കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സി.പി.എം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിപിഎം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
സിപിഎമ്മിലെ വി.കെ കബീറാണ് വിപ്പ് ലംഘിച്ച് ചെയര്മാന് റഷീദിനെതിരെ വോട്ട് ചെയ്തത്. 28 അംഗ കൗണ്‍സിലില്‍ 15 പേര് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സിപിഎമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വി.കെ കബീര്‍ പറഞ്ഞു.
ചെയര്മാന് റഷീദിനെതിരെ ആറു മാസം മുന്‍പും യു.ഡി.എഫ് വിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയിലെ ഒരംഗം പിന്തുണച്ചതിനാല്‍ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ജനപക്ഷത്തെ വൈസ് ചെയര്‍മാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: