Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴില്‍ കുടിയേറ്റം; തൊഴില്‍ മേഖലയുടെ നട്ടെല്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:35 am IST
in Vicharam

തൊഴില്‍തേടി ഇതരദേശങ്ങളിലേക്ക് പോകുന്നവര്‍ സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയാകെയും സാമ്പത്തിക ഉന്നമനത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്. രാജ്യത്ത് 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ ആളുകള്‍ ഓരോ വര്‍ഷവും തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ആഭ്യന്തര പ്രവാസികളുടെ എണ്ണം 130 ദശലക്ഷം വരുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ പത്ത് ശതമാനം വരും. ഇത്രയധികം പേര്‍ തൊഴില്‍തേടി പോകുന്നത് ദാരിദ്ര്യത്തിന്റെയും വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും പ്രതിഫലനം മാത്രമായി കാണാനാകില്ല. തൊഴില്‍കുടിയേറ്റത്തിലൂടെ കൂടുതല്‍ വരുമാനം നേടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നു. പ്രവാസികളുടെ കുടുംബവരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അവരുടെ ഭക്ഷണത്തില്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരെ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു. തൊഴിലിന്റെ ചലനാത്മകതയാണ് ഇതിന്റെ ഗുണപരമായ മറ്റൊരു ഘടകം. തൊഴില്‍കുടിയേറ്റത്തിന്റെ ഫലമായി അതത് സംസ്ഥാനങ്ങളിലേക്കുള്ള പണത്തിന്റെ വരവിലുണ്ടാകുന്ന വര്‍ധന സാമൂഹ്യ വളര്‍ച്ചയ്‌ക്കും ദേശീയോദ്ഗ്രഥനത്തിനും വരെ സഹായകമാകുന്നുണ്ട്.  

1970കളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വന്‍തോതില്‍ നടന്ന തൊഴില്‍ കുടിയേറ്റം ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഗള്‍ഫ് പ്രവാസികള്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. അതേസമയം ഇത് കേരളത്തില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സ്ഥിതിവിശേഷവും സൃഷ്ടിച്ചു. ഈ വിടവ് നികത്തിക്കൊണ്ടാണ് ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെ തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിയത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ പല കാലങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് അസമിലെ തേയിലത്തോട്ടങ്ങളിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നുമുണ്ടായ കുടിയേറ്റം, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റക്കാരുടെ പറുദീസയായ മുംബൈയിലേക്ക് നടന്ന കുടിയേറ്റം, ഇവയൊക്കെ ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിനൊപ്പം സംഭവിച്ചതാണ്. കുടിയേറ്റക്കാര്‍ക്കെതിരെ മുംബൈയില്‍ പ്രാദേശികമായ രാഷ്‌ട്രീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമൊെക്ക അരങ്ങേറാറുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ ചൂടാറുന്നതോടെ എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുകയാണ് പതിവ്. മുംബൈ പോലൊരു നഗരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തദ്ദേശീയരെക്കൊണ്ടു മാത്രം സാധിക്കില്ലെന്നതാണ് ഇതിന് കാരണം. 

തൊഴില്‍കുടിയേറ്റക്കാര്‍ പ്രാദേശികമായ തൊഴിലുകള്‍ തട്ടിയെടുക്കുന്നുവെന്നും കൂലി നിരക്ക് കുറയാന്‍ കാരണക്കാരാകുന്നുവെന്നും കുടിയേറിയ സംസ്ഥാനത്തിന്റെ വരുമാനവളര്‍ച്ച കുറയ്‌ക്കുന്നുവെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. തൊഴിലാളികളെ ആവശ്യമുള്ളയിടങ്ങളിലേക്ക് മാത്രമാണ് കുടിയേറ്റം സംഭവിക്കുന്നത്. തൊഴില്‍ കുടിയേറ്റക്കാരുടെ സംസ്ഥാനങ്ങളില്‍ മനുഷ്യവിഭവശേഷിയുടെ കുറവിന്റെ ഫലമായി ഉല്‍പാദനക്ഷമത കുറയുകയും ചെയ്യുന്നുണ്ട്. 

 ഡല്‍ഹിയിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടക്കുന്ന ഉത്തരാഖണ്ഡിലെ തരിശായിക്കിടക്കുന്ന പാടശേഖരങ്ങളും പൂട്ടിക്കിടക്കുന്ന വീടുകളും ധാരാളമായി കാണാനാകുമെന്നത് ഇതിന്റെ ഒരു സങ്കീര്‍ണമായ വശമാണ്. എന്നാല്‍ ആശയവിനിമയ-ഗതാഗത വിപ്ലവത്തിന്റെ ഈ കാലത്ത് യുവജനങ്ങള്‍ക്ക് കൃഷിയിടങ്ങളെ മാത്രം ആശ്രയിച്ച് മികച്ച ജീവിത സാഹചര്യങ്ങള്‍ നേടാനാകില്ലെന്ന യാഥാര്‍ത്ഥ്യവും മുന്നിലുണ്ട്. 

തൊഴിലിനും വിദ്യാഭ്യാസത്തിനുമായുള്ള സ്ത്രീകളുടെ പ്രവാസം 2001ല്‍ നിന്ന് 2011ലെത്തുമ്പോള്‍ 101 ശമതാനം വര്‍ധിച്ചു. പുരുഷന്മാരുടെ ശരാശരിയെക്കാള്‍ ഇരട്ടിയാണിത്. ബിസിനസിനു വേണ്ടിയുള്ള കുടിയേറ്റത്തിന്റെ തോതില്‍ പുരുഷന്മാരെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവാണ് സ്ത്രീകളുടെ എണ്ണത്തിലുണ്ടായത്. 

 തൊഴില്‍കുടിയേറ്റം ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും അടയാളമായി കാണുമ്പോള്‍ തന്നെ സമ്പദ്‌വ്യവസ്ഥക്ക് അത് നല്‍കുന്ന ഉത്തേജനം അംഗീകരിക്കപ്പെടാതെ പോകരുത്. 

(ലേബര്‍നെറ്റ് ഫൗണ്ടേഷന്‍ സിഇഒയും, കോഫൗണ്ടറുമാണ് ലേഖിക)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.