Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യം നേടൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:12 am IST
in Samskriti

ഭാരതീയരുടെ പരമമായ പ്രാര്‍ഥനയാണ് ഗായത്രീമന്ത്രം. ഋഗ്വേദത്തിലും യജുര്‍വേദത്തിലും സാമവേദത്തിലും ഗായത്രീമന്ത്രം കടന്നുവരുന്നുണ്ട്. അഥര്‍വവേദത്തിലാകട്ടെ, ആ ഗായത്രിയെ ഉപാസിച്ചതുകൊണ്ടുള്ള ഫലത്തെക്കുറിച്ച് പറയുന്നു. ഗായത്രിയെ വേദമാതാവ് എന്നാണ് അഥര്‍വവേദത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ആ വേദമാതാവ് ഉപാസകന് എന്തെല്ലാമാണ് കനിഞ്ഞുനല്‍കുക എന്ന് വിവരിക്കുന്ന ആ അഥര്‍വവേദമന്ത്രവും അര്‍ഥവും കാണൂ:

ഓം സ്തുതാ മയാ വരദാ വേദമാതാ പ്രചോദയന്താം പാവമാനീ ദ്വിജാനാമ്.

ആയുഃ പ്രാണം പ്രജാം പശും കീര്തിം ദ്രവിണം ബ്രഹ്മവര്ചസം മഹ്യം ദത്വാ

വ്രജത ബ്രഹ്മലോകമ്. (അഥര്‍വവേദം 19.71.1)

അര്‍ഥം: (വരദാ വേദമാതാ=) വരദായിനിയായ വേദമാതാവ് (മയാ സ്തുതാ=) എന്നാല്‍ സ്തുതിക്കപ്പെട്ടിരിക്കുന്നു. (ദ്വിജാനാം പാവമാനീ=) ദ്വിജന്മാരെ പവിത്രീകരിക്കുന്ന ആ വേദമാതാവ് (പ്രചോദയന്താം=) എനിക്കായി പ്രചോദനങ്ങളേകട്ടെ. (ആയുഃ=) ആയുസ്സ്, (പ്രാണം=) പ്രാണശക്തി, (പ്രജാം=) സല്‍സന്താനം, (പശും=) പശുസമ്പത്ത്, (കീര്തിം=) യശസ്സ്, (ദ്രവിണം=) ധനം, (ബ്രഹ്മവര്ചസം=) ബ്രഹ്മതേജസ്സ് എന്നിവ (മഹ്യം ദത്വാ=) എനിക്കായി കനിഞ്ഞുനല്‍കിയിട്ട്, (ബ്രഹ്മലോകം വ്രജത=) ബ്രഹ്മലോകത്തെയും പ്രാപ്തമാക്കിയാലും.

എന്തുകൊണ്ടാണ് ഗായത്രി നമുക്ക് മാതാവാകുന്നത്? അപ്പോള്‍ പിതാവാരാണ്? ആരാണീ  ദ്വിജന്മാര്‍? ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ നമുക്കിവിടെ തോന്നാം. ഇതിനെല്ലാമുള്ള ഉത്തരം മനുസ്മൃതിയിലെ ഒരൊറ്റ ശ്ലോകത്തില്‍ അടുക്കിവെച്ചിട്ടുണ്ട്. ‘തത്ര യദ്ബ്രഹ്മജന്മാസ്യ മൗഞ്ജീബന്ധനചിഹ്നിതം തത്രാസ്യ മാതാ സാവിത്രീ പിതാ ത്വാചാര്യ ഉച്യതേ’ (മനുസ്മൃതി 2.170) എന്ന് മഹര്‍ഷി മനു പറയുന്നു. മൗഞ്ജീബന്ധനമാകുന്ന ലക്ഷണത്തോടുകൂടിയ ആ ബ്രഹ്മജന്മത്തില്‍ മാതാവ് ഗായത്രിയും പിതാവ് ആചാര്യനുമാകുന്നു എന്ന് അര്‍ഥം. 

മറ്റ് ജന്തുക്കളിലേതുപോലെതന്നെ മാതാവും പിതാവും നമ്മുടെ ഈ സ്ഥൂലശരീരത്തെ ഉത്പാദിപ്പിച്ചു. എന്നാല്‍ ഇതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു ജന്മം അവന്‍ ആചാര്യനിലൂടെ ഗായത്രീദീക്ഷിതനാകുമ്പോള്‍ അവന് ലഭിക്കുകയാണ്. ശരീരത്തിന്റെ മരണത്തോടുകൂടി നശിക്കാത്ത അറിവാകുന്ന ആ ശരീരം ഉത്പാദിപ്പിക്കുന്നത് ആചാര്യനാകുന്ന പിതാവും ഗായത്രിയാകുന്ന മാതാവും ചേര്‍ന്നാണ്. അങ്ങനെ രണ്ടാമതും ജനിച്ചവനെ ദ്വിജന്‍ എന്ന് വിളിക്കുന്നു. 

