Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖുറാനിലെ ചിലത് റദ്ദാക്കണമെന്ന് ഫ്രാന്‍സിലെ ആവശ്യം ; പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 01:01 pm IST
in India

പാരീസ്: മതഗ്രന്ഥമായ ഖുറാനില്‍ അവശ്വാസികള്‍ക്കെതിരായ കാലഹരണപ്പെട്ട വചനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ മുന്നൂറിലേറെ പ്രമുഖരുടെ തുറന്ന കത്ത്. ബുദ്ധിജീവികളും പ്രശസ്തരുമടങ്ങുന്ന ഈ സംഘത്തിന്റെ കണ്‌ടെത്തല്‍, ഇസ്ലാമിക ഭീകരതയ്‌ക്ക് കാരണം ഖുറാനിലെ ഈ എഴുത്തുകളാണെന്നാണ്. 

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി, മാന്വല്‍ വാള്‍ ഉള്‍പ്പെടെ മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍, നിലവിലുള്ള എംപിമാര്‍ തുടങ്ങി ഒട്ടേറെപേര്‍ ഒപ്പിട്ടതാണ് ഇൗ തുറന്ന കത്ത്. ഇസ്ലാമികതയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്ത് ‘ലെ ഫിഗാറിയോ’ എന്ന ഫ്രഞ്ച് പത്രത്തിലാണ് 2018 മാര്‍ച്ച് 19 ന് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. 

കത്തിനെ ഹീനം, വര്‍ഗീയം, അപലപനീയം, ഇസ്ലാംപേടി, പ്രകോപനപരം എന്നിങ്ങനെ വിമര്‍ശിച്ച് ഫ്രാന്‍സിലെമ്പാടും പ്രതിഷേധങ്ങളുണ്ട്. തുര്‍ക്കി ഉപപ്രധാനമന്ത്രി ബെകിര്‍ ബോസ്ദാഗ് കത്തിനെ അപലപിച്ചു. സര്‍കോസിയെ ഇസ്ലാമിന്റെ ശത്രുവെന്ന് വിളിച്ചു. 

മുപ്പത് ഇമാമുകള്‍ കത്തിനെതിരേ ശക്തമായ പ്രതികരണങ്ങളുമായി മറുപടിക്കത്തിറക്കിയിട്ടുണ്ട്. ഫ്രാന്‍സിനു പുറത്തേക്കും പ്രതിഷേധം വളരുന്നു. അതേ സമയം ബുദ്ധിജീവികളുടെ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതാണെന്ന വാദങ്ങളും ശക്തിപ്പെടുന്നു. 

മുന്നൂറു പേര്‍ ഒപ്പിട്ട കത്തില്‍ ഇസ്ലാമിനെ ”യഹൂദ വിരുദ്ധ”മെന്ന് വിശേഷിപ്പിക്കുന്നു. കാലഹരണപ്പെട്ട കാര്യങ്ങളാണ് ഖുറാനില്‍-” ജൂതരെയും ക്രിസ്ത്യാനികളെയും അവിശ്വാസികളേയും വധിക്കുകയും ശിക്ഷിക്കുകയും വേണ”മെന്ന ഭാഗം നീക്കം ചെയ്യണമെന്ന് കത്ത് ”ഇസ്ലാമിക അധികൃത”രോട് ആവശ്യപ്പെടുന്നു. 

ഫ്രാന്‍സിലെമ്പാടും ”ഇസ്ലാമിക യാഥാസ്ഥിതികത്വം” വളര്‍ത്തുന്നതിനും ”ആസൂത്രിത വംശീയ ഉന്മൂലനം” നടക്കുന്നതിനുമെതിരേ  കത്തില്‍  വിമര്‍ശനമുണ്ട്. യഹൂദരാണെന്ന് കാരണത്താല്‍ 11 പേരെ 2006 മുതല്‍ ഇന്നുവരെ ഇസ്ലാമിക ഭീകരര്‍ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്‌ടെന്ന് കത്ത് വിശദീകരിക്കുന്നു. 

ഒരു മാസം മുമ്പ് 67 വയസുള്ള സാറാ ഹാല്‍മിയെന്ന യഹൂദ സ്ത്രീയെ ചിലര്‍ വീട്ടില്‍കയറി ആക്രമിച്ച് മര്‍ദ്ദിച്ച് ജനാലവഴി പുറത്തെറിഞ്ഞു. എറിയുമ്പോള്‍ അക്രമികള്‍ ”അള്ളാഹു അക്ബര്‍” എന്ന് വിളിക്കുന്നുണ്ടായിരുന്നു.  ഈ സംഭവവും ഇങ്ങനെയൊരു തുറന്ന കത്തിന് പ്രേരണയായി. മറ്റൊരു യഹൂദ സ്ത്രീ മിറീല്ലെ ക്‌നോളിനെ വീട്ടില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. അപ്പോഴും അക്രമികള്‍ ”അള്ളാഹു അക്ബര്‍” വിളിച്ചു. ഈ രണ്ടു സംഭവങ്ങളും വംശീയ ഹത്യയുടെ ഭാഗമാണെന്നാണ് കത്തില്‍ ഒപ്പിട്ടവര്‍ വിവരിക്കുന്നത്. 

ഖുറാന്‍ വചനങ്ങള്‍ അവിശ്വാസികള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു. അതിനാല്‍ അത്തരം കാലഹരണപ്പെട്ട വചനങ്ങള്‍ ഖുറാനില്‍നിന്ന് നീക്കണം. 

മുസ്ലിങ്ങളുടെ ഈ ആക്രമണങ്ങളും നീക്കങ്ങളും യഹൂദരെ അയല്‍പക്കംമാറാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ കുട്ടികളെ സ്‌കൂളുകളില്‍നിന്ന് മാറ്റുന്നു. പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ ഭയക്കുന്നു, കത്തില്‍ വിശദീകരിക്കുന്നു.

കത്ത് അവസാനിക്കുന്നത് ഇങ്ങനെ:

 ” ഇസ്ലാമികത ഒറ്റപ്പെട്ടു നില്‍ക്കാനിഷ്ടപ്പെടുന്നു, കാരണം, അവര്‍ മറ്റുള്ള മതങ്ങെള, അവരുടെ നിലപാടുകളോടു യോജിക്കാത്ത മുസ്ലിങ്ങളെയും നിഷേധിക്കുന്നു. ഇസ്ലാമികത ജനാധിപത്യ പരമാധികാരത്തെ വെറുക്കുന്നു. ഏതു തരത്തിലുള്ള നിയമസംവിധാനത്തെലും നിരസിക്കുന്നു. മേല്‍ക്കെ കിട്ടാത്തിടത്തെല്ലാം അഗവണിക്കപ്പെടുന്നുവെന്ന് ഇസ്ലാമികത കണക്കാക്കുന്നു.

ഇതെല്ലാം അംഗീകരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ആണിനും പെണ്ണിനും പരസ്പരം കാണാവുന്ന, ആരും അപമാനിക്കപ്പെടാത്ത ഒരുലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ തരത്തില്‍ താഴ്ന്നരാണെന്ന് ചിന്തിക്കുന്നവരുടേതല്ലാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരസ്പരം ഭയക്കാതെ ജനങ്ങള്‍ കഴിയുന്ന ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മതങ്ങള്‍ നിയമം നിശ്ചയിക്കാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.