വ്വതീകരിക്കുന്ന മലയാളികളിലെ ചിലര്‍ നാള്‍ക്കുനാള്‍ മാനക്കേടുകള്‍ വരുത്തിവയ്‌ക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസും കശ്മലരാകുന്നത് വലിയ അപകട സൂചനയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.