Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമര്‍നാഥില്‍ ഹിമ ശിവലിംഗം തെളിഞ്ഞു, തീര്‍ത്ഥാടനം ജൂലൈ 28 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:05 am IST
in Vicharam

കശ്മീരിലെ തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹയില്‍ ഹിമ ശിവലിംഗം രൂപമെടുത്തു. ലോകത്തെ ഏറ്റവും പ്രധാന സ്വയംഭൂമൂര്‍ത്തിയാണ് ഇവിടത്തെ ശിവലിംഗം. സദാ മഞ്ഞു മൂടിക്കിടക്കുന്ന ഇവിടെ മെയ്, ജൂണ്‍ കാലത്താണ് ഈ പ്രതിഭാസം കാണപ്പെടുക. അമരത്വത്തിന്റെ ഇടമാത്രേ ഈ ഗുഹ. അതുകൊണ്ട് ഇവിടം അമര്‍നാഥ് ആയി. പാര്‍വതിയുടെ സാന്നിധ്യത്തില്‍ ശിവന്‍ നടരാജ നൃത്തം ചെയ്തത് ഇവിടെയാണത്രെ. 

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പ്രസിദ്ധമായ അമര്‍നാഥ് തീര്‍ഥാടനം. ഈവര്‍ഷത്തെ തീര്‍ഥാടനം ജൂലൈ 28നു തുടങ്ങും. ഒരു മാസം നീളും. കനത്ത സുരക്ഷാ സംവിധാനത്തോടെ ജമ്മുകശ്മീര്‍  സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീര്‍ഥാടനത്തില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും  വിദേശത്തുനിന്നുമുള്ള  ഭക്തര്‍ പങ്കെടുക്കും. മതസൗഹാദ്ദം നിലനിന്നിരുന്ന മുന്‍കാലത്ത് ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് സംഘടിപ്പിച്ചിരുന്ന തീര്‍ഥാടനം ഇന്ന് ഭീതിയുടെ നിഴലിലാണ് നടക്കുക. തീവ്രവാദികളുടെയും വിഘടന വാദികളുടെയും ആക്രമണം ഭയന്ന് പട്ടാളത്തിന്റെയും പോലീസിന്റെയും അകമ്പടിയിലാണ് യാത്ര. 

ആഷാഢ പൂര്‍ണിമ മുതല്‍ ശ്രാവണ പൂര്‍ണിമ വരെയാണ് തീര്‍ഥാടന സമയം. രക്തം ഉറയ്‌ക്കാന്‍ പോന്ന തണുപ്പിനെ വെല്ലുവിളിച്ച് വേണം യാത്ര. സ്വയംഭൂവായ ഹിമ ശിവലിംഗത്തിന് ച ന്ദ്രന്റെ സഞ്ചാരത്തിനനുസരിച്ച് വലിപ്പത്തില്‍ മാറ്റം വരുമത്രെ. പൗര്‍ണമി നാളിലാണ് ഏറ്റവും കൂടുതല്‍ വലിപ്പമുണ്ടാവുക. 

അമരാവതി നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 4000 മീറ്ററോളം ഉയരത്തിലാണ് ഗുഹ. ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ കിഴക്കാണ് ഗുഹ. പഹല്‍ ഗാമില്‍ നിന്ന് ദുര്‍ഘട പാതയിലൂടെ 40 കിലോമീറ്റര്‍ കാല്‍നടയായോ കുതിരപ്പുറത്തോ സഞ്ചരിച്ചുവേണം ഗുഹയില്‍ എത്താന്‍. ശിവലിംഗത്തിനൊപ്പം ശ്രീ പാര്‍വതിയുടെയും ഗണപതിയുടെയും രൂപവും ഗുഹയില്‍ രൂപപ്പെടുമത്രേ.  

ഈ ഭൂ ഭാഗമാകെ  മുന്‍പ് വെള്ളം മൂടിക്കിടന്നതാണെന്നും ഇവിടെയെത്തിയ കശ്യപ മഹര്‍ഷി, നദികളുടെ രൂപത്തില്‍ വെള്ളമാകെ ഒഴുക്കിക്കളഞ്ഞെന്നുമാണ് ഇവിടവുമായി ബന്ധപ്പെട്ട കഥ. പിന്നീട് ഇവിടെയെത്തിയ ഭൃഗു മഹര്‍ഷിയാണത്രെ ഈ ഗുഹ കണ്ടെത്തിയത്. പാര്‍വതിക്ക് പരമ ശിവന്‍ ലോകതത്വം ഉപദേശിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. പാര്‍വതിയുടെ നിരന്തരമായ ആവശ്യത്തിന് ശിവന്‍ വഴങ്ങിയത് ഒരു വ്യവസ്ഥ പ്രകാരമായിരുന്നു. യാതൊരു ജീവജാലങ്ങളുടെയും സാന്നിധ്യമില്ലാത്ത സ്ഥലത്തുവച്ചെ അത് പറയൂ. കാരണം മറ്റുള്ളവര്‍ കേട്ടാല്‍ അവര്‍ക്ക് അമരത്വം കൈവരും. അത് പ്രപഞ്ച നിയമത്തിന് എതിരാണ്. അത്തരം സ്ഥലം തേടിയുള്ള യാത്രയില്‍ അവര്‍ ഈ ഗുഹയിലെത്തി. തന്റെ വാഹനമായ കാള, ശിരോലങ്കാരമായ ചന്ദ്രക്കല, നാഗാഭരണങ്ങള്‍ തുടങ്ങിയവ മാര്‍ഗ്ഗമധ്യേ ഉപേക്ഷിച്ചാണ് മഹാദേവന്‍ ഇവിടെയെത്തിയത്. ഗുഹയില്‍ പ്രവേശിക്കും മുന്‍പ് ശിവന്‍ തറച്ചതെന്നു വിശ്വസിക്കപ്പെടുന്ന ത്രിശൂലം ഗുഹാമുഖത്ത് കാണാം. 

ജീവികളൊന്നും അവിടെ  ഉണ്ടായിരുന്നില്ല. പക്ഷെ ഒരു പ്രാവിന്റെ മുട്ട ഉണ്ടായിരുന്നു. മുട്ടയ്‌ക്കുള്ളിലെ ജീവന്‍ ഈ കഥ കേട്ടു. ഫലമോ?  ആ മുട്ട വിരിഞ്ഞുണ്ടായ രണ്ടു പ്രാവുകള്‍ ചിരംജീവികളായത്രെ. അവര്‍ ഇന്നും ഗുഹയിലുണ്ടെന്നാണ് വിശ്വാസം.

ജി.കെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.