അങ്ങനെയുള്ള ദ്വിജന്മാരുടെ ബുദ്ധിയെ ഗായത്രിയാകുന്ന ആ വേദമാതാവ് പവിത്രീകരിക്കുന്നു. ‘ധിയോ യോ നഃ പ്രചോദയാത്’ എന്ന് പ്രാര്‍ഥിക്കുന്ന ആ ഉപാസകരുടെ ബുദ്ധി ഉത്തരോത്തരം പ്രചോദിതമാകുന്നു. ആ വേദോപാസകരുടെ ഭൗതികജീവിതത്തിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വേദമാതാവ് അവര്‍ക്കായി വരങ്ങളെ കനിഞ്ഞുനല്‍കുന്നു. മന്ത്രത്തിലെ ‘വരദാ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. 

എന്തെല്ലാം വരങ്ങളാണ് അവര്‍ നേടുന്നത്? മന്ത്രം പറയുന്നു ആയുസ്സ്, പ്രാണശക്തി, സല്‍സന്താനങ്ങള്‍, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം ഈ ജീവിതത്തില്‍തന്നെ അവര്‍ക്ക് ലഭ്യമാകുന്നു. ഇവയോരോന്നിനെക്കുറിച്ചും വേദങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഉദാഹരണമായി, ആയുസ്സെന്നാല്‍ അത് നൂറുവര്‍ഷം വേണമെന്ന് വേദങ്ങളില്‍ പറയുന്നു. ‘അദീനാ സ്യാമ ശരദഃ ശതമ്’ എന്ന് യജുര്‍വേദം. അതായത് യാതൊരു ദീനവും കൂടാതെ നൂറു ശരത്കാലങ്ങള്‍ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമെല്ലാം നാം ജീവിക്കണം. ജീവിതം നരകമാണെന്ന് പഴി പറഞ്ഞുകൊണ്ടല്ല, ഭൂമിയെ സ്വര്‍ഗ്ഗമാക്കിക്കൊണ്ട് ജീവിക്കണം ഒരു നൂറുവര്‍ഷക്കാലം. എന്നാല്‍ സ്വര്‍ഗ്ഗമാണോ നമ്മുടെ പരമലക്ഷ്യം? ഒരിക്കലുമല്ല, മന്ത്രം പറയുന്നു, ‘വ്രജത ബ്രഹ്മലോകമ്’. ആയുസ്സ്, പ്രാണശക്തി, സല്‍സന്താനങ്ങള്‍, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം നല്‍കിയ ശേഷം പരമ ലക്ഷ്യമായ ആ ബ്രഹ്മലോകത്തേക്ക്,  അല്ലയോ വേദമാതാവേ, എന്നെ കൈപിടിച്ചു കൊണ്ടുപോയാലും എന്ന്.

ജീവിതത്തെ സംബന്ധിച്ചുള്ള വേദത്തിന്റെ കാഴ്ചപ്പാട് ഈ മന്ത്രത്തിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ഇന്ന് പല ആത്മീയവാദികളും പ്രസംഗിക്കുംപോലെ ധനൈശ്വര്യങ്ങളൊന്നും സമ്പാദിക്കേണ്ടതില്ല. കാരണം അവ മോക്ഷത്തിന് തടസ്സമാണ്. അവ നമ്മെ ഈശ്വരനില്‍നിന്ന് അകറ്റും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഭൗതികജീവിതവും ആധ്യാത്മികജീവിതവും പരസ്പരവിരുദ്ധമാണ് എന്നുള്ള കാഴ്ചപ്പാട് ഈ വേദമന്ത്രത്തിനു മുന്‍പില്‍ തകര്‍ന്നടിയുകയാണ്. വേദത്തിന്റെ കാഴ്ചപ്പാട് എല്ലാ ഭൗതികസമൃദ്ധിയും വേണമെന്നാണ്. എന്നാല്‍ ഭൗതികതയ്‌ക്ക് വശപ്പെട്ടുകഴിയാതെ, ആധ്യാത്മികമായും ഉയരുകയും, പരമമായി മോക്ഷത്തെയും പ്രാപ്തമാക്കണമെന്നുമാണ്. ഇതിനു രണ്ടിനുമായി വേദം നല്‍കുന്ന ഉപായമാണ് ഗായത്രീസാധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.