ചണ്ഡീഗഡ്: വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങിനിടെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യ്ക്കു നേരെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുമായി പാക് ക്രിക്കറ്റ് താരം ഹസന് അലി. വിക്കറ്റെടുക്കുമ്പോള്‍ മൈതാനത്ത് പതിവുള്ള മുഷ്ടി ചുരുട്ടി, തുടയിലടിച്ചുകൊണ്ടുള്ള പ്രകടനങ്ങളാണ് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക സൈനിക ചടങ്ങുകള്‍ക്കിടെ ഹസന് അലി ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കാണിച്ചത്. ചടങ്ങ് വീക്ഷിക്കാനെത്തിയതായിരുന്നു പാക് ക്രിക്കറ്റ് ടീം. അലിയുടെ പ്രകടനം പ്രോട്ടോകോള്‍ ലംഘനമാണെന്ന് കാണിച്ച് പാക് സൈനിക വിഭാഗത്തെ പ്രതിഷേധമറിയിക്കാന്‍ ബിഎസ്എഫ് തീരുമാനിച്ചു.
പ്രോട്ടോക്കോള്‍ അനുസരിച്ച് പതാക താഴ്ത്തല്‍ ചടങ്ങില്‍ ഇരുരാജ്യത്തെയും സൈനികര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്ന് ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ഐജി മുകുള്‍ ഗോയല്‍ പറഞ്ഞു. കാണികള്‍ക്ക് ഗാലറിയില്‍ നിന്ന് എന്ത് അഭ്യാസവും കാണിക്കാം. അതേസമയം പരേഡിനിടയില്‍ കടന്നു കയറാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. ഹസന് അലിയുടെ നടപടി പരേഡിന്റെ പവിത്രത കളഞ്ഞതായി ഗോയല്‍ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിഷിക്കുമെന്ന് ഡി ഐജി. ആര്.എസ്. കട്ടാരിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: