സ്വാതന്ത്ര്യലബ്ധിക്കും നല്ല ജനാധിപത്യ വ്യവസ്ഥയ്ക്കും കോണ്‍ഗ്രസ്സിന്റെ പങ്ക് പ്രശംസനീയമായിരുന്നിരിക്കാം. പക്ഷെ അവര്‍ വളരെ കാലം ഭരിച്ച രാജ്യത്തെ അവര്‍തന്നെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് സഹിക്കാന്‍ വയ്യ. പ്രധാനമന്ത്രിയെ പേരെടുത്ത് നിരന്തരം അവഹേളിച്ചപ്പോള്‍ ഫലം കണ്ടില്ല. അപ്പോള്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ഇതുവരെ ആരും വിമര്‍ശിക്കാത്ത വിദേശകാര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് ശത്രുരാജ്യങ്ങള്‍ക്ക് വളം നല്കി. അവര്‍ ഭരിക്കുമ്പോള്‍ ആയുധം വാങ്ങാതെ പട്ടാളത്തിനുവന്ന ക്ഷീണം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറ്റംപറഞ്ഞു.
സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചപ്പോള്‍ പ്രശംസിക്കുന്നതിനു പകരം പട്ടാളത്തിന്റെ വീര്യം കെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കി.. ഇലക്ഷന് കമ്മീഷനെ വെറുതെ കുറ്റം പറഞ്ഞ് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നശിപ്പിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നു. തിരഞ്ഞെടുപ്പില്‍ മതസൗഹാര്‍ദ്ദം യാത്രമല്ല ജാതിസ്പര്‍ദ്ധയും സൃഷ്ടിക്കുന്നു. പുതിയ അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ഈ പ്രവര്‍ത്തികള്‍ നാടിനു ദോഷമേ ചെയ്യൂ. ഒരു പ്രതിപക്ഷവും ഇത്രമോശമായി പ്രവര്‍ത്തിച്ചിട്ടില്ല.
-പി.കെ. മാധവമേനോന്
തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